Tuesday, January 17, 2012

നമുക്ക് ഖുറാന്‍ മതി

സലാമുന്‍ അലൈകും
നമ്മുടെ പ്രിയ സഹോദരന്‍  salim Rayyan created a doc. ചെയ്തു നമുക്ക് ചോദ്യം പോലെ  ഇവിടെ പോസ്റ്റ്‌ ചെയ്തത് കണ്ടു   അള്ളാഹു നമുക്കും അദേഹത്തിനും     നല്ല ചിന്ത ശക്തി  പ്രധാനം ചെയ്യട്ടെ !!
അദേഹത്തിന്റെ ചോദ്യം
<<<<<<<<<<<<<  'ഖുര്‍ആന്‍ മാത്രം' എന്നത് ഖുര്‍ആനികമോ?
സമ്പൂര്‍ണ്ണ ഹദീസ് നിഷേധികളുടെ (ഭാഗികമായി ഹദീസിനെ നിഷേധിക്കുന്നവരുടെ അല്ല) അടിസ്ഥാന വാദഗതികളില്‍ ഒന്നിനെ മാത്രം എടുത്ത് (മൂന്ന് ഉപവാദങ്ങള്‍ ആയി ഭാഗിച്ച്) പരിശോധനാ വിധേയമാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ആ വാദഗതി താഴെ കൊടുക്കുന്നു:

"റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖു...ര്‍ആന്‍ പറയുന്നില്ല" എന്നതാണ് ഹദീസ് നിഷേധികള്‍, 'ഖുര്‍ആന്‍ മാത്രം മതി' എന്ന തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ കൊണ്ടുവരുന്ന ആദ്യത്തെ ന്യായം. എന്നിട്ട് റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്, സന്ദേശം; Message) പിന്‍പറ്റുക എന്ന് അര്‍ഥം കൊടുക്കുന്നു. തുടര്‍ന്ന്, അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്; അഥവാ ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല എന്നവര്‍ വാദിക്കുന്നു. അങ്ങനെ നബിയേയും തദ്വാരാ നബിചര്യയെയും അവര്‍ പടിക്ക് പുറത്താക്കുന്നു. ഇതെല്ലാം അവര്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ അറിവുകളാണ് എന്നാണ് അവരുടെ പക്ഷം. ഇവരുടെ ഈ വാദങ്ങളെ ഖുര്‍ആനികമായും ബൗദ്ധികമായും യുക്തിപരമായും പരിശോധിക്കുക എന്നതാണ് ഈ ഡോകുമെന്റില്‍ ഉദ്ദേശിക്കപ്പെടുന്നത്. സംവാദത്തിന്റെ സൗകര്യത്തിനു വേണ്ടി അവരുടെ ഉപവാദങ്ങള്‍ അക്കമിട്ട് താഴെ കൊടുക്കുന്നു:

റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖുര്‍ആന്‍ പറയുന്നില്ല. റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്; Message) പിന്‍പറ്റുക എന്ന് മാത്രമാണ് അര്‍ഥം. അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല.
ഇതിനുപുറമേ മറ്റ് വാദഗതികളും അവര്‍ ഉന്നയിക്കാറുണ്ട്. അവ ഇതിന്റെ കൂടെ ചര്‍ച്ച ചെയ്‌താല്‍ വിഷയം സങ്കീര്‍ണ്ണമാകുമെന്നതിനാല്‍ അവ മറ്റൊരു ഡോകുമെന്റില്‍ ഇന്ഷാ അല്ലാഹ് ചര്‍ച്ച ചെയ്യാം.
ഇതര വാദഗതികള്‍ക്ക് ഉദാഹരണങ്ങള്‍:
ഖുര്‍ആന്‍ സകലതിനും വിശദീകരണമാണ് എന്നത് ഹദീസിന്റെ അനിവാര്യതയെ നിഷേധിക്കുന്നു. റസൂലിനെ പിന്‍പറ്റുക എന്നത് അദ്ദേഹത്തിന്‍റെ ജീവിതകാലശേഷം അസാധ്യമാണ്. അതിനാല്‍ റസൂലിനെ പിന്‍പറ്റല്‍ അദ്ദേഹത്തിന്‍റെ കാലശേഷം ആവശ്യമില്ല. ദയവായി ആദ്യം പറഞ്ഞ വാദഗതിക്ക് പുറമേ ഇത്തരം ഇതര വാദഗതികള്‍ ഉന്നയിച്ചു ചര്‍ച്ച സങ്കീര്‍ണ്ണമാക്കരുതെന്ന് അപേക്ഷിക്കുന്നു.

1. "റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖുര്‍ആന്‍ പറയുന്നില്ല" എന്നതിന്റെ ഖണ്ഡനം:


A. നബിയെ പിന്‍പറ്റുക എന്നത് ഖുര്‍ആനികമായ ഒന്നല്ല എന്ന് പറയാന്‍ പറ്റില്ല എന്നതിന് തെളിവ്:
ഹാറൂന്‍ ഒരു നബിയാണല്ലോ. ("നമ്മുടെ അനുഗ്രഹത്താല്‍ തന്റെ സഹോദരന്‍ ഹാറൂനിനെ ഒരു നബിയായ നിലയില്‍ നാം അദ്ദേഹത്തിനു പ്രദാനം ചെയ്യുകയും ചെയ്തു" - മര്‍യം 19:53)

അദ്ദേഹം ഒരു റസൂല്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നില്ല.
താഹാ 20:90 - "മുന്‍പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ട്: അന്റെ ജനങ്ങളേ, ഇത് മൂലം നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുക തന്നെയാണ്. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രേ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ . എന്റെ കല്‍പ്പന അനുസരിക്കുകയുയം ചെയ്യുവിന്."
ഹാറൂന്‍ നബി ജനങ്ങളോട് അദ്ദേഹത്തെ പിന്‍പറ്റാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന്‍റെ കല്‍പ്പന അനുസരിക്കാന്‍ പറഞ്ഞതും അല്ലാഹു ഉദ്ധരിച്ച തില്‍ നിന്ന്, പിന്‍പറ്റപ്പെടാനും അനുസരിക്കപ്പെടാനും റസൂല്‍ ആകണമെന്നില്ല; നബിയായാല്‍ മതിയെന്നും വ്യക്തമാണ്.>>>>>>>>>




 (((  പ്രിയ സഹോദരാ താങ്കളുടെ ഖുറാന്‍ വായന   മനസ്സിലാവുന്നില്ല ,  ഞങ്ങളുടെ ചോദ്യം  അള്ളാഹു   നമ്മോട് കല്പിചോ   എന്നതാണ്!!  അവിടെ ഹരൂണ്‍  നബി  ജനതയോട്   പറഞ്ഞതാണ് !! അല്ലാതെ അള്ളാഹു  അവിടെ നമ്മോടോ ,  ജനതയോടോ ,  പറഞ്ഞില്ല   താങ്ങല്‍ തന്നെ പറയുന്നു   അവിടെ റസൂല്‍  മൂസയാണ് ഹരൂണ്‍ അല്ല  എന്നും മൂസ അവിടെ ആ സന്ദര്‍ഭത്തില്‍ ഇല്ല എന്നും   ഹരൂണ്‍ നബിയുടെ കല്പന  മൂസയില്‍ നിന്നോ  റബ്ബില്‍ നിന്നോ  ഉള്ള  കല്പന പ്രകാരം അല്ല  എന്നും   ഖുറാന്‍ വായിക്കുന്ന ഒരു കൊച്ചു കുട്ടിക്കും  അറിയാന്‍ പറ്റുന്നതല്ലേ ? താങ്ങള്‍ കുറെ രാവുകള്‍  ഉറക്കം ഒഴിച്ച്  ഹദീസ്  നിലനിര്‍ത്താന്‍ ഖുറാന്‍ കൊണ്ട് പറ്റും എന്ന് സമ്മര്തിക്കാന്‍ കഷ്ടപെടുമ്പോള്‍  ഖുറാന്‍ പഠിക്കാനുള്ള മനസ്സ് മാറ്റി വെച്ചിരുന്നു എങ്കില്‍   എന്ന് ആഗ്രഹിച്ചു പോകുന്നു )))))   


<<<<<<<<<<<<B. മുഹമ്മദിനെ (സല്ലല്ലാഹു അലൈഹി വ സല്ലം) നബിയെന്ന നിലയ്ക്ക് പിന്‍പറ്റരുത്‌ എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാഹു പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അതിന്റെ മൗലികമായ തത്വങ്ങളും പ്രധാന്യമേറിയ വിഷയങ്ങളും ഏതു സാധാരണക്കാരനും മനസ്സിലാകുന്നത്ര ലളിതമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്; അതിബുദ്ധിമാന്മാര്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയിലല്ല. പിന്‍പറ്റുക എന്ന പദം മുഹമ്മദ്‌ നബിയിലേക്ക് ചേര്‍ത്ത് പറയപ്പെട്ടിട്ടില്ല (ഹാറൂന്‍ നബിയുടെ പേരിനോട് ചേര്‍ത്ത് പറയപ്പെട്ടിട്ടും ഉണ്ട്) എന്നത് കൊണ്ട് നബിയെന്ന നിലയില്‍ അദ്ദേഹം അനുസരിക്കപ്പെടേണ്ടതില്ല എന്നത് അത്യന്തം സങ്കീര്‍ണ്ണവും വക്രവുമായ ദുര്‍വ്യാഖ്യാനം തന്നെയാണ്. അതിനാല്‍ അത് 'ഖുര്‍ആനെ എളുപ്പമാക്കി' എന്ന അല്ലാഹുവിന്റെ അവകാശ വാദത്തെ നിഷേധിക്കലാകുന്നു.>>>>>>>>>>>>>>>>>>>>>


 (((((   മുകളില്‍ പറഞ്ഞ  നിര്‍വചനം കൊണ്ട് തന്നെ  ഹരൂണ്‍  നബിയെ അനുസരിക്കാന്‍ പറഞ്ഞത്   അല്ലാഹുവോ   മൂസാ   രസൂലോ  അല്ല എന്ന് ഖുറാന്‍  നോക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ് 
താങ്കളുടെ ഭാഷ്യ  മനുസരിച്ച്   ഫിരൌന്‍  പറയുന്നു ഞാന്‍ ആണ് നിങ്ങളുടെ റബ് എന്ന്   അത് ഖുറാനില്‍ ഉണ്ടെന്നു കരുതി   അത് അള്ളാഹു പറഞ്ഞതല്ല  ഫിരൌന്‍ പറഞ്ഞതാണ് എന്ന് ഖുറാന്‍ വായികുന്നവര്‍ക്ക് മനസ്സിലാകാന്‍ മാത്രം ലളിതം തന്നെയാണ്   ഖുറാന്‍ , പക്ഷെ അത് വായിച്ചാല്‍  തിരിയില്ല എന്ന് പറഞ്ഞു  അടുത്ത കാലം വരെ പുഴുത്തി  വെച്ചവര്‍   പുരോഹിതര്‍ തന്നെ അല്ലെ  അവര്‍ തന്നെ അല്ലെ  ഹദീസിന്റെ  വക്താക്കളും  എന്ന് താങ്ങള്‍  ഓര്‍ക്കും എന്ന് കരുതട്ടെ  ))))



<<<<<<<<<<<<<<<<<<<<"എന്നാല്‍ ഇത് നാം നിന്റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് ഭയഭക്തന്മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീത് ചെയ്യുവാനും വേണ്ടിത്തന്നെയാണ്." (മര്‍യം 19:97)
"എന്നാല്‍ നാം ഇതിനെ നിന്റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് അവര്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്." (ദുഖാന്‍ 44:58)
"തീര്‍ച്ചയായും ദിക്ര്‍ ചെയ്യുവാനായി ഈ ഖുര്‍ആനിനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ദിക്ര്‍ ചെയ്യുന്നവരായി ആരെങ്കിലുമുണ്ടോ?" (ദിക്ര്‍ = ഓര്‍മ്മിക്കുക, സ്മരിക്കുക, ചിന്തിക്കുക, ഉള്‍ക്കൊള്ളുക) (ഖമര്‍ 54:17, 22, 32, 40)

2. "റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്; Message) പിന്‍പറ്റുക എന്ന് മാത്രമാണ് അര്‍ഥം" എന്നതിന്റെ ഖണ്ഡനം:
A. "ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ." (ആലു ഇമ്രാന്‍ 3: 53) ഇവിടെ ദൂതില്‍ വിശ്വസിക്കുകയും ദൂതനെ പിന്‍പറ്റുകയും എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക.

B. "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്‌. അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ്‌ വിജയികള്‍." (അഅ"റാഫ്‌ 157)
അവരുടെ വാദപ്രകാരം ഇവിടെ 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്‌' എന്നതിന് 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ഖുര്‍ആനിനെ പിന്‍പറ്റുന്നവര്‍ക്ക്‌' എന്ന് അര്‍ഥം പറയേണ്ടി വരും!
ചുരുക്കത്തില്‍, ഖുര്‍ആനിനെയും റസൂലിനെയും പിന്‍പറ്റാന്‍ പ്രത്യേകം അല്ലാഹു പറഞ്ഞിട്ടുണ്ട്. അവ പരസ്പര പൂരകങ്ങളാണ് എന്നതാണ് ശരി. അത് രണ്ടും ഒന്നാണെന്നും, അതിനാല്‍ അതില്‍ ഒന്ന് (ഖുര്‍ആന്‍ ) മാത്രമേ പിന്‍പറ്റേണ്ടതുള്ളൂ എന്നും വാദിക്കുന്നത് മേല്‍പ്പറഞ്ഞ ആയത്തുകള്‍ പ്രകാരം അടിസ്ഥാനമില്ലാത്തതാണ്.>>>>>>>>>>>>>>>>




((( ദൂതനെ   പിന്‍പറ്റുക   എന്നാല്‍  ദൂത്  ഉള്ളവനെ  ദൂത് ഉള്ള കാലത്തോളം  എന്നത് കൊണ്ട്  ദൂത്  കയ്യിലുള്ളവന്   അക്ഷരം അറിയാമോ   അക്ഷരം അറിയില്ലയോ എന്നത് തര്‍ക്ക  വിഷയം അല്ല  താങ്ങള്‍ ഉന്നയിക്കുന്ന   വെറും  സംശയം ഇല്ലാത്തതിനെ  സംശയം  ആക്കി  സംശയത്തെ   മറച്ചു പിടിക്കുന്ന തന്ത്രം   അത് താങ്കളുടെ ഹികമത്  ഇത് താങ്ങള്‍ ജീവിതത്തില്‍ നിന്ന് നേടിയതാവം

വേദ ഗ്രന്ഥം   കൊണ്ട് വരുന്നവര്‍ക്ക്  അതില്‍ നിന്ന്  ഹികമ്തും തന്ദ്രവും തത്വ ജ്ഞാനവും   എല്ലാം അതില്‍ നിന്ന് കിട്ടും  താങ്ങള്‍ വേദം പടികൂ  ചിലപ്പോള്‍ താങ്ങള്‍ക്കും അതെല്ലാം അതില്‍ ഉണ്ടെന്നു സ്വയം മനസ്സിലാകും  അല്ലാതെ അത് വേറെ  പാത്രത്തില്‍ ഇറക്കി കൊടുക്കുന്നതല്ല  എന്ന് ഖുറാന്‍ കൊണ്ട് തന്നെ  മനസ്സിലാകും  ഇതൊക്കെ  വളരെ പണ്ട് തന്നെ ചര്‍ച്ച ചെയ്താ വിഷയം ആണ് .))))



<<<<<<<<<<3. "അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല." എന്നതിന്റെ ഖണ്ഡനം:

A. "അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . തീര്‍ച്ചയായും അവര്‍ മുമ്പ്‌ വ്യക്തമായ വഴികേടിലായിരുന്നു." (ജുമുഅ 62: 2)
വേദഗ്രന്ഥ ത്തിന് പുറമേയുള്ളതാണ് 'ഹിക്മ' എന്ന് ഇവിടെ അല്ലാഹു കൃത്യമായി പറഞ്ഞിരിക്കുന്നു. അവരെ വായിച്ചു കേള്‍പ്പിച്ചിട്ട് 'അവര്‍ ആലോചിച്ചു മനസ്സിലാക്കി വേണ്ടതുപോലെ പ്രവര്‍ത്തിച്ചുകൊള്ളും' എന്ന് കരുതി റസൂല്‍ വിടുകയല്ല ചെയ്യുന്നത്. മറിച്ചു അവരെ സംസ്കരിക്കുക എന്ന കര്‍മ്മം അദ്ദേഹം ചെയ്തു. ആ സംസ്കരണം, മാതൃകാകര്‍മ്മങ്ങളിലൂടെയും, ഉപദേശനിര്‍ദ്ദേശങ്ങളിലൂടെയും തെറ്റ്തിരുത്തലിലൂടെയും ആകേണ്ടതുണ്ട്; അല്ലാതെ വെറും ഖുര്‍ആന്‍ പാരായണത്തിലൂടെ മാത്രമല്ല.

B. "നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച്‌ കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. അവര്‍ അവരെ തന്നെയാണ്‌ പിഴപ്പിക്കുന്നത്‌. നിനക്ക്‌ അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക്‌ വേദവും ജ്ഞാനവും അവതരിപ്പിച്ച്‌ തരികയും, നിനക്ക്‌ അറിവില്ലാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു." (അന്നിസാഅ" 4:113)
അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന് വേദത്തിന് പുറമേ ജ്ഞാനവും അവതരിപ്പിച്ചു കൊടുത്തിട്ടുണ്ട്. അത് മനുഷ്യര്‍ക്ക്‌ ആവശ്യമില്ലാത്തതായിരുന്നെങ്കില്‍ പ്രാധാന്യപൂര്‍വ്വം ആവര്‍ത്തിച്ച് ഇക്കാര്യം അല്ലാഹു ഉണര്‍ത്തുമായിരുന്നോ?

C. "നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത്‌ ഭരമേല്‍പിച്ചിട്ടുണ്ട്‌" (ആന്‍ആം 6:89)
'അവയൊക്കെ' എന്നാണ് അല്ലാഹു കൃത്യമായി പറഞ്ഞത്. 'അവയില്‍ ഒന്ന് മാത്രം മതി; ബാക്കിയൊക്കെ ഞങ്ങള്‍ നിഷേധിക്കുന്നു' എന്ന് പറയുന്നതിന്റെ ഗൌരവം ഓര്‍ക്കുക.

സമ്പൂര്‍ണ്ണ ഹദീസ് നിഷേധികളുടെ മൂന്ന് അടിസ്ഥാന വാദങ്ങളുടെ പൊള്ളത്തരം ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിയുന്നു. അതിനാല്‍ 'ഖുര്‍ആന്‍ മാത്രം മതി'  എന്ന ആശയം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്. അത് ഖുര്‍ആനികമല്ല.

(ഇതിനെ എതിര്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്റെ വാക്കുകള്‍ക്കോ വാചകങ്ങള്‍ക്കോ അല്ല മറുപടി പറയേണ്ടത്. മറിച്ച് എന്റെ ഓരോ വാദത്തിനെയും അക്കമിട്ട് മറുവാദം ഉന്നയിക്കുകയാണ് വേണ്ടത്. തെളിവുകള്‍ സമര്‍പ്പിച്ച്‌ യുക്തിസഹമായി ആ തെളിവുകള്‍ എന്റെ വാദത്തിന് എങ്ങനെ ഖണ്ഡനം ആകുന്നു എന്ന് വിശദീകരിക്കണം. അല്ലാതെ എങ്ങും തൊടാതെ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രം ചെയ്യുന്നത്കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാകില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിച്ചു മറ്റൊന്നും പറയാതെ മതിയാക്കുന്നവര്‍ ഒരു ലൈക് മാത്രം എന്നില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാകും.)>>>>>>>>>>>>>>>

((((( ചുരുക്കി  പറഞ്ഞാല്‍  ഹരൂണ്‍  നബി  ചെയ്തത്   എന്ന ന്യായം  പറഞ്ഞു താങ്ങള്‍  ഒരു ഖുരാനിക  സത്യത്തെ  തുരങ്കം    വെക്കാന്‍ ശ്രമികുകയോ ?
ഹരൂണ്‍  ചെയ്തതോ  ശരി മൂസ ചെയ്തതോ  ശരി   എന്ന് പറയാതെ   ഖുറാന്‍
അവിടെ  അവരുടെ  സംസാരത്തെ    അങ്ങനെ തന്നെ  വരച്ചു കാണിച്ചതും ഓര്‍ക്കുക  )))

(( വളരെ വിഷമത്തോടെ പറയട്ടെ   തങ്ങള്‍  ഉന്നയിച്ച വാദം വെറും ഒരു സോപ്പ്  കുമിളയാണ്   അതില്‍  ചുറ്റും ഉള്ള  പ്രക്രതി കാണുന്നു   താങ്ങള്‍ ധരിക്കുന്നു അതൊക്കെ  യാഥാര്‍ത്ഥ്യം ആണ് എന്ന്  സത്യത്തില്‍  അത് അതില്‍ പതിച്ച വെറും പ്രതി ബിംബം   ആണ്   താങ്ങള്‍ ഖുറാന്‍ എന്ന സത്യത്തിലേക്ക്  ഒരു താങ്ങും ആവശ്യ മില്ലാത്ത  ഗ്രന്തതിലേക്ക്   അള്ളാഹു വിന്റെ കലാമിലേക്ക്  അനശ്വര മായ  ഗ്രന്തതിലേക്ക് വരൂ   ചിന്തയുടെ , ഭക്തിയുടെ   ഉന്നതമായ   അഖ്‌സയിലേക്ക്   നടന്നടുകൂ   എന്ന് ഒര്മിപിച്ചു കൊണ്ട്   സലാമുന്‍ അലൈകും  )))

അള്ളാഹു സത്യമാണ് നീതിയാണ് ധര്‍ മ്മമാണ്

അല്ലാഹുവിനെ നമ്മള്‍ അറിയുന്നത് ഗുണത്തില്‍ കൂടിയാണ് അള്ളാഹു സത്യമാണ് നീതിയാണ് ധര്‍ മ്മമാണ് അത് കൊണ്ട് തന്നെ അല്ലാഹുവില്‍ വിശ്വസികുന്നവരെ അള്ളാഹു വിളികുന്നത് സത്യാ വിശ്വാസികളെ എന്ന് ആണെന്ന് പ്രത്യകം ഓര്‍ കുമെല്ലോ അവിടെ പറയുന്നതും സത്യം കൊണ്ട് സത്യം ചെയ്യാനും ഒരു മഹത്തായ കര്‍മത്തിന് സക്ഷിയകാനും ആണ് ( ഒസ്സിയത് മനുഷ്യന് നിര്‍ബന്ദം ആണ് ഭൂമിയില്‍ കുഴപ്പം ഉണ്ടാകാന്‍ സ്വത്തു തര്‍ക്കം മതി )
അവിടെ സ്വലാത്ത് അവരുടെ സാക്ഷ്യം വഹിക്കല്‍ ആണ് സത്യം പറയുന്നവരും സത്യം തുടരുന്നവരെയും മാത്രമേ ലോകത്ത് ഇതു പ്രത്യയ ശാസ്ത്രകരും സാക്ഷി ആയി ഗണികുകയുല്ല് അവിടെ അവര്‍ സാക്ഷ്യം വഹിക്കുകയും സത്യം ചെയ്തു പറയുകയും ചെയ്താല്‍ അവരുടെ പിന്നീടുള്ള ആവശ്യത്തിനു കിട്ടാന്‍ പറ്റുന്ന തരത്തില്‍ അവരുടെ മേല്‍വിലാസം വാങ്ങി വെക്കുക ( നാടന്‍ ഭാഷയില്‍ അവര്‍ നമ്മുടെ കസ്ട്ടുടിയില്‍ ഉണ്ട് എന്ന് ഉറപ്പു വരുത്തുക )

അല്ലാതെ രണ്ടു ആളുകളെ കൊണ്ട് വന്നു അവരെ കൊണ്ട് വുധുവും നമസ്കാരം ഒക്കെ കഴിപിച്ചു കഴിയുമ്പോള്‍ മരനാസന്നന്‍ പരലോകം പ്രപിചിടുണ്ടാവും
ഖുറാന്‍ ലളിതമാണ് അത് അനുസരികുന്നവും എല്ലാം എളുപ്പം ആകും
( വാസ്സിയത് എഴുതിയാല്‍ സാക്ഷികള്‍ ഉണ്ടായാല്‍ ,കടം വാങ്ങിയത് എഴുതിയാല്‍ ഭാവിയില്‍ കുഴപ്പം ഉണ്ടാകില്ല )
ഇതൊക്കെ പഠിപിച്ചു തരുന്ന ലോകത്തിലെ ഇത്രയും സുന്ദരമായ മതം
നേരം വെളുത്താല്‍ പിറ്റേന്ന് വെളുക്കുന്നത്‌ വരെ പള്ളിയില്‍ ചടഞ്ഞിരുന്നാലും തീരാത്ത സുന്നത് നമസ്കാരം സലാത്ത് ധികര്‍ എന്നിവ കൊണ്ട് ഈ സമുദായത്തെ ആരാധനയില്‍ എന്ന് പറഞ്ഞു മിഥ്യ ധാരണയില്‍ ചങ്ങലകളാല്‍ ബന്ധിച്ചത് ഖുറാന്‍ അല്ല എന്ന് പറഞ്ഞു കൊടുക്കാന്‍ ഈ സമൂഹത്തോട് അല്പം എങ്കിലും സ്നേഹമുള്ളവര്‍ ശ്രമിക്കണം എന്ന് ദയവായി വിനീതമായി കൂട്ടത്തില്‍ അപേക്ഷികട്ടെ .

അള്ളാഹു എല്ലാവരെയും അനുഗ്രഹികട്ടെ !!!!!

അല്ലാഹുവിനെയും നബിയും കളിയാക്കുന്നു

അള്ളാഹു വിശദീകരിച്ചു കഴിഞ്ഞ ഒന്നിനെ റസൂല്‍ തന്റെ വക വേറെ വിശദീകരിച്ചു എന്ന് വിശ്വസികുന്നവര്‍ സത്യത്തില്‍ അല്ലാഹുവിനെയും നബിയും കളിയാക്കുന്നു

അള്ളാഹു ഇതൊക്കെ നബിക്ക് അറിയിച്ചു കൊടുത്തതാണ് അതിനു സാക്ഷി ഈ പറയുന്ന ആളുകള്‍ ആണെന്ന് തോന്നും അതാനെല്ലോ അവര്‍ പറയുന്നത് അള്ളാഹു പറഞ്ഞത് നബി വിശദീകരിച്ചു എന്നത്
അള്ളാഹു അറിയിച്ചതാണ് ഇത് എന്ന് പറഞ്ഞതും റസൂല്‍ ആണ് അല്ലാതെ ഒരാള്‍ കൊണ്ട് വന്നു കൊടുത്തത് കേട്ട് അല്ല റസൂലേ എനിക്ക് നിങ്ങളുടെ അള്ളാഹു പറഞ്ഞത് ഒന്നും മനസ്സിലായില്ല തങ്ങള്‍ വിശദീകരിക്കൂ എന്ന് പറഞ്ഞു എന്നും എഴുതുയത് വിഴുങ്ങുന്നവര്‍ അവരുടെ ബുദ്ധി എന്നത് ഒരു നിമിഷം ചിന്തക്ക് ഉപയോഗിച്ച് എങ്കില്‍ അള്ളാഹു നബിയോട് പറഞ്ഞത് നബിക്ക് മാത്രം മനസ്സിലാകുന്ന ഭാഷ എങ്കില്‍ ഇത് ലോകര്‍ക്കുള്ള ഗ്രന്ഥം അല്ല എന്ന് ഞങ്ങള്‍ അറിയാതെ പറയുകയാണ്‌ എന്ന് അവര്‍ അറിയുമായിരുന്നു കാരണം ഈ ഗ്രന്ഥം നബിയുടെ മരണത്തോടെ ഒഴിവാക്കുകയും ( പിന്നെ ആര്‍ക്കും മനസ്സിലവുകയില്ലല്ലോ ) ഹദീസ് എന്ന് പറഞ്ഞ നിര്‍വചനം മാത്രം ലോകം അന്ഗീകരികുകയും ചെയ്യണം എന്ന് പറയുന്നവര്‍ ആകുകയാണ് ഞ്ഗല്‍ ചെയ്യുന്നത് എന്ന് പരോക്ഷമായി ആധുനിക ക്രിസ്താനി ആകുകയാണ് ചെയ്യുന്നത് എന്നാ സത്യം അവര്‍ മറന്നു പോകുന്നു

ആ ഗ്രന്ഥം ഇന്നും ഉണ്ട് നാളെയും ഉണ്ടാകും

ഒരു പാട് അന്ത വിശ്വാസം ഒരു പാട് അനാചാരം അതിലേക്കു അതെല്ലാം വെലിചെരിയാന്‍ അവരുടെ തലയിലെ ഭാണ്ഡം ഒഴിവാക്കാന്‍ ദൈവിക ചിന്ത ദൈവിക കര്‍മം ലളിതമാണ് ആര്‍ക്കും ചെയ്യാവുന്നതാണ് എന്ന് അറിയിക്കാന്‍ ഒരു പ്രവാചകന്‍ വരുന്നു അത് ഒരു സമൂഹത്തെ മാത്രമല്ല ലോകത്തെ മുഴുവന്‍ ആകര്‍ഷിക്കുന്നു അദേഹത്തിന്റെ പ്രവര്‍ത്തനം മൊത്തം ഒരു ഗ്രന്ഥം കേന്ദ്രീകരിച്ചു മാത്രം അദേഹത്തിന്റെ എല്ലാ തത്വവും ആ ഗ്രന്ഥത്തില്‍ ഉണ്ടുതാനും

ആ ഗ്രന്ഥം ഇന്നും ഉണ്ട് നാളെയും ഉണ്ടാകും

എനിട്ടും അത് പോരാ വേറെ ഒത്തിരി ഗ്രന്ഥം വേണം മനുഷ്യന്‍ നന്നാവാന്‍ എന്ന് പറയുന്നവന്‍ ഇസ്ലാമിന്റെ ശത്രു അല്ല എങ്കില്‍ പിന്നെ ആരാ ?

38:29 . നിനക്ക് നാം അവതരിപ്പിച്ചുതന്ന അനുഗൃഹീത ഗ്രന്ഥമത്രെ ഇത്‌. ഇതിലെ ദൃഷ്ടാന്തങ്ങളെപ്പറ്റി അവര്‍ ചിന്തിച്ചു നോക്കുന്നതിനും ബുദ്ധിമാന്‍മാര്‍ ഉല്‍ബുദ്ധരാകേണ്ടതിനും വേണ്ടി.
4:176 അവര്‍ നിന്നോട് മതവിധി അന്വേഷിക്കുന്നു. പറയുക:

21:10 തീര്‍ച്ചയായും നിങ്ങള്‍ക്ക് നാം ഒരു ഗ്രന്ഥം അവതരിപ്പിച്ച് തന്നിട്ടുണ്ട്‌. നിങ്ങള്‍ക്കുള്ള ഉല്‍ബോധനം അതിലുണ്ട്‌. എന്നിട്ടും നിങ്ങള്‍ ചിന്തിക്കുന്നില്ലേ?

38:88 ഒരു കാലയളവിനു ശേഷം ഇതിലെ വൃത്താന്തം നിങ്ങള്‍ക്ക്‌ മനസ്സിലാവുക തന്നെ ചെയ്യും.
***********************************************************
ഇത്രയും ലളിതമായും പറഞ്ഞിട്ടും തര്‍കിച്ചു നില്കുന്നവരോദ് എന്ത് പറയാന്‍ ?.

68: അതല്ല, നിങ്ങള്‍ക്കു വല്ല ഗ്രന്ഥവും കിട്ടിയിട്ട്‌ നിങ്ങളതില്‍ പഠനം നടത്തിക്കൊണ്ടിരിക്കുകയാണോ? (37) നിങ്ങള്‍ തെരഞ്ഞെടുക്കുന്ന കാര്യങ്ങള്‍ നിങ്ങള്‍ക്ക്‌ അതില്‍ വന്നിട്ടുണ്ടോ? (38
43:21 അതല്ല, അവര്‍ക്ക് നാം ഇതിനു മുമ്പ് വല്ല ഗ്രന്ഥവും നല്‍കിയിട്ട് അവര്‍ അതില്‍ മുറുകെപിടിച്ച് നില്‍ക്കുകയാണോ?
********************************************************
അള്ളാഹു ഖുരാനിനു പുറമേ നിങ്ങള്ക്ക് വല്ല ഗ്രന്ഥം നല്‍കിയെന്ന് പറഞ്ഞോ ?
ഇല്ല എങ്കില്‍ പരലോകത്ത് ഉത്തരം പറയാന്‍ തയ്യാറാവുക !!

തല്ലിയ വടിയില്‍ ചുറ്റുന്ന പാമ്പ്

തല്ലിയ വടിയില്‍ ചുറ്റുന്ന പാമ്പ് ആണ് മത വിശ്വാസികള്‍ അവര്‍ ആ വടിയില്‍ ചുറ്റി പിടിച്ചു കിടക്കും സമൂഹമാകുന്ന പാമ്പിനെ തല്ലുന്ന വടികള്‍ ആണ് മൌടുടി ,വഹാബ് ,ചേകനൂര്‍ എന്നാല്‍ സമൂഹം അതില്‍ ചുറ്റി പിണഞ്ഞു കിടക്കുന്നു
ചരിത്രത്തിന്റെ മുന്നേ നടന്നവര്‍ ആണ് അവരൊക്കെ ചരിത്രത്തിന്റെ മുന്നേ നടകുന്നവര്‍ ചരിത്രം ഉണ്ടാക്കുന്നു ചരിത്രത്തില്‍ നിന്ന് പാഠം ഉള്കൊല്ലുന്നവര്‍ ചരിത്രം കൊണ്ട് ഗുനമുണ്ടാകുന്നു എന്നാല്‍ ചരിത്രത്തെ തിരസ്കരികുന്നവര്‍ക്ക് ചവറ്റു കൊട്ടയിലാണ് സ്ഥാനം എന്ന് ചരിത്രം പറയുന്നു
എന്ത് കൊണ്ട് മൌദൂദി ,എന്ത് കൊണ്ട് വഹാബ് , എന്ത് കൊണ്ട് ചേകനൂര്‍ എന്ന് ചോദിച്ചു നോക്ക് അവരില്‍ ഉത്തരം ഉണ്ടാകില്ല നിങ്ങള്ക്ക് എന്ത് കൊണ്ട് അവരയികൂടാ? എന്ത് കൊണ്ട് മദ്ഹബ് നേതാകളെ പോലെ ആയികൂടാ ഖുറാന്‍ ആഴത്തില്‍ പടികുന്നവര്‍ക്കു അറിയാം ഖുറാന്‍ കല്പ്പികുന്നത് നിങ്ങള്‍ മുഹമ്മദ്‌ ആകാന്‍ ,നിങ്ങള്‍ മൂസ ആകാന്‍ ,നിങ്ങള്‍ ഇബ്രാഹിം ആകാന്‍ അവരില്‍ നിങ്ങള്ക്ക് മാത്രക ഉണ്ട് എന്നതിന്റെ അര്‍ഥം നിങ്ങള്‍ ആ മാത്രക പോലെ ആകണം
പക്ഷെ എന്ത് ചെയ്യാം അടിമ ആകുക ദൈവത്തിന്റെ എന്നത് അറിയാതെ ദൈവ സൃഷ്ടിയെ ദൈവ സൃഷ്ടിയുടെ വാക്കുകളെ ദൈവ വാക്കുകള്‍ പോലെ വില കല്പ്പികുമ്പോള്‍ തിരസ്കരിക്കപെടുന്നത് ദൈവത്തെയും ദൈവിക കല്പനകലെയുമാനെന്നു മറന്നു പോകുന്നു അഭ്യസ്ത വിധ്യര്‍ പോലും ഇന്ഷ അല്ലഹ്
ലോകത്തിന്റെ പല ഭാഗത്തും ഖുര്‍ആനിന്റെ വെള്ളി വെളിച്ചം വെട്ടി തിളങ്ങാന്‍ തുടങ്ങി ഇരുട്ടുകള്‍ അപ്രക്ത്യക്ഷമാകും എന്ന് പ്രതീക്ഷിക്കുന്നു
അള്ളാഹു അനുഗ്രഹികട്ടെ .

oru katha

പണ്ട് ഒരു രാജാവിന്റെ വിഡ്ഢിയായ മക്കളെ കാട്ടിലെ ഗുരുവിന്റെ അടുത്ത് പഠിക്കാന്‍ വിട്ടു രാജാവ് ഗുരുവിനോട് പറഞ്ഞു ഇവര്‍ മണ്ടന്മാര്‍ മാത്രമല്ല മടിയന്മാര്കൂടിയാണ് അത് കൊണ്ട് താങ്ങള്‍ ഇവരെ ശരിയാക്കണം ഗുരു അവരെ കൊണ്ട് ഗുരു വിന്റെ പല്ലക്ക്ചുമക്കുന്ന പണി നല്‍കി ഒരു ദിവസം ഒരു തോടിന്റെ കുറുകെയുള്ള പാലം കടക്കുമ്പോള്‍ പല്ലകിലുള്ള എല്ലാം തോട്ടില്‍ വീണു ഗുരു അറിഞ്ഞില്ല ഇവര്‍ അറിഞ്ഞു പക്ഷെ ഗുരു അങ്ങനെ വീണത്‌ എടുക്കാന്‍ പടിപിച്ചില്ല എന്ന് പറഞ്ഞു അവര്‍ ഗുരുവിന്റെ പല്ലക്കും കൊണ്ട് ആശ്രമത്തില്‍ എത്തി ഗുരു അന്വേഷിച്ചപ്പോള്‍ സാധനങ്ങള്‍ എല്ലാം തോട്ടില്‍ പോയി എന്ന് പറഞ്ഞു അന്ന് വഴക്ക് പറഞ്ഞപ്പോള്‍ അവര്‍ പറഞ്ഞു ഗുരുവേ അത് ഞങ്ങളെ പടിപിചില്ലല്ലോ താങ്ങള്‍ ഒരു കാര്യം ചെയ്യ് ഇത് പോലെ നഷ്ടപെട്ടാല്‍ എടുകേണ്ട സാധനത്തിന്റെ ഒരു ലിസ്റ്റ് നല്‍കൂ
ഗുരു അവര്‍ക്ക് ലിസ്റ്റ് നല്‍കി കുറെ ദിവസം കഴിഞ്ഞു അതെ പാലത്തില്‍ അവര്‍ വീണ്ടും എത്തി ഇത്തവണ സാധനങ്ങള്‍ ഒന്നും വീണില്ല ഗുരു തോട്ടില്‍ വീണു അവര്‍ ലിസ്റ്റ് നോക്കി ലിസ്റ്റില്‍ ഗുരുവിന്റെ പേരില്ല
അവര്‍ സമാധാനത്തോടെ നടന്നു പോയി

ഈ കഥ ആരെങ്കിലുമായി ബന്തം തോനുന്നു എങ്കില്‍ അവര്‍ എന്നോട് ക്ഷമികട്ടെ ഇത് അവരെ കളിയാക്കാന്‍ അല്ല അവരുടെ ചിന്ത ഉണരട്ടെ എന്ന് ഉദേശം മാത്രം ,.

എന്ത് കൊണ്ട് ഖുര്‍ ആന്‍ നബിയെ( പ്രവാചകനെ ) അനുസരിക്കാന്‍ പറയാതെ റസൂലിനെ (ദൂതനെ ) അനുസരിക്കാന്‍ പറഞ്ഞു ????

ന്ത് കൊണ്ട് ഖുര്‍ ആന്‍ നബിയെ( പ്രവാചകനെ ) അനുസരിക്കാന്‍ പറയാതെ റസൂലിനെ (ദൂതനെ ) അനുസരിക്കാന്‍ പറഞ്ഞു ????

റസൂല്‍ = ദൂതന്‍ , ദൂത് കയ്യില്‍ ഉള്ളവരെ ആണ് ദൂതന്‍ എന്ന് വിളികുന്നത് ദൂത് കയ്യിലുല്ലവനെ അനുസരികണം എന്നാല്‍ ആ ദൂത് കയ്യിലുള്ള കാലത്തോളം ആ ദൂതനെയും പിന്നെ അതിനു ശേഷം ദൂതിനെയും അനുസരികണം എന്ന് മാത്രമേ അര്‍ഥം കിട്ടു , അല്ലാഹുവിന്റെ ദൂതന്‍ ആണ് മുഹമ്മദ്‌ നബി (പ്രവാചകന്‍)എനിട്ടും അള്ളാഹു മുഹമ്മദ്‌ നബിയെ അനുസരിക്കാന്‍ ഒരിടത്തും പറയാത...െ എന്റെ ദൂതനെ അനുസരിക്കാന്‍ പറഞ്ഞതില്‍ നിന്ന് അള്ളാഹു കല്പ്പികുന്നത് വെക്തിഎന്നാ നിലയില്‍ അനുസരിക്കാന്‍ അല്ല, അല്ലാഹുവിന്റെ ദൂതിന്റെ വാഹകനെ അനുസരിക്കാന്‍ ആണ് എന്ന് വെക്തമാണ് , പിന്നെ വീണ്ടും തെറ്റിധാരണ പരത്താന്‍ ഉപയോഗിക്കുന്ന ഒരു പദം ആണ്
ഉലുല്‍ അമ്ര് ,സത്യത്തില്‍ ഇവിടെയും പറയുന്നത് ഉലുല്‍ അമ്ര് നെ അനുസരിക്കാന്‍ ആണ് ഉലുല്‍ അമ്ര് എന്ത് എന്ന് ഖുറാനില്‍ നോക്കുക അമ്ര് കല്‍പ്പനയും ഉലുല്‍ അമര് വേറൊന്നും അല്ല ഖുറാന്‍ തന്നെയാണ്

ലക്ഷോപലക്ഷം ഹദീസുകളും മറ്റും കെട്ടി ഉണ്ടാകിയവര്‍ ഈ ഖുര്‍ ആനിക സത്യം മൂടി വെക്കുന്നത് എന്ത് കൊണ്ട് എന്ന് ബുദ്ധിയുള്ളവര്‍ ചര്‍ച്ച ചെയട്ടെ, ചിന്തികട്ടെ , അതിനു വേണ്ടി അന്വേഷണങ്ങളും , ഗവേഷണങ്ങളും, നടത്തട്ടെ, സത്യം ആര്‍ക്കും മൂടി വെക്കാന്‍ പറ്റില്ല, ഇന്ഷാ അല്ലഹ് , അത് നമുക്ക് എല്ലാവര്ക്കും ഉപകാര പ്രധ മാകുന്ന തലത്തില്‍ ഉയര്‍ന്നു വരട്ടെ

hadees matham

ചില ഹദീസ് മതകാരായ സഹോദരന്‍ മാരുടെ കമന്റ് കാണുബോള്‍ സത്യം പറഞ്ഞാല്‍ വിഷമം തോനാറുണ്ട് അവരുടെ ധാരണ അള്ളാഹു ഗം ഗം ഗം എന്ന് പറയും നബി പിന്നെ അത് വിശദീകരിക്കും ആദ്യത്തെ ഗം ഇന്ന അര്‍ഥം രണ്ടാമത്തെ ഗം ഇന്ന അര്‍ഥം
എന്റെ പോന്നു സഹോദരന്മാരെ ആദ്യം വെറുതെ ഒരു നിമിഷം ആലോചിക്കൂ
അള്ളാഹു എപ്പോള്‍ വന്നു ഒരു അപശബ്ദം ഉണ്ടാകിയത് അങ്ങനെയാണോ ഖുറാന്‍ ഇറങ്ങിയത്‌ നബിയുടെ ഹ്രദയത്തില്‍ ആണ് അത് ഇറങ്ങിയത്‌ എന്ന് എന്ത് കൊണ്ട് നിങ്ങള്‍ ഖുറാനില്‍ കാണുന്നില്ല വായിക്കുന്നില്ല ജനം മനസ്സിലാകാത്ത ആ അപശബ്ദം (നിങ്ങളുടെ ഭാഷയില്‍ ജനം മനസ്സിലാകാത്ത ഖുറാന്‍ )

അങ്ങനെ ഒരു സംഭവം ഉണ്ടായാല്‍ മാത്രമേ നബി വിശദീകരിച്ചു കൊടുക്കുകയും കാനികേണ്ടി വരികയും ചെയ്യുകയുള്ളൂ
ഖുറാന്‍ അവിടെയുള്ള ജനത്തിന് അറിയുന്ന അവര്‍ സംസാരിക്കുന്ന അവര്‍ക്ക് പച്ച വെള്ളം പോലെ അറിയുന്ന ഭാഷയില്‍ നബിയുടെ നാവില്‍ നിന്ന് അവര്‍ക്ക് നേരിട്ട് കേള്‍കുന്ന സമയത്ത് തന്നെ അവര്‍ക്ക് അറിയുന്നതാണ് ഒരു വിശദീകരണത്തിന്റെ ആവശ്യം ഇല്ല
പിന്നെ വല്ല സംശയവും ഉണ്ടെങ്കില്‍ അതും ഖുറാന്‍ തന്നെ അതും ഖുറാനില്‍ ഉണ്ട് സംശയ നിവാരണത്തിന് നബി പറഞ്ഞ വാചകം ഖുറാന്‍ ആണ് അതും നബിയുടെ വായില്‍ നിന്ന് തന്നെ വന്നു അങ്ങനെയുള്ള ഒരു പാട് വചനങ്ങള്‍ ഖുറാനില്‍ ഉണ്ട് നിന്നോട് ചോദിക്കുന്നു ,പറയുക ,അവര്‍ ചോദിച്ചാല്‍ പറയുക ( അല്ലാഹുവിനു മുന്‍കൂട്ടി ചോദ്യം അറിയും എന്ന് കൂടി ഓര്‍ക്കുക ) ഇത്രയും വിശദമായി ഖുറാന്‍ പറഞ്ഞിട്ടും ഖുറാന്‍ വിരുദ്ധമായ പലതും നിറഞ്ഞ മൊത്തം സത്യം എന്ന് ഒരു കുട്ടി പോലും വിശ്വസികാത്ത

ഹദീസ് പ്രമാണം എന്ന് പറഞ്ഞു നടക്കുന്നവര്‍ ഖുര്‍ആനിന്റെ പകുതി പുറത്താണ് എന്ന ഗുരുതരമായ ഖുറാന്‍ നിഷേധം ആണ് പറയുന്നത് അതിന്റെ വക്താക്കള്‍ ആകതിരികുക്കുക നരകത്തെ സൂക്ഷിക്കുക

ഒരു ചോദ്യം ?

QQQഈ ഗ്രൂപിലെ ഖുര്‍ആനിസ്ടുകളോട് ചില കാര്യങ്ങള്‍ .ഹദീസിനെ നിങ്ങള്‍ പ്രമാണമായി അന്ഗീകരിക്കേണ്ട ,ഒരു ചരിത്ര വിവരണം ആയിട്ടെങ്കിലും എടുക്കുമോ ? QQ

AAAAചരിത്രം സത്യത്തോട് നീതി പുലര്‍ത്തുന്നതാണ് എങ്കില്‍ ആര്‍ക്കു വിരോധം .AAA


QQനമ്മള്‍ ചരിത്രത്തില്‍ നിന്നാണല്ലോ കഴിഞ്ഞ കാലത്തെയും അതിന്റെ സംസ്കാരത്തെയും കുറിച്ച് പഠിക്കുന്നത് .ഇന്നുള്ള ചരിത്രമാകട്ടെ വാലും തുമ്പും ഇല്ലാത്ത, അവിടെ നിന്നും ഇവിടെ നിന്നും കിട്ടിയ ചില 'ഫോസിലുകളും' 'മണ്‍ ചട്ടികളും' കുറെ അനുമാനങ്ങളും നിരത്തിവെച്ചു ഉണ്ടാക്കിയ ഒരു കഥ .പക്ഷെ ഇതിനെ തൊണ്ട തൊടാതെ വിഴുങ്ങാന്‍ ആര്‍ക്കും ഒരു പ്രയാസവും ഉണ്ടാകാറില്ല .എന്‍റെ വിഷയം അതല്ല, ഒരു മനുഷ്യന്റെ ജീവിതത്തിലെ എകെദേശം മുഴുവന്‍ കാര്യങ്ങളും പരമാവധി സൂക്ഷ്മതയോടെ രേഖപ്പെടുത്തിയ ഒരു ഗ്രന്ഥം.QQQ

AAAAഎന്ന് ആര്‍ക്കും അഭിപ്രായം ഇല്ല സൂക്ഷമത ഇല്ലാത്തതു ആണ് മൊത്തം തര്‍ക്കവും   ആയ

QQQസൂക്ഷ്മത എത്രത്തോളമെന്നാല്‍ ,അതില്‍ പറയുന്ന കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്ത ആളുടെ പരമ്പര പോലും സൂക്ഷ്മമായി നിരീക്ഷിക്കുന്നു ,ജീവിതത്തില്‍ എപ്പോഴെങ്കിലും അയാള്‍ കള്ളം പറഞ്ഞിട്ടുണ്ടെങ്കില്‍ ആ റിപ്പോര്‍ട്ട് തള്ളിക്കളയുന്നു! QQQ

 AAA  ലോകത്തിലെ ആദ്യത്തെ വിഡ്ഢിത്തം,
ആദം നബി തുണി ഉടുതിരുന്നോ എന്ന് ആദം നബിയുടെ കൂടെ ജീവിച്ച ആളുടെ ചരിത്രം പരിശോദിച്ചു പറയുക ( ചിരിക്കാന്‍ അല്ല കരയാന്‍ തോനുന്നു ) AAA

@@ഒരു ചരിത്ര ഗ്രന്ഥം എന്ന നിലക്കെങ്കിലും അതിനെ എടുക്കുകയാണെങ്കില്‍ ഇതിനെക്കാളും വിശ്വസ്തമായ ഒന്ന് ലോകത്ത് എവിടെയും ഉണ്ടാകില്ല .@@

AAAചരിത്രം എന്നാല്‍ മരിച്ച ദിവസം തര്‍ക്കം ഉണ്ടാകില്ല ഒരാള്‍ പ്രശ്തന്‍ ആകുന്നതു ജനിച്ചു കഴിഞ്ഞു മരികുന്നത് വരെയുള്ള കാലത്തെ പ്രവര്‍ത്തനം കൊണ്ടാണ് മരിച്ച ദിവസം ശരിക്കും എല്ലാരും അറിയും അതില്‍ തര്‍ക്കം ഉണ്ടാകില്ല നബിയുടെ മനരണ ദിവസം തര്‍ക്കം ആണ് താങ്കളുടെ സൂക്ഷം ചരിത്രത്തില്‍ .AAA
QQQചോദ്യം ഇതാണ് ഇത്രയും സൂക്ഷ്മതയോടെ രേഖപ്പെടുത്തിയ ഒരു ഗ്രന്ഥത്തില്‍ പറയുന്ന കാര്യങ്ങള്‍ അഥവാ പ്രവാചകന്റെയും മുന്‍കാല മഹാന്മാരുടെയും ജീവിതവും അവരുടെ ആരാധന രീതികളും എങ്ങിനെയാണ് നാം കെട്ടിച്ചമച്ചത് എന്ന് പറയുക ?QQ
AA ആ കള്ളനു പള്ളിയും അമ്പലവും ഒന്നും പ്രശനം അല്ല AAA
QQQചുരുങ്ങിയ പക്ഷം അതിനെ "ചരിത്ര ഗ്രന്ധമായിട്ടെങ്കിലും" കാണാന്‍ കഴിയുമെങ്കില്‍. പല റിപ്പോര്‍ട്ടിലും പറയുന്ന കാര്യങ്ങള്‍ക്ക് എങ്ങിനെയാണ് സമാനത ഉണ്ടായത് ? മനപ്പൂര്‍വ്വം ഒരു ഗൂഡാലോചന നടത്തി അങ്ങിനെ എഴുതി ഉണ്ടാക്കിയതാണോ ?എങ്കില്‍ എന്തിനു ?എഴുതിയ ആള്‍ക്ക് അത് കൊണ്ടുള്ള നേട്ടം എന്താണ് ? ഒരു കള്ള ഗ്രന്ഥം കെട്ടിയുണ്ടാക്കാന്‍ ഒരാള്‍ ഇത്രയും ത്യാഗം ചെയ്യുമോ ?

AAA  സ്വന്തം  ജീവന്‍  പണയം വെച്ച് ചെയ്യുന്ന  പണിയാണ്    ചാരപണി    അത് ഇന്നും ഒത്തിരി പേര്‍  ചെയ്യുന്നു  രണ്ടു  കാരണം ഉണ്ടാകും  ഒന്ന്   സ്വന്തം    സമൂഹത്തിനെ രക്ഷിക്കാന്‍ രണ്ടു  പണം
( മൂസാനബിയെ  പൊക്കി പറയുകയും  മുഹമ്മദ്‌ നബിയെ  മന്ദബുദ്ധി  ആക്കിയ  മിഅരാജ്  ഓര്‍ക്കുക )
AAA
      
QQQQഈ ഗ്രൂപ്പിലെ ചര്‍ച്ചകള്‍ സ്ഥിരമായി വായിക്കുന്ന ആള്‍ എന്ന നിലയില്‍ എനിക്കുള്ള ചില സംശയങ്ങളാണ് ഇതൊക്കെ. പിന്നെ ചര്‍ച്ചയില്‍ ഇടപെടാന്‍ മാത്രം അറിവ് എനിക്ക് ഇല്ലാത്തത് കൊണ്ടു "ഇടപെട്ടളയാറുമില്ല" . വല്ലതും പഠിക്കാം എന്ന് കരുതി മുഴുവന്‍ വായിച്ചാലും ഒന്നും തിരിയാത്ത അവസ്ഥ (ഒരു പക്ഷെ അത് എന്റെ പരിമിതി ആയിരിക്കാം ) QQQ
AAA  മുന്‍ധാരണകള്‍   ആവാം AAA

QQQQഎന്നാലും ഒരാള്‍ ഒരു സംശയം ഉന്നയിച്ചാല്‍ അതിനു നേര്‍ക്ക്‌ നേര്‍ മറുപടി പറയുന്നതിന് പകരം ഖുര്‍ആന്‍ കൊണ്ട് ചില അഭ്യാസ പ്രകടനങ്ങള്‍ !! നിസ്കാരത്തിന്റെ രൂപത്തെ കുറിച്ച് ചോദിച്ചാല്‍ ഇങ്ങിനെ ഇങ്ങിനെയൊക്കെയാണ് നമസ്കാരം എന്ന് പറയുന്നതിന് പകരം "നിങ്ങള്‍ ചിന്തിക്കുന്നില്ലേ ചിന്തിക്കുന്നവര്‍ക്ക് ഇതില്‍ ദ്രിഷ്ടാന്തങ്ങള്‍ ഉണ്ട് " എന്ന് ....ഇതില്‍ നിന്നും രൂപം കിട്ടിയില്ലല്ലോ എന്ന്

പറയുമ്പോള്‍ "നിങ്ങള്‍ സത്യത്തെ നിഷേടിക്കുകയാണോ ".....ഈ കോലത്തിലാണ് മറുപടികളുടെ പോക്ക് !! അവസാനം ചര്‍ച്ച "കക്കൂസില്‍" വരെ എത്തും !!! QQQQ


AAA   ഖുറാനില്‍  ഉള്ളത്  മുന്‍ ധാരണകളില്‍ വെക്കാതെ ഹദീസ് ഉപേക്ഷിച്ചു  ചിന്തിച്ചാല്‍  കിട്ടവുന്നത്തെ  ഉള്ളു 
ഖുറാന്‍ ലളിതമാണ്   പുതിയ  ബ്രകെറ്റുകള്‍   ഉണ്ടാക്കണോ  AAA

@@@@(കൂട്ടത്തില്‍ പറയട്ടെ റയ്യാന്‍ സാഹിബിനെ പോലുള്ളവര്‍ കാര്യങ്ങള്‍ മനസ്സിലാകുന്ന തരത്തില്‍ നേര്‍ക്ക്‌ നേര്‍ പറയാറുണ്ട്‌ )QQQ

AAA    അദേഹം  നല്ല അറിവുള്ള വെക്തിയാണ്   തുടര്‍ന്നും   ചോദ്യം അദ്ദേഹത്തോട് ആവുന്നതില്‍   മെന്‍ഷന്‍       ചെയ്യുക  AAA

 QQQQഅവനവന്‍റെ അറിവിന്‍റെ "ആഴവും പരപ്പും" വ്യക്തമാക്കാന്‍ ശ്രമിക്കുന്നതിനു പകരം ചോദിച്ചതിനു വ്യക്തമായ മറുപടി കൊടുക്കുന്നതല്ലേ നല്ലത് ?QQ

AAA   തീര്‍ച്ചയായും  AAA

QQQQഒരാളോട് നിസ്കാരം എങ്ങിനെയാണെന്ന് ചോദിച്ചപ്പോള്‍ അത് മാനസികമായി ചെയ്യേണ്ട ഒരു കര്‍മ്മമാണ്‌, സുജൂദ് എന്നാല്‍ മാനസികമായി ചയ്യുന്ന അങ്ങേയറ്റത്തെ വണക്കമാണ് എന്നൊക്കെ പറഞ്ഞു. അപ്പോള്‍ ഞാന്‍ ചോദിച്ചു അങ്ങിനെയെങ്കില്‍ ഇസ്ലാമില്‍ മസ്ജിദിനു (സുജൂദ് ചെയ്യുന്ന സ്ഥലം ) എന്താണ് പ്രസക്തി ?QQQQ

AAA   അയാള്‍ മസ്ജിദിനു  പ്രസക്തി   ഉണ്ട്  എന്ന് പറഞ്ഞോ  മസ്ജിദ് ദരാര്‍   എന്ത് എന്ന് ഖുറാന്‍ പറഞ്ഞു തന്നില്ലേ AAA


QQQQQമാനസികമായി ചയ്യുന്ന ഒരു പ്രവര്‍ത്തിക്കു കെട്ടിടത്തിന്റെ ആവശ്യം ഇല്ലല്ലോ ? അതിനു വിശദീകരണം ഇല്ല !!!QQQ

AAA   ഉത്തരം  താങ്ങളില്‍ തന്നെ ഉണ്ട്  AAA



 QQQQQതിരുകേശവുമായി ബന്ധപ്പെട്ട ഒരു പ്രഭാഷണം പോസ്റ്റു ചെയ്ത ഒരു സുഹൃത്തിനോട് നിങ്ങളുടെ ആരാധനാ രീതികളെയും മറ്റും വിവരിക്കുന്ന ഒരു പ്രഭാഷണം പോസ്റ്റു ചെയ്യാന്‍ പറഞ്ഞു അതിനും "കിം ഫലം " എന്താ സുഹൃത്തുക്കളെ ഇങ്ങിനെ.QQQ

AAA     വീണ്ടും അംഗനവാടിയില്‍ കൊണ്ട് ഇരുത്തനാണോ AAA
 

QQQQ ഒരു നിലക്കും യുക്തിക്ക് നിരക്കാത്ത കുറെ വാദങ്ങളുമായി വരിക എന്നിട്ട് അതിനെ കുറിച്ച് പഠിക്കാന്‍ ഒരാള്‍ ശ്രമിക്കുമ്പോള്‍ അതില്‍ നിന്നും വിദഗ്ദമായി ഒഴിഞ്ഞു മാറുക !ഇതില്‍ നിന്നും എന്താണ് വിവരമില്ലാത്ത ഞാനൊക്കെ മനസ്സിലാക്കേണ്ടത് ???????QQQ

AAAയുക്തിക്ക്  നിരക്കാത്തത് ?  താങ്ങള്‍   യുക്തി ഭദ്രം   എന്നതും  നിരകാത്തത് എന്നും    തുക്കുന്ന   തുലാസിന്റെ    ബാലാന്‍സ്   ശരിയാക്കുക
അള്ളാഹു ഇറക്കിയ ഒരു തുലാസ്   എന്ത്  എന്ന് അറിയാന്‍ ശ്രമിക്കുക AAA സലാമുന്‍ അലൈകും

നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ബോധത്തെ ഉണര്‍ത്തുക

നമ്മുടെ ഓരോ ചിന്തയിലും വാക്കിലും പ്രവൃത്തിയിലും ബോധത്തെ ഉണര്‍ത്തുക എന്നതാണ് ആധ്യാത്മികസാധനകളുടെയെല്ലാം ലക്ഷ്യം. ഹിമാലയത്തില്‍ തപസ്സുചെയ്യുന്ന ഒരു യോഗിക്കും അടുക്കളയില്‍ ജോലിചെയ്യുന്ന ഒരു വീട്ടമ്മയ്ക്കും യുദ്ധക്കളത്തില്‍ പോരാടുന്ന ഒരു പട്ടാളക്കാരനും വിമാനം നിയന്ത്രിക്കുന്ന ഒരു പൈലറ്റിനുമൊക്കെ ശ്രദ്ധ കൂടിയേ തീരൂ. ഒരു നിമിഷനേരത്തെ അശ്രദ്ധമതി വലിയൊരാപത്തിനു വഴിതെളിക്കാന്‍. തനിക്കും മറ്റുള്ളവര്‍ക്കും ദുഃഖവും ദുരിതവുമായിരിക്കും അതിന്റെ ഫലം.
ഇന്നു നമുക്ക് അറിവുണ്ടെങ്കിലും ബോധം വന്നിട്ടില്ല. സിഗരറ്റു വലിക്കരുത് എന്ന അറിവുണ്ട്. എന്നിട്ടും സിഗരറ്റു വലിക്കുന്നു. എന്നാല്‍ തനിക്കു ക്യാന്‍സറുണ്ടെന്ന് അറിയുമ്പോള്‍ സിഗരറ്റുവലി നിര്‍ത്തുന്നു. അതുപോലെ ഭക്ഷണകാര്യത്തില്‍ യാതൊരു ചിട്ടയുമില്ലാതിരുന്ന ഒരാള്‍ക്ക് ഗുരുതരമായ അസുഖം ബാധിച്ചുകഴിഞ്ഞാല്‍ വളരെ ശ്രദ്ധയോടെ പഥ്യം പാലിക്കുന്നതുകാണാം. പലപ്പോഴും ആപത്തുവരുമ്പോള്‍ മാത്രമാണു നമ്മിലെ ബോധം ഉണരുന്നത്. എന്നാല്‍ ഓരോന്നിന്റെയും ഭവിഷ്യത്തിനെക്കുറിച്ച് ആദ്യമേ തന്നെ ഓര്‍ത്താല്‍ നമ്മളില്‍ ബോധം ഉണരും, തെറ്റുകള്‍ ഒഴിവാക്കുവാന്‍ സാധിക്കും. നമുക്ക് അറിവുണ്ട്. ഈ അറിവിനെ ബോധത്തിലേക്കുയര്‍ത്തുവാന്‍ ഓരോ കര്‍മത്തിലും വിവേകബുദ്ധി ഉപയോഗിച്ചു ശ്രദ്ധയോടെ നീങ്ങണം.

ഒരു പോലീസ് സ്റ്റേഷനില്‍ ചെന്നാല്‍ നമ്മള്‍ വളരെ സൂക്ഷിച്ചു പെരുമാറും. അവിടെ നടക്കുന്നതും നില്‍ക്കുന്നതും സംസാരിക്കുന്നതും വളരെ ശ്രദ്ധയോടെയായിരിക്കും. അല്ലെങ്കില്‍ പ്രശ്‌നമാകുമെന്ന് നമുക്കറിയാം. അതുപോലെ ചില രാജ്യങ്ങളില്‍ പോകുമ്പോള്‍ ഇമിഗ്രേഷനുവേണ്ടി ക്യൂവില്‍ നില്‍ക്കുമ്പോള്‍ അങ്ങോട്ടും ഇങ്ങോട്ടും ചലിക്കാന്‍ പാടില്ല, ശബ്ദിക്കാന്‍ പാടില്ല. അവര്‍ പറയുന്നതൊക്കെ അനുസരിക്കണം. പെരുമാറ്റച്ചട്ടം പാലിച്ചില്ലെങ്കില്‍ നമ്മളെ മാതൃരാജ്യത്തേക്ക് തിരിച്ചയയ്ക്കും. വിദേശത്തുപോകണം എന്ന ലക്ഷ്യം ഓര്‍ക്കുമ്പോള്‍ വളരെ ശ്രദ്ധയോടെ അവരുടെ ചട്ടം പാലിക്കുവാന്‍ നമുക്കുകഴിയുന്നു. ഈ ശ്രദ്ധ നമ്മുടെയെല്ലാം ഉള്ളിലുള്ള ഒരു ഭാവമാണ്. ഈ ഭാവം ഉണര്‍ത്തി നിരന്തരം നിലനിര്‍ത്തുകയാണ് വേണ്ടത്.

ഒരു കോളേജ് ഹോസ്റ്റലിലെ കാന്റീനില്‍ ചില വിദ്യാര്‍ഥികള്‍ ആവശ്യത്തിലധികം ഭക്ഷണം പ്ലേറ്റിലെടുത്ത് കുറച്ചുമാത്രം കഴിച്ച് ബാക്കി ചവറ്റുകൊട്ടയില്‍ കളയുന്നതു പതിവായിരുന്നു. ഇതിനെക്കുറിച്ചറിഞ്ഞപ്പോള്‍ ഹോസ്റ്റല്‍ വാര്‍ഡന്‍ അവരോടു പറഞ്ഞു. ''ഒരു നേരം പോലും വയറുനിറയ്ക്കുവാന്‍ വകയില്ലാത്ത എത്രയോ പാവങ്ങള്‍ ഈ ലോകത്തിലുണ്ട്. ഒരു തുള്ളി കുടിവെള്ളം കിട്ടാനില്ലാതെ ദാഹിച്ചുവലയുന്ന എത്രയോ പേരുണ്ട്. ആസ്പത്രികളില്‍ പായയോ പുതപ്പോ ഒന്നുമില്ലാതെ വെറും നിലത്ത് കിടക്കുന്നവരുണ്ട്. വെറുതെ കളയുന്ന ഭക്ഷണത്തിനു ചെലവഴിക്കുന്ന പണം കൊണ്ട് ആ പാവങ്ങള്‍ക്ക് മരുന്നോ, പായയോ, പുതപ്പോ മറ്റോ വാങ്ങിച്ചുകൊടുക്കാം.'' അങ്ങനെ കുറേ ഉപദേശിച്ചുനോക്കി. എന്നിട്ടും വിദ്യാര്‍ഥികളുടെ പെരുമാറ്റത്തില്‍ യാതൊരു മാറ്റവുമുണ്ടായില്ല. ഒടുവില്‍ ഫൈന്‍ ഏര്‍പ്പെടുത്തി. ഇത്ര ഭക്ഷണം കളഞ്ഞാല്‍ ഇത്ര തുക ഫൈന്‍ ഈടാക്കുമെന്ന് നിയമം വെച്ചു. അതോടെ ദിവസവും എട്ട് ബക്കറ്റ് വേസ്റ്റുണ്ടായിരുന്നത് ഒരു ബക്കറ്റായി കുറഞ്ഞു. പിന്നെ കാല്‍ ബക്കറ്റായി. അവസാനം വേസ്റ്റ് തീരെയില്ലാതായി. പിഴ ഒടുക്കേണ്ടിവരും എന്നോര്‍ത്തപ്പോള്‍ കുട്ടികളില്‍ ബോധമുണര്‍ന്നു, പ്രവൃത്തിയില്‍ ശ്രദ്ധ വന്നു.

ബോധം ഉണര്‍ന്നുകഴിഞ്ഞ ഒരുവന് ലോകം ഒരു പുസ്തകമാണ്. പ്രകൃതിയിലെ ഓരോ വസ്തുവും അവനു ഗുരുവാണ്. പ്രകൃതിയില്‍നിന്നും ഇരുപത്തിനാലു ഗുരുക്കന്മാരെ കണ്ടെത്തി പാഠങ്ങള്‍ ഉള്‍ക്കൊണ്ട അവധൂതന്റെ കഥ ഭാഗവതത്തില്‍ പറയുന്നുണ്ട്. പ്രകൃതിയെ വിവേകത്തോടുകൂടി നിരീക്ഷിക്കുകയാണെങ്കില്‍ അതിലെ ഓരോ വസ്തുവില്‍നിന്നും നമുക്കു പാഠങ്ങള്‍ ഉള്‍ക്കൊള്ളാന്‍ കഴിയും. നിസ്സാരമെന്നു നാം കരുതുന്നവ നമ്മെ പഠിപ്പിക്കുന്ന പാഠം വളരെ വലുതായിരിക്കും. ക്ഷമയോടും വിവേകത്തോടും ശ്രദ്ധയോടും അവയെ നിരീക്ഷിക്കണം എന്നുമാത്രം.
ഇതുവരെ യാതൊരു കുറ്റകൃത്യവും ചെയ്യാത്ത ഒരാള്‍ നാളെ ഒരു പക്ഷേ ഒരു കൊലപാതകിയോ കൊള്ളക്കാരനോ ആകാം. അതിനാല്‍ മനസ്സിനെ സദാ നിരീക്ഷിക്കണം. ശ്രദ്ധയും വിവേകവും ഒരു നിമിഷവും നഷ്ടമാകാന്‍പാടില്ല. മനസ്സിനെ കൂടുതല്‍ കൂടുതല്‍ നിരീക്ഷിക്കുന്തോറും, നമ്മളിലെ നന്മയും തിന്മയും നമുക്ക് കൂടുതല്‍ അടുത്തറിയുവാന്‍ കഴിയും. രാത്രിയിലെ കൂരിരുട്ടില്‍ ഒന്നുംകാണാന്‍ സാധിക്കില്ല. കിഴക്കു വെള്ള കീറുമ്പോള്‍, തൊട്ടടുത്തുള്ളവ കാണാന്‍ കഴിയും. സൂര്യനുദിച്ചുയരുമ്പോള്‍ പ്രകാശം പരക്കുന്നതിനനുസരിച്ച്, ദൃശ്യങ്ങള്‍ കൂടുതല്‍ മിഴിവുറ്റതാകും. അതുപോലെ, സാധനയിലൂടെ ബുദ്ധിക്കു കൂടുതല്‍ തെളിവു ലഭിക്കുമ്പോള്‍ നമ്മളിലുള്ള കുറ്റങ്ങളും കുറവുകളും കൂടുതല്‍ വ്യക്തതയോടെ കാണാന്‍ കഴിയും. അവയെ വിവേകപൂര്‍വം നേരിടാനും പരിഹരിക്കാനും സാധിക്കും.
വിവേകത്തോടും ശ്രദ്ധയോടും കൂടിയ കര്‍മമാണു പ്രാര്‍ഥന. ഓരോ നിമിഷവും ബോധപൂര്‍വം ജീവിക്കുന്ന ഒരുവന്റെ ഏതു കര്‍മവും പ്രാര്‍ഥനയാണ്. അങ്ങനെയുള്ളവര്‍ക്കു പ്രാര്‍ഥനയ്ക്കായി പ്രത്യേകിച്ചൊരു സമയം നീക്കിവെയ്‌ക്കേണ്ടതില്ല. അവര്‍ ജീവിതവിജയത്തെക്കുറിച്ചോ മോക്ഷത്തെക്കുറിച്ചോ ആശങ്കപ്പെടേണ്ടതില്ല. എല്ലാ വിജയവും അവരെത്തേടിയെത്തും.
( ആര് പറയുന്നു എന്ന് നോക്കേണ്ട ആവശ്യം ഇല്ല എന്ത് പറയുന്നു എന്ന് നോക്കുക )
ഇത് പറഞ്ഞത് മാതാ അമ്രതാനന്ദമായി

baithullah

ബൈത്തുള്ള ب يَتُْ اللّه
ഇ പദം കേള്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി വരിക മക്കയിലെ കഹബാലയമാണ് ഇബ്രാഹിമും ഇസ്മായിലും പടുത്തുയര്‍ത്തിയത് എന്നാണ് നമ്മുടെ നിലവില്‍ ഉള്ള വിശ്വാസം.ഇത് എത്ര കണ്ടു ശരിയാണ് ,ബൈത്തുള്ള എന്ന് പറഞ്ഞാല്‍ കഹബാലയം തന്നെയാണോ ? അല്ലാഹുവിന്‍ ഒരു വീട് അതില്‍ ഇരുതെണ്ടാതുണ്ടോ ?അങ്ങിനെ ഒരു വീട് പണിത് കൊടുത്താല്‍ നമ്മള്‍ സ്വര്‍ഗത്തില്‍ പോവുമോ ? എന്നിങ്ങനെഉള്ള  ചോദിയങ്ങള്‍ക്ക്  ഉത്തരം കണ്ടെത്തുകയാണ് നാം ഇ ചര്‍ച്ചയിലുടെ ഉദേശിക്കുന്നത്

ബൈത്ത് എന്നാല്‍ വീട് എന്നര്‍ത്ഥം അറബി പഠികുന്ന കുട്ടിക്ക്‌ വരെ അറിയാം .നാം ഇവിടെ സുചിപികുന്നത് മനുഷ്യര്‍ക്ക്‌ സംരക്ഷണംകൊടുക്കുന്ന ഒരു വസ്തുവാണ് വീട് അതുപോലെ മനുഷ്യര്‍ക്ക്‌ തങ്ങളുടെ ദുരിതങ്ങളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളില്‍ നിന്നും മോചിപിച്ചു സംരക്ഷണം നല്‍കുന്ന ഒരു വീടാണ് ഇസ്ലാം എന്നാ വൃവസ്ഥിതി .അതില്‍ അവന്‍ പ്രവേശിച്ചാല്‍ അക്രമികപെടുന്നതില്‍ നിന്നും ചുഷണം ചെയ്യപെടുന്നതില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായി നിര്‍ഭയമായ ഒരു ജീവിതം അവനു ഇഹലോകത്തും അന്തിമ ജീവിതത്തിലും ലഭിക്കുന്നു .അത് ലഭികന്നം എങ്കില്‍ ദൈവത്തിന്റെ വൃവസ്ഥിതിയിലേക്ക്‌ മനുഷ്യര്‍ എല്ലാം മടങ്ങിപോവണ്ണം അതാണ് അള്ളാഹു പറയുന്നത് وَاذْ جَعَلْناَ الْبيَتَْ مَثاَبةًَ لِلناّسِ وَامَْناً ( ഇ വീടിനെ നാം മനുഷ്യ വംശത്തിന്‍ ഒരു മടക്ക കേന്ദ്രവും നിര്ഭയത്തമാക്കിയ സ്ഥിതിക്കു.........2:125 ) ഇവിടെ മനുഷ്യ വംശത്തിന്‍ മടക്ക സ്ഥലം എന്ന് പറയുന്ന വീട് ഇസ്ലാം എന്ന വൃവസ്ഥിതിയാകുന്ന വീടാണ് കാരണം എല്ലാ മനുഷ്യര്കും പോയിട്ട് മുസ്ലികളില്‍ എല്ലാവര്ക്കും അങ്ങോട്ട്‌ പ്രവേശനംഇല്ല .അവിടെ മനുഷ്യര്‍ക്ക്‌ എന്ത് നിര്ഭയത്തമാനുള്ളത് .ഇസ്ലാമിക ചരിത്രത്തില്‍ തന്നെ അവിടെ ആക്രമണം നടന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഇന്നിയും ഉണ്ടാകില്ല എന്ന് എന്ത് ഉറപ്പാനുള്ളത്. അപ്പോള്‍ മനുഷ്യര്‍ക്ക്‌ പ്രവേശിക്കാനും അവര്‍ക്ക്‌ പ്രവേശിച്ചാല്‍ നിര്ഭായത്തവും സുരക്ഷിത്തവുമുള്ള വീട് കൊണ്ട് ഉദേശം ഇസ്ലാം എന്ന വൃവസ്ഥിതിയാന്ന്‍.
وَاذْ يرَْفعُ ابرَْاهيم
القَوَاعد مِن الْبيَتِْ وَاسْمَاعِيلُ (ഇബ്രാഹിം നബി ,ഇസ്മയിലും ആ വീട്ടില്‍ നിന്നുള്ള ഇരുത്തുകള്‍ പോക്കികൊണ്ടിരിക്കെ .....2:127 ) ഇവിടെ പോക്കുക( رفَع )എന്ന് പറഞ്ഞത് തന്നെ സാധാ ഒരു കെട്ടിടം പണിയല്ല ഉദേശം എന്ന് വെക്തമാണ് . അതിന്‍ അള്ളാഹു بنَىَ( ബനാ ) എന്നി പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് .അഹ് ലുല്‍ ഹദീസുകാരുടെ ഹദീസിലും ഇ പദം തന്നയാണ് ഉപയോഗിച്ചിട്ടുള്ളത് مَن بنىَ بيَتْاً.......... بنىَ له (ആരെങ്കിലും അല്ലാഹുവിന്‍ ഒരു വീട് പണിതാല്‍ .....)ബൈതുമായി ബന്ധപെട്ട് അള്ളാഹു ഖുറാനില്‍ പറഞ്ഞത് وَضَعَ,اتِخَّذَ എന്നി പദങ്ങളാണ് . സാധാരണ ഒരു കെട്ടിടം പണിയുക തറ ,ത്തുന്നു , മേല്കുര എന്നിങ്ങനെയാണ് .ഇവിടെ അള്ളാഹു പറഞ്ഞത് വീട്ടില്‍ നിന്നും തുന്നുകള്‍ ഉയര്‍ത്തി എന്നാണ് അപ്പോള്‍ മനസിലാകുന്നത് ഇസ്ലാമാകുന്ന വീട്ടില്‍നിന്നുള്ള തുന്നുകളാണ് അവര്‍ ഉയര്‍ത്തിയിക്കുന്നത് .ഒന്നുംകുടി വേക്തമാകിയാല്‍ ഇസ്ലാം എന്ന വൃവസ്ഥിതി അള്ളാഹു ഇറക്കി കൊടുത്തിട്ടുണ്ട് .ഇനി അതിലെ ഓരോ നിയമങ്ങള്‍ക്ക്‌മുള്ള തുന്നുകളായി നില കൊള്ളേണ്ട സമുഹത്തെയാണ് പ്രവാചകന്മാര്‍ പടുത്തുയര്തെണ്ടത് .ആ ശ്രമകരമായ ജോലിയാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മയിലും നിര്‍വഹിച്ചത് . അല്ലാതെ ഒരു വീട് പണിയുക എന്നാ ഒരു ചെറിയ ജോലി അല്ല .തുടര്‍ന്ന് വരുന്ന ആയതുകളില്‍ അവരുടെ പ്രാര്‍ത്ഥനയും ഇതുമായി ബന്ധപെട്ടതാണ് അതായതു നങ്ങളെ രണ്ടു പേരയും അനുസാരികള്‍ ആകന്നം അത് പോലെ നങ്ങളുടെസന്തതികളില്‍ നിന്നും നിന്റെ കല്പനകള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു സമുഹത്തെ ഉണ്ടാക്കണം .........ഈ രൂപത്തില്‍ ആശയം വരുമ്പോള്‍ മാത്രമേ നമുക്കും അതില്‍ പങ്കാളിയാവാന്‍ കഴിയു. ഇസ്ലാമിക വൃവസ്ഥിതിയനുസച്ചുള്ള ഒരു സമുഹത്തെ കേട്ടിപടുക്കുക എന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ കഴിയു മറിച്ചാണ് എങ്കില്‍ എതെരു കാശുള്ളവനും അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി സ്വര്‍ഗത്തില്‍ പോവാം .ലോകത്ത്‌ ഒരു മനുഷ്യനും പദാര്‍ത്ഥപരമായ (മെറ്റിരിയല്‍) ഒരു വീട് പണിത് മഹാനായിട്ടില്ല. ഒരു ആശയവും അതിനനുസരിച്ച് ഒരു സമുഹത്തെയും കേട്ടിപടുകുമ്പോള്‍ ആണ് ഒരാള്‍ മഹാന്‍ ആവുന്നത് അല്ലാതെ ഒരു വീട് പണിത് അവിടേക്ക് കുറെ ആളുകളെ ആരാധനക്ക് ക്ഷന്നിക്കുമ്പോള്‍ അല്ല . ഇബ്റാഹിംനബി നമസ്കരിച്ച സ്ഥലത്ത് നിന്ന് നമസ്കരിക്കാന്‍ അല്ല അദേഹത്തിന്റെ നിലപാട് ( مَقَام) stand നമ്മുടെ ജിവിതത്തില്‍ സ്വീകരിക്കാനാണ് وَاتخِّذُوا مِن مقَام ابرَْاهِيم
مصلّى എന്ന് പറയുന്നതിലുടെ വെക്തമാകുന്നത് . അല്ലാതെ അദേഹംനിന്ന് നമസ്കരിച്ച സ്ഥലമോ ,കാല്പാടോ നമസ്കാര സ്ഥലമാക്കാനല്ല .
انِّ اوّل بيَتٍْ وّضِعَ للناّس
لَلّذِي ببِكَةّ مُباَركاً وّهُدى لّلْعَالَمين فِيه اياَتٌ بيَنّاَتٌ مّقَا م ابرَْاهِيم وَمَن دخله
كاَنَ امِناًولِلّه عَلى الناّس حجّ البيتِْ منِ اسْتطَاع اليه سَبيلوًمن كفرَ فَانّ
الّله غَنيِّ عن الْعَالمين
(തിര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപെട്ട ആദ്യത്തെ വീട് സുദൃഢവും അനുഗ്രഹിതവും ലോകര്‍ക്ക്‌ ഒരു മാര്‍ഗ്ഗ നിര്‍ദേശവുമായി വിശദീകൃതങ്ങളായ പല ദൃഷ്ടാന്തകളും അതിലുണ്ട്‌.അതായതു ഇബ്രാഹിമിന്റെ നിലപാട് .ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായി അതിലേക്കുള്ള മാര്‍ഗ്ഗം സാധിച്ച മനുഷ്യരുടെ മേല്‍ ആ വൃവസ്ഥിതിയെ തന്റെ ജീവിത വെല്ലുവിളിയായി ഏറ്റുഎടുക്കണം എന്നത് അല്ലാഹുവിന് നിര്‍ബ്ബന്ധമുണ്ട് ഇനി ആരെങ്കിലും നിഷേധിച്ചാല്‍ ആകട്ടെ തിര്‍ച്ചയായും അള്ളാഹു ലോകരെ തൊട്ടു നിരശ്രയനാകുന്നു .)നോക്കു ഇവിടെ മനുഷ്യര്‍ക്ക്‌ ആദ്യമായി സ്ഥാപിക്കപെട്ട വീട് എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഏതെങ്കിലും പ്രതേക ഗൃപ്പിന്‍ ഉള്ളതല്ല എന്നും അത് ഏതെങ്കിലും പ്രദേശവുമായി ബന്ധപെട്ടതല്ല .ലോകര്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമുള്ളതും(هُد
ى) ഇസ്ലാം എന്ന ജീവിത വൃവസ്ഥയായ വീട്ടിലാണ് . അത് പോലെ വിശദീകൃതമായ പല ആയത്തുകളും ഉള്ളത് ഈ വീട്ടിലാണ് അല്ലാതെ ഇന്ന് നാം കാണുന്ന ഈ വീട്ടിലല്ല ഇബ്റാഹിംതന്‍റെ ജീവിതത്തില്‍ സ്വീകരിച്ച നിലപാടും നാം പറഞ്ഞ ഇസ്ലാം എന്ന വീട്ടിലനുള്ളത്
പിന്നെ പറഞ്ഞത് ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ നിര്‍ഭയനായി എന്നതാണ് മനുഷ്യന്റെ ആത്യന്തികമായ നിര്ഭയത്തം എന്ന് പറയുന്നത് പ്രവാച്ചകന്മാരിലുടെ അള്ളാഹു പഠിപിച്ച ഇസ്ലാം എന്ന വീട്ടില്‍ പ്രവേശികുമ്പോയാണ് മറിച്ച് മക്കയിലുള്ള പള്ളിയില്‍ പ്രവേശിച്ചാല്‍ ആത്യന്തികമായ സുരക്ഷിതതം ലഭിക്കില്ല എന്നുറപ്പാണ് അവിടെ പോയവര്‍ പറയുന്നത് തങ്ങളുടെ വസ്തുക്കള്‍ പോലും നഷ്ടപെടില്ല എന്ന സുരക്ഷിതതമോ നിര്ഭായതാമോ ഇല്ല എന്നതാണ്
പിന്നീട് അള്ളാഹു പറഞ്ഞത് മനുഷ്യരില്‍ ആര്കെങ്കിലും ആ വീട്ടിലേക്ക്‌ വഴി കണ്ടെത്താന്‍ സാധിച്ചാല്‍ ഇസ്ലാമാകുന്ന ആ വീടിനെ തന്റെ ജീവിതത്തിലെ ഒരു ഹജ്ജാക്കല്‍ അവന്റെ ബാധിയതയാണ് എന്നാണ്. മക്കയില്‍ താമസിക്കുന്ന ജനങ്ങളോട് കഹബയിലെക് വഴി കണ്ടെത്താന്‍ സാധിച്ചാല്‍ എന്ന് പറയേണ്ടതില്ലല്ലോ ? മക്കകാര്‍ക്ക്‌ പോയിട്ട് ഇന്ന് ലോകത്തിന്റെ ഏതു പ്രദേശത്ത്‌ താമസിക്കുന്നവനും അങ്ങോട്ട്‌ വഴി കണ്ടെത്താന്‍ പ്രയാസമില്ല എന്നതാണ് സത്യം .വിമാന ടിക്കറ്റ്‌ നുള്ള പണവും പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അവിടേക്ക് എത്താന്‍ ഒരു പ്രയാസവുമില്ലമുസ്ലിംകള്‍ക്ക് ആര്കെങ്കിലും മുതലും യാത്ര ചെയ്യാനുള്ള ശേഷിയുന്ടെങ്ങില്‍ അഹ് ലുല്‍ ഹദീസുകര്‍ പറയുന്ന ആശയം ശരിയാകും . അപ്പോള്‍ അല്ലാഹുവിന്റെ വീടായ ഇസ്ലാമിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിച്ചവന്‍ എന്നാണ് നമുക മനസിലാവുന്നത് . ആ വഴി കണ്ടെത്തുക എന്നതാണ് മഹാ ഭാഗ്യം .
وَل آمّين البيَتَْ الحرام يبَتْغَُون فَضْل مّن رّبهِّم
وَرِضْوَاناً
(തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യംത്തെയും സഠതൃപതീേയയു ആഗ്രഹിച്ചുകൊണ്ട് സുരക്ഷിതമായ വീടിനെ ഉടെഷിച്ചുവരുന്നവരെയോ അപമാതികരുത് ....5:2) ഇവിടെ അള്ളാഹു വെക്തമാക്കുന്നത് എല്ലാവിധ വൈക്രതങ്ങളില്‍ നിന്നും ശിര്‍ക്കന്‍ ആശയങ്ങളില്‍ നിന്നുമെല്ലാം സുരക്ഷിതിമായ അവന്റെ വീടിനെ അഥവാ വൃവസ്ഥിതിയെ അല്ലഹുവില്‍നിനുള്ള തൃപ്തിയും ഔദാര്യവും ആഗ്രഹിച്ചുകൊണ്ട് തേടിവരുന്നവരെ അപമതിക്കുകയോ അപമാനിച്ച് വിടുകയോ ചെയ്യരുത്‌ എന്നാണ് .

മറ്റൊരു അയത്തില്‍ അള്ളാഹു പറയുന്നത് കാണുക
جَعَل اللّه الكعبة البيَتْ
الحَرَام قِياَمًا لِلناّس 5:97
ഇ ആയതിന്റെ ആശയം വെക്തമാകുന്നതിന്‍ മുന്മ്ബ്‌ തോട്ടുമുന്മ്ബുള്ള ആയതിന്റെ ആശയമൊന്നു സുചിപികാം നിങ്ങള്‍ക്കും യാത്രക്കാര്‍ക്കുമുള്ള ജീവിത വിഭവമായി സമുദ്ര വേട്ടയും അത് ഭക്ഷിക്കലും അനുവദിക്കുകയും നിങ്ങള്‍ തടയപ്പെട്ടിരിക്കുന്നിടതോളം കാലം നിങ്ങള്‍ക്ക്‌ കരവേട്ട വിലക്കുകയും ചെയ്തിരിക്കുന്നു .കടലില്‍ സഞ്ചരിക്കുന്ന സമയത്ത് മറ്റു ഭക്ഷണംകിട്ടാന്‍ പ്രയാസമായത്കൊണ്ട് വേട്ട വിലക്കിയ കാലത്തും കടലില്‍ നിന്നും വേട്ടയാടി ഭക്ഷികാമെന്നും എന്നാല്‍ ഇങ്ങനെ നിരോധനം ഉള്ള സമയത്ത് കരയില്‍ നിന്നും വെട്ടയാടരുത് എന്ന് പറഞ്ഞതിന് ശേഷമാണ് അള്ളാഹു പറയുന്നത് ഇങ്ങനെ നാലതിരുകള്‍ വെച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീടിനെ അഥവാ വൃവസ്ഥിതിയെ അള്ളാഹു ആക്കിയത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും( قِياَمًا للناّس) വേണ്ടിയാണു ഇങ്ങനെ വിലക്കുകള്‍ ഉള്ള സമയത്ത് വെട്ടയാടിയാല്‍ ആ ജീവജാലങ്ങളുടെ വംശനാശം കാരണമാവുകയും അത് മനുഷ്യവംശത്തിന്‍ അപകടകരമായി ത്തിരുകയും ചെയ്യുമെന്ന് അള്ളാഹു അള്ളാഹു വെക്തമാകുന്നത് .പ്രജനനം നടക്കുന്ന വേളയില്‍ ഇന്ന് എല്ലാ രാജ്യങ്ങളിലും ഇത്തരം വേട്ട നിരോധിക്കല്‍ പതിവാണ്,ഇത്രയും നല്ല ഒരു നിയമം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ട് അത് കേവലം ഹാജിമാര്‍ക്ക്‌ ഇഹ്റാം കെട്ടുമ്പോള്‍ മാത്രമാക്കി ചുരുകി . എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്ക്കും ബാധകമായ ഒരു നിയമമായിട്ടാണ് പറയുന്നത്
امْر اللّه رحمت اللّه وبرَكاَته عَلَيكْمُ اهَْل البيَتْ انِهّ حَميدمّجيد
( അവര്‍ പറഞ്ഞു ,അല്ലാഹുവിന്റെ കല്പനയെപറ്റി നീ അത്ഭുതപെടുകയാണോ ? അല്ലാഹുവിന്റെ കാരുന്ന്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ അതായതു വീട്ടുകാരുടെ മേല്‍ ഉണ്ട് .തിര്‍ച്ചയായും അവന്‍ സ്തുതിര്‍ഹനും ശ്രേഷ്ടനും മാണ് 11:73)
ഇവിടെ ഇബ്രാഹിം നബിയുടെ ഭാര്യ യോടുള്ള അഭിസംബോധന ആദ്യം അള്ളാഹു തുടങ്ങിയത് ഇങ്ങനെ ആണ് اتعَْجَبيِن നീ അത്ഭുതപ്പെടുകയാണോ എന്ന് അദേഹത്തിന്റെ ഭാര്യ യോട് മാത്രമായി ചോദിച്ചത് പിന്നീട് അഭിസംബോധനം ഇബ്രാഹിം നബിയോടും ഭാര്യ യോടും മാത്രമാക്കാതെ അവിടെ ഉള്ള ഈ ഇസ്ലാമാകുന്ന വീട്ടിന്റെ അഥവാ വൃവസ്ഥയുടെ ആളുകളിലേക്ക് മാറ്റി അതാണ് عَلَيكْمُْ നിങ്ങള്‍ എന്നാക്കി മാറ്റിയത് .ഭാര്യ യോട് മാത്രമാണ് എങ്കില്‍ عليكِْ എന്നാണ് പറയുക ചിലയാളുകള്‍ പറയുന്നത് പോലെ അള്ളാഹു ബഹുമാനിച്ച് പറഞ്ഞത് ഒന്നുമല്ല കാരണം ലോകര്‍ക്ക്‌ തന്നെ മാത്രകയായി ചുണ്ടിക്കാട്ടിയ മറിയമിനെ അള്ളാഹു അഭിസംബോധനം ചെയ്തപ്പോള്‍ പോലും ഏകവചന രൂപത്തിലാണ് പറഞ്ഞത് .മുസാനബിയുടെ അഹ് ലുകരോട് നിങ്ങള്‍ ഇവിടെ നില്‍ക്കു امكثُوُا എന്ന് പറഞ്ഞത് അദേഹത്തിന്റെ ഭാര്യയോടും വയറ്റില്‍ ഉള്ള കുട്ടിയോടും മാത്രമല്ല .അങ്ങിനെയാണ് ചിലയാളുകള്‍ പറഞ്ഞത് . മറ്റു ചിലര്‍ പറഞ്ഞത് ഭാര്യയെ ബഹുമാനിച്ചു കൊണ്ടാണ് ബഹുവചന രൂപത്തില്‍ പറഞ്ഞത്
‎11:73 ന് സമാനമായ ഒരു ആയത്താണ് സൂറത്തുല്‍ അഹ്സാബിലെ 33 ാ വചനം ഒന്ന് നോക്കുانِمّا يرُيد اللّه لِيذُْهِب
عَنكْم الرّجْس اهَْل الْبيَتْ وَيطَُهّرَكمُ تطَْهِيرًا
(നിങ്ങളില്‍ നിന്നും അതായതു ഈ ബൈതിന്റെ ( البيَتْ )ആളുകളില്‍നിന്നു നിക്ര്‍ഷ്ടത നീക്കുവാനും ശുദ്ധീകരണംശുദ്ധീകരിക്കുവാനും മാത്രമേ അള്ളാഹു ഉദേശിക്കുന്നുള്ളൂ )ഈ പറഞ്ഞ ആയത്തില്‍ ഭാര്യ മാരോട് അള്ളാഹു അഭിസംബോധനം നടത്തുന്നത് .പ്രാചീന അഞ്ജനിയ കാലത്തെ പോലെ നിങ്ങള്‍ വെളിച്ചപ്പെടരുത് എന്നും സ്വലാത്ത്‌ നിര്‍വഹികന്നം മെന്നു പറഞ്ഞ ശേഷം അഭിസംബോധനം അവരെയും വിശ്വാസികളെയും ഉള്‍കൊള്ളിച്ചുകൊണ്ടാക്കി മാറ്റി അതാണ് عَنكْمُ എന്നും يطهّركم എന്നുമാക്കി മാറ്റിയത് അല്ലാതെ അള്ളാഹു വെറുതെ പറഞ്ഞതല്ല .അഹ് ലുല്‍ ബൈത്ത് എന്നത് കൊണ്ട് നബിയുടെ ഭാര്യ മാര്‍ മാത്രമാണ് ഉദേശമെങ്കില്‍ عَنكْنُّ എന്നും يطُهّركنُّ എന്നുമാണ് പറയുക . അറബി പഠിക്കുന്നഏതു കുട്ടികള്‍ക്കും അറിയും . അപ്പോള്‍ ഈ ബൈതിന്റെ ആളുകളെ അഥവാ ഇസ്ലാമിക വൃവസ്ഥിതിയുടെ ആളുകളെ പരിശുദ്ധരും, സംസ്കാര സമ്പന്നരുമാക്കിതിര്‍ക്കുന്നതിന
്‍ വേണ്ടിയാണു നബിയുടെ ഭാര്യമാരുടെ കൂടെ വിശ്വസികളെയും ഉള്‍പ്പെടുത്തിയത് .അപ്പോള്‍ ഇവിടെയും അ ഹ് ലുല്‍ ബൈത്ത് എന്നതുകൊണ്ട് ഉദേശിക്കുന്നത് ഈ ഇസ്ലാം എന്ന വൃവസ്ഥിതിയുടെ ആളുകള്‍ തന്നെയാണ് .അല്ലാതെ നബിയുടെ ഭരിയമാര്‍ മാത്രമല്ല
لتشرِكْ بيِ شَيئا وَطَهّر بيتيِ للطّائفِين
( ആ വീടിന്റെ സ്ഥാനം ഇബ്രാഹിമിനു നാം ഒരുക്കിയ സന്ദര്‍ഭത്തിലും തഥാ.എന്നോട് ഒരു വസ്തുവിനെയും നീ പങ്കു ചെര്‍ക്കരുതെന്നു എന്റെ ഭവനത്തെ ചുറ്റുന്നവവര്കും ...... നീ ശുദീകരിക്കുക എന്നും 22:26 ) ഇവിടെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നും തടയുന്നവരെ പറ്റി പറയുകയും അവന്റെ സുരക്ഷിതമായ ആശയങ്ങള്‍ അനുസരികുന്നതില്‍ നിന്ന് തടയുന്നവരെക്കുറിച്ചും അവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറയുകയും ചെയ്ത ശേഷമാണ് ഈ വചനം അള്ളാഹു പറയുന്നത് . അതായത്‌ ഇബ്രാഹിമിനും ഈ വൃവസ്ഥിതിയെ പ്രച്ചരിപിക്കാനുള്ള സ്ഥലം അള്ളാഹു ഒരുക്കി കൊടുത്ത സന്തര്ഭത്തിലും മുകളില്‍ പറഞ്ഞതുപോലെ നിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ പ്രവത്തിക്കുകയായിരുന്നു അത് കൊണ്ട് ഒരു ശിര്‍ക്കന്‍ വിശ്വാസങ്ങളെയും പ്രമാണങ്ങളെയും എന്റെ ഈ വൃവസ്ഥിതിയുമായി ചേര്‍ക്കാതെ അതിനെ ശുദ്ധമാക്കി വെക്കന്നമെന്നും ഇസ്ലാമാകുന്ന ഈ വീടിനെ ചുറ്റുന്നവര്‍ക്കും അഥവാ അതിനെ ആശ്രയിക്കുന്നവര്‍ക്കും അതില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കും അതിനെ ശുദ്ധമാക്കാന്‍ ആണ് അള്ളാഹു പറയുന്നത് .അല്ലാതെ അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി വര്‍ഷത്തില്‍ ഒരിക്കല്‍ അത് കഴുകി വൃത്തിയാക്കാനും ഇബ്രഹിമിനോട് അള്ളാഹു കല്‍പ്പിച്ചതല്ല .അഹ് ലുല്‍ ഹദീസുകാര്‍ പറയുന്നത് ഭുമിയില്‍ വെച്ച് ആദമിന്‍ ഏകാന്തത അനുഭവപ്പെടുകയും അപ്പോള്‍ ബൈത്തുല്‍ മഅ മൂര്‍ സ്വര്‍ഗത്തില്‍ നിന്നും ഇറക്കി കൊടുത്ത് സമാധാനിക്കുകയും ചെയ്ത അതെ സ്ഥലം ഇബ്രഹിമ് നബിക്ക്‌ തണലിട്ടു കാണിച്ചു കൊടുത്ത ആ സ്ഥലത്ത്‌ അല്ലാഹുവിന്‍ ഒരു വീട് പണിയുവാന്‍ കല്‍പ്പിക്കുകയും ചെയ്തു എന്നെക്കെയാണ് കഥകളുണ്ട് . കഥകള്‍ അങ്ങിനെയൊക്കെയാണ്എങ്ങിലും ഇബ്റാഹിംനബി മക്കയില്‍ വന്നതായി തെളിയിക്കാന്‍ പറ്റിയ ഒരു ആയത്തും ഖുരനിലില്ല എന്നതാണ് സത്യം .മുഹമ്മദ്‌ നബിക്ക്‌ മുംബ് ഒരു മുന്നറിയിപ്പ്കാരന് പോലും വന്നിട്ടില്ല എന്നാണ് ഖുര്‍ആന്‍ വെക്തമാക്കുന്നത് .എന്നിട്ടല്ലേ ദുതനോ ,പ്രവാചകനോ വന്നതായി തെളിയുക ?
لِتنُذِْر قَوْمًا مّا اتيهُم مّن نذِّيرٍ مّن قَبلِْكَ لعلّهم
يتَذَكرُّون (നിന്റെ മുബ് ഒരു താക്കീതു കാരനും തങ്ങളുടെ അടുത്ത എത്തിയിട്ടില്ലാത്ത ജനതക്ക്‌ അവര്‍ ചിന്തിക്കുവാന്‍ തക്കവണ്ണം നീ താക്കീതു ചെയ്യുവാനും 28:46)
സുറത്തു സജ്ജദ മുന്നാം വചനത്തില്‍ അള്ളാഹു പറയുന്നു امَْ يقَُولُون افْترَاه بلَْ هوَ
الْحَقّ مِن رّبكَّ لِتنُذِْر قَوْمًا مّا اتيَهُم مّن نذِّيرٍ مّن قَبلِْكَ لَعَلّهُم يهَْتدَُون
(അത് അവന്‍ ചമച്ചു എന്നാണോ അവര്‍ പറയുന്നത് ?എന്നാല്‍ അവര്‍ക്ക്‌ നിന്റ മുന്മ്ബ്‌ ഒരു മുന്നറിയിപ്പ് കാരനും ചെന്നിട്ടില്ലാത്ത ജനതക്കു അവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കാന്‍ തക്കവണ്ണം നീ മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടി നിന്റെ നാഥനില്‍നിന്നുള്ള സാക്ഷാല്‍ സത്യമാണിത് ) ഇനി സുറത്തു യാസീന്‍ ആറാം വചനം നോക്കുകلِتنُذِْر قَومًا مّا انُذِْر آباَؤهُم فَهُم غَافِلُون
പ്രവാചകന്മാര്‍ എല്ലാം മുന്നറിയിപ്പുകാര്‍ ആയിരുന്നു ( نذَِير )എന്ന് പ്രത്തേകം പറയേണ്ടത് ഇല്ലല്ലോ ? അപ്പോള്‍ മക്കയില്‍ ഒരു പ്രവാചകന്‍ വന്നിട്ടുണ്ട് എങ്കില്‍ അള്ളാഹു മുകളില്‍ പറഞ്ഞ ആയത്തുകള്‍ എല്ലാം വെറുതെ പറഞ്ഞതാണോ? അപ്പോള്‍ ഇത്രയും പറഞ്ഞതില്‍ നിന്നും പ്രവാചകനായ ഇബ്റാഹിം നബി ,ഇസ്മയില്‍ ഇവരുടെ പിന്‍ഗാമികളായ യഹ്ഖുബ്‌ നബി ,യുസുഫ് ,ഇസ്ഹാഖ്,മുസ്സാ ,ഈസാനബി ഇവര്‍ ആരും തന്നെ ഇബ്റാഹിം നബിയുടെ വിളി കേട്ട് മക്കയില്‍ വന്നു ഹജ്ജ്‌ ചെയ്തതിന് ഖുര്‍ആനില്‍ തെളിവ് ഇല്ല
ഇബ്രാഹിം നബിയുടെ ഹജ്ജിനുള്ള അറിയിപ്പ്‌ കേട്ട് വളരെ പ്രയാസപ്പെട്ട് എത്തുന്ന ജനങ്ങള്‍ അവരുടെ മുമ്പത്തെ വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലുംമുള്ള അയുക്കുകള്‍ നീക്കം ചെയ്യുകയും ദൈവീക വചനങ്ങള്‍ മനസിലാകിയതനുസരിച്ച് അവരുടുത്ത അവരുടെ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ഏറ്റവും നല്ലതും ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍നിന്നെല്ലാം മോചിതമായതും ,ലോകാരഭം മുതലുള്ളതുമായ ഈ വീടിനെ അഥവാ ഇസ്ലാം എന്ന വൃവസ്ഥിതിയെ ആശ്രയിക്കുകയും ചെയ്യട്ടെ എന്നാണ് അള്ളാഹു പറയുന്നത് .
ثمُّ لْيقَْضُواتفَثهَُم وَلْيوُفُو ا نذُورهُم وَلْيطّوّفُوا باِلبيَتِْ العتيِق ഇവിടെ അതിഖ്‌ ആയ വീട് എന്ന് പറഞ്ഞതില്‍ നിന്നും ആ പദത്തിന്റെ പുരാതനം എന്ന അര്‍ഥം മേടുക്കുകയാണ്‌െങ്ങില്‍ ലോകാരംഭം മുതലുള്ളത് എന്ന അര്‍ത്ഥത്തിലും ,മോചിതം എന്നര്‍ത്തമാനെങ്ങില്‍ എല്ലാവിധ ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍ നിന്നുമെല്ലാം മുക്തമായത് എന്ന അര്‍ത്ഥത്തിലും ,ഏറ്റവും നല്ല അര്‍ത്ഥമാനെങ്ങില്‍ മറ്റുള്ള ആശയങ്ങളില്‍ വെച്ച് ഏറ്റവും നല്ലത് ,എന്ന അര്‍ത്ഥവുമാണ് ഉദേശം
നമ്മുടെ പ്രശ്നങ്ങള്‍ക് പരിഹാരം തേടികൊണ്ട് നമുക്ക് ചെല്ലാനുള്ള ഈ ബൈത്തുല്‍ അതിഖിലേക്കു തന്നെയാണെന്ന് അള്ളാഹു പറയുന്നു ثمُّ مَحِلّهَا الى
البيت العتيق .
ഇബ്രാഹിം നബി തന്റെ സന്തതികളെ വിളരഹിതമായ സ്ഥലത്ത് വിഗ്രഹാരാധനയില്‍നിന്നും മുക്തമായ ഒരു ഭവനത്തിങ്കല്‍ താമസിപ്പിച്ചു . അള്ളാഹു പറയുന്നു رَبنّاَ انيّ اسْكنَتُْ مِن ذُرّيتّيِ بوَِاد غَيرْ ذِي زَرْع
عِندْ بيتْكَِ المُحَرّم (നങ്ങളുടെ നാഥാ എന്റെ സന്തതികളില്‍നിന്നും വിളരഹിത താഴ്‌വരയില്‍ നിന്റെ സുരക്ഷിതമായ ഭാവനത്തിങ്കല്‍ ഞാന്‍ പര്‍പ്പിചിട്ടുണ്ട് 14:37 ) ഈ ആയത്തിനു തൊട്ട് മുമ്പുള്ള വചനങ്ങളില്‍ ഇബ്രാഹിം നബി പറയുന്നത് എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്കുള്ള വന്നക്കത്തില്‍ നിന്നും ഒഴിവാക്കണമെന്നു ,കാരന്നം അവ പെരുത്ത് മനുഷ്യരെ പിഴപ്പിചിട്ടുണ്ടെന്ന് മാണ് പറയുന്നത് .പ്രര്‍ത്തിച്ചതുകൊണ്ട് മാത്രം കാര്യം നടക്കില്ല എന്ന് മനസിലാക്കിയ ഇബ്രാഹിം നബി വിഗ്രഹാരാധനയില്‍ നിന്നും മുക്തമായ സുരക്ഷിതമായ വൃവസ്ഥിതിയുടെ കാഴ്ച്ചപ്പാടോടുകുടിയാണ് മക്കളെ വിളരഹിത തായ് വരയില്‍ താമസിപ്പിച്ചത്‌ .عِندْ بيتك എന്ന് പറഞത് കൊണ്ട് അടുത്ത് എന്ന അര്‍ത്ഥമല്ല മറിച്ച് ആ കാഴ്ചപ്പാടില്‍ അല്ലങ്കില്‍ ഈ വൃവസ്ഥിതി കൊണ്ട് എന്ന് അര്‍ഥം . പള്ളിയുടെ അടുത്ത് താമസിച്ചത് കൊണ്ട് മക്കള്‍ നന്നാവനമെന്നില്ലല്ലോ ? മറിച്ച് ഈ ആശയത്തിന്റെ കഴ്ച്ചപ്പടോടുക്കുടി ജീവിക്കുംബോഴെ അവര്‍ സംസ്കാര സമ്പന്നരായി വളരുകയുള്ളൂ .തെളിവായി ഖുര്‍ആനില്‍ عِندَْ എന്ന് വന്ന ആയത്തുകള്‍ ഒന്ന് പരിശോധിക്കുക .
സുറത്തു അന്‍ഫാല്‍ അഞ്ചാം വചനം നോക്കുക
كمَا اخْرجَك ربكَّ مِن بيتْكَِ بالحَقّ وَانّ فَريقًا مّنَ المؤمِنين لكاَرهُون
( വിശ്വസികളില്‍നിന്നും ഒരു വിഭാഗം വേരുക്കുന്നവരായിരിക്കെ സത്യത്തോടുകുടിയുള്ള നിന്റെ വൃവസ്ഥിതിയാല്‍ നിന്റെ നാഥന്‍ നിന്നെ പുറപ്പെടുവിച്ചതുപോലെ ) ഇവിടെ നബിയെ അള്ളാഹു രംഗത്തിറക്കിയിരിക്കുന്നത് സത്യത്തോടുകുടിയുള്ള ഇസ്ലാം എന്ന വൃവസ്ഥിതിയാലാണ് .ഈ സത്യം അവര്‍ക്കു മനസിലായിട്ടും മരന്നത്തിലേക്കു നയിക്കുന്നവനുടാകുന്ന ഭയംപോലെ ഭയന്ന് അവര്‍ നബിയോട് തര്‍ക്കിക്കുകയായിരുന്നു എന്നാണ് ശേഷം അള്ളാഹു പറയുന്നത് . അല്ലാതെ നബിക്ക്‌ സത്യത്താലുള്ള വീടും അസത്യത്താലുള്ള വീടും എന്നിങ്ങനെ രണ്ടെണ്ണമില്ല .നബിയുടെ വീടായാലും മറ്റുള്ളവരുടെ വീടായാലും ബുയുത് بيُوُت എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത് ,33:53, 24:27,29,61 എന്നിങ്ങനെ ബുയുത് വന്ന എല്ലാ ആയത്തുകളും ഒന്ന് പരിശോധിക്കുക.താമസിക്കാനുള്ള വീട് എന്ന അര്‍ത്ഥത്തില്‍ بيُوُت എന്ന പദമാണ്‌ അള്ളാഹു ഉപയോഗിച്ചിട്ടുള്ളത് .
മിഅ്റാജ് ന്റെ വേളയില്‍ സ്വര്‍ഗത്തില്‍ കണ്ട മലക്കുളങ്ങിനെ കയറിപ്പോകുന്നതുമായ ബൈത്തുല്‍ മഅ്മൂര് എന്നാണ് പല വ്യാഖ്യാനങ്ങളില്‍ ഒന്ന് 52:4(وّالْبيَت الْمَعْمور ) എന്നാല്‍ عَمَرَ എന്ന ക്രിയക്ക് ഖുറാനില്‍ വന്ന അര്‍ഥം ആയുസ്സ്‌ അഥവാ ജീവിതം നല്‍കുക എന്നതാണ് .അതില്‍ നിന്നാണ് عُمْر എന്ന പദം ഉണ്ടായിട്ടുള്ളത് .15:72,16:70,21:44,30:9,എന്നിങ
്ങനെ عَمرയും അതില്‍ നിന്നും വന്ന പദങ്ങളും എല്ലാം പരിശോധിക്കുക .അപ്പോള്‍ സദാ ആയുസ്സ്‌ നല്‍കപെട്ട വ്യവസ്ഥിതിയാണ് ഇസ്ലാം എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത് .അള്ളാഹു ഇറക്കിയ ഇസ്ലാം എന്ന വീട് സദാസജീവമായ ഒന്നാണ് എന്ന അര്‍ത്ഥമാണ് മനസിലാകുന്നത് .ഇവിടെയും ആശയപരമായ ഒരു വീട് എന്ന അര്‍ത്ഥത്തിലാണ് .അല്ലാതെ പദാര്‍ത്ഥപരമായ ഒരു വീട് ആകാന്‍ സാധ്യതയില്ല . അപ്പോള്‍ ബൈത്തുല്‍ മഅ്മൂര് എന്നാല്‍ സദാ സജീവമായ (alive) ഒരു ആശയം എന്ന സാരം .
അള്ളാഹു പറയുന്നു . رَبّ اغْفِرْلي وَلِوَالديّ وَلِمَنْ دخَل بيتْيَِ مُؤْمِناً ( എന്റെ നാഥാ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസിക്കുന്നവനായി എന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ക്കും .....നീ പൊറുത്ത് തരുകയും ....71:28 ) ഇവിടെ നൂഹ് നബിയുടെ വീട് എന്നത് കൊണ്ടുള്ള ഉദേശവും ഇസ്ലാം എന്ന വ്യവസ്ഥിതി തന്നെയാണ് .അല്ലാതെ ഇസ്ലാമിക വ്യവസ്ഥിയെ അംഗീകരിച്ച് നൂഹ് നബിയുടെ വീട്ടില്‍ പ്രവേശിക്കാതെ ഒരാള്‍ ജീവിച്ചാല്‍ തന്നെ അള്ളാഹു പൊറുത്തു കൊടുക്കുമല്ലോ ?ഇവിടെ നൂഹ് നബി പറയുന്നത് ഏതെരു മനുഷ്യനും അവന്‍ നിഷേധിയായിരുന്നുവെങ്കിലും അവന്‍ വിശ്വാസിയായികൊണ്ട് എന്റെ വീട്ടില്‍ അഥവാ ഇസ്ലാമില്‍ പ്രവേശിച്ചാല്‍ അവന്‍ പൊറുത്തു കൊടുക്കുമെന്ന് സാരം
എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിരുന്നത് ഇസ്ലാം തന്നെയല്ലേ ?
അള്ളാഹു പറയുന്നു فَلْيعَْبدُوا ربّ هذا البيَت (ഈ വീടിന്റെ നാഥനാണ് അവര്‍ വനങ്ങേണ്ടത് 106:3) ഇവിടെ هذَا البيت എന്നത് കൊണ്ട് ഇസ്ലാം എന്ന വീടകാനേ ന്യായമുള്ളു ഖുറാനില്‍ നിന്ന് കൊണ്ട് തന്നെ ഇത് പറയുമ്പോള്‍ ഖുര്‍ആനല്ലാതെ വേറെ ഒന്ന് ആകാന്‍ വഴിയില്ല
هذَا بياَن,هذَا كتِابٌ,هذأ القُرْآن എന്നു ചൂണ്ടി പറയുന്നതുപ്പോലെ തന്നെയാണ് മുകളില്‍ ഉള്ള ആയത്തിലും അള്ളാഹു പറയുന്നത്
അപ്പോള്‍ അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി അവനെ അതില്‍ അവനെ ഇരുത്തേണ്ട ആവശ്യം യഥാര്‍തഥത്തില്‍ ഇല്ല .കാരണം സര്‍വശക്തനും അവന്റെ അധികാരം ആകാശഭുമികളിലെല്ലാം വ്യാപിച്ചു കിടക്കുകയാണ് . പ്രാദേശികത്യമോ ,ഭാഷാ സങ്കോചിതത്തമോ അവനില്ല .അവന്‍ നമ്മുടെ ജീവനാടിയേക്കാള്‍ അടുത്തവനാണ്. കല്ലുകള്‍ കൊണ്ടോ ,ഇഷ്ടികകള്‍ കൊണ്ടോ നിര്‍മ്മിച്ച ഒരു കെട്ടിടത്തെ പ്രദക്ഷിണം ചെയ്തിട്ടോ ,പ്രത്യക സ്ഥലത്തു കൂടി നടന്നിട്ടോ .ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച സ്തംബത്തിലെക് മനിക്കല്ലുകള്‍ എടുത്തു എറിഞ്ഞിട്ടോ നേടേണ്ടതല്ല അല്ലാഹുവിന്റെ തൃപ്തി . ഇത്തരം വിശ്വാസങ്ങളും ഹൈന്ദവ വിശ്വാസങ്ങളും തമ്മിലെന്താണ് വേത്യാസം...

ബൈത്തുള്ള ب يَتُْ اللّه ഇ പദം കേള്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി വരിക മക്കയിലെ കഹബാലയമാണ് ഇബ്രാഹിമും ഇസ്മായിലും പടുത്തുയര്‍ത്തിയത് എന്നാണ് നമ്മുടെ നിലവില്‍ ഉള്ള വിശ്വാസം.ഇത് എത്ര കണ്ടു ശരിയാണ് ,ബൈത്തുള്ള എന്ന് പറഞ്ഞാല്‍ കഹബാലയം തന്നെയാണോ ? അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി അതില്‍ ഇരുതെണ്ടാതുണ്ടോ ?അങ്ങിനെ ഒരു വീട് പണിത് കൊടുത്താല്‍ നമ്മള്‍ സ്വര്‍ഗത്തില്‍ പോവുമോ ? എന്നിങ്ങനെഉള്ള ചോദിയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് നാം ഇ ചര്‍ച്ചയിലുടെ ഉദേശിക്കുന്നത് ബൈത്ത് എന്നാല്‍ വീട് എന്നര്‍ത്ഥം അറബി പഠികുന്ന കുട്ടിക്ക്‌ വരെ അറിയാം .നാം ഇവിടെ സുചിപികുന്നത് മനുഷ്യര്‍ക്ക്‌ സംരക്ഷണംകൊടുക്കുന്ന ഒരു വസ്തുവാണ് വീട് അതുപോലെ മനുഷ്യര്‍ക്ക്‌ തങ്ങളുടെ ദുരിതങ്ങളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളില്‍ നിന്നും മോചിപിച്ചു സംരക്ഷണം നല്‍കുന്ന ഒരു വീടാണ് ഇസ്ലാം എന്നാ വൃവസ്ഥിതി .അതില്‍ അവന്‍ പ്രവേശിച്ചാല്‍ അക്രമികപെടുന്നതില്‍ നിന്നും ചുഷണം ചെയ്യപെടുന്നതില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായി നിര്‍ഭയമായ ഒരു ജീവിതം അവനു ഇഹലോകത്തും അന്തിമ ജീവിതത്തിലും ലഭിക്കുന്നു .അത് ലഭികന്നം എങ്കില്‍ ദൈവത്തിന്റെ വൃവസ്ഥിതിയിലേക്ക്‌ മനുഷ്യര്‍ എല്ലാം മടങ്ങിപോവണ്ണം അതാണ് അള്ളാഹു പറയുന്നത് وَاذْ جَعَلْناَ الْبيَتَْ مَثاَبةًَ لِلناّسِ وَامَْناً ( ഇ വീടിനെ നാം മനുഷ്യ വംശത്തിന്‍ ഒരു മടക്ക കേന്ദ്രവും നിര്ഭയത്തമാക്കിയ സ്ഥിതിക്കു.........2:125 ) ഇവിടെ മനുഷ്യ വംശത്തിന്‍ മടക്ക സ്ഥലം എന്ന് പറയുന്ന വീട് ഇസ്ലാം എന്ന വൃവസ്ഥിതിയാകുന്ന വീടാണ് കാരണം എല്ലാ മനുഷ്യര്കും പോയിട്ട് മുസ്ലികളില്‍ എല്ലാവര്ക്കും അങ്ങോട്ട്‌ പ്രവേശനംഇല്ല .അവിടെ മനുഷ്യര്‍ക്ക്‌ എന്ത് നിര്ഭയത്തമാനുള്ളത് .ഇസ്ലാമിക ചരിത്രത്തില്‍ തന്നെ അവിടെ ആക്രമണം നടന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഇന്നിയും ഉണ്ടാകില്ല എന്ന് എന്ത് ഉറപ്പാനുള്ളത്. അപ്പോള്‍ മനുഷ്യര്‍ക്ക്‌ പ്രവേശിക്കാനും അവര്‍ക്ക്‌ പ്രവേശിച്ചാല്‍ നിര്ഭായത്തവും സുരക്ഷിത്തവുമുള്ള വീട് കൊണ്ട് ഉദേശം ഇസ്ലാം എന്ന വൃവസ്ഥിതിയാന്ന്‍. وَاذْ يرَْفعُ ابرَْاهيم القَوَاعد مِن الْبيَتِْ وَاسْمَاعِيلُ (ഇബ്രാഹിം നബി ,ഇസ്മയിലും ആ വീട്ടില്‍ നിന്നുള്ള ഇരുത്തുകള്‍ പോക്കികൊണ്ടിരിക്കെ .....2:127 ) ഇവിടെ പോക്കുക( رفَع )എന്ന് പറഞ്ഞത് തന്നെ സാധാ ഒരു കെട്ടിടം പണിയല്ല ഉദേശം എന്ന് വെക്തമാണ് . അതിന്‍ അള്ളാഹു بنَىَ( ബനാ ) എന്നി പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് .അഹ് ലുല്‍ ഹദീസുകാരുടെ ഹദീസിലും ഇ പദം തന്നയാണ് ഉപയോഗിച്ചിട്ടുള്ളത് مَن بنىَ بيَتْاً.......... بنىَ له (ആരെങ്കിലും അല്ലാഹുവിന്‍ ഒരു വീട് പണിതാല്‍ .....)ബൈതുമായി ബന്ധപെട്ട് അള്ളാഹു ഖുറാനില്‍ പറഞ്ഞത് وَضَعَ,اتِخَّذَ എന്നി പദങ്ങളാണ് . സാധാരണ ഒരു കെട്ടിടം പണിയുക തറ ,ത്തുന്നു , മേല്കുര എന്നിങ്ങനെയാണ് .ഇവിടെ അള്ളാഹു പറഞ്ഞത് വീട്ടില്‍ നിന്നും തുന്നുകള്‍ ഉയര്‍ത്തി എന്നാണ് അപ്പോള്‍ മനസിലാകുന്നത് ഇസ്ലാമാകുന്ന വീട്ടില്‍നിന്നുള്ള തുന്നുകളാണ് അവര്‍ ഉയര്‍ത്തിയിക്കുന്നത് .ഒന്നുംകുടി വേക്തമാകിയാല്‍ ഇസ്ലാം എന്ന വൃവസ്ഥിതി അള്ളാഹു ഇറക്കി കൊടുത്തിട്ടുണ്ട് .ഇനി അതിലെ ഓരോ നിയമങ്ങള്‍ക്ക്‌മുള്ള തുന്നുകളായി നില കൊള്ളേണ്ട സമുഹത്തെയാണ് പ്രവാചകന്മാര്‍ പടുത്തുയര്തെണ്ടത് .ആ ശ്രമകരമായ ജോലിയാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മയിലും നിര്‍വഹിച്ചത് . അല്ലാതെ ഒരു വീട് പണിയുക എന്നാ ഒരു ചെറിയ ജോലി അല്ല .തുടര്‍ന്ന് വരുന്ന ആയതുകളില്‍ അവരുടെ പ്രാര്‍ത്ഥനയും ഇതുമായി ബന്ധപെട്ടതാണ് അതായതു നങ്ങളെ രണ്ടു പേരയും അനുസാരികള്‍ ആകന്നം അത് പോലെ നങ്ങളുടെസന്തതികളില്‍ നിന്നും നിന്റെ കല്പനകള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു സമുഹത്തെ ഉണ്ടാക്കണം .........ഈ രൂപത്തില്‍ ആശയം വരുമ്പോള്‍ മാത്രമേ നമുക്കും അതില്‍ പങ്കാളിയാവാന്‍ കഴിയു. ഇസ്ലാമിക വൃവസ്ഥിതിയനുസച്ചുള്ള ഒരു സമുഹത്തെ കേട്ടിപടുക്കുക എന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ കഴിയു മറിച്ചാണ് എങ്കില്‍ എതെരു കാശുള്ളവനും അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി സ്വര്‍ഗത്തില്‍ പോവാം .ലോകത്ത്‌ ഒരു മനുഷ്യനും പദാര്‍ത്ഥപരമായ (മെറ്റിരിയല്‍) ഒരു വീട് പണിത് മഹാനായിട്ടില്ല. ഒരു ആശയവും അതിനനുസരിച്ച് ഒരു സമുഹത്തെയും കേട്ടിപടുകുമ്പോള്‍ ആണ് ഒരാള്‍ മഹാന്‍ ആവുന്നത് അല്ലാതെ ഒരു വീട് പണിത് അവിടേക്ക് കുറെ ആളുകളെ ആരാധനക്ക് ക്ഷന്നിക്കുമ്പോള്‍ അല്ല . ഇബ്റാഹിംനബി നമസ്കരിച്ച സ്ഥലത്ത് നിന്ന് നമസ്കരിക്കാന്‍ അല്ല അദേഹത്തിന്റെ നിലപാട് ( مَقَام) stand നമ്മുടെ ജിവിതത്തില്‍ സ്വീകരിക്കാനാണ് وَاتخِّذُوا مِن مقَام ابرَْاهِيم مصلّى എന്ന് പറയുന്നതിലുടെ വെക്തമാകുന്നത് . അല്ലാതെ അദേഹംനിന്ന് നമസ്കരിച്ച സ്ഥലമോ ,കാല്പാടോ നമസ്കാര സ്ഥലമാക്കാനല്ല انِّ اوّل بيَتٍْ وّضِعَ للناّس لَلّذِي ببِكَةّ مُباَركاً وّهُدى لّلْعَالَمين فِيه اياَتٌ بيَنّاَتٌ مّقَا م ابرَْاهِيم وَمَن دخله كاَنَ امِناًولِلّه عَلى الناّس حجّ البيتِْ منِ اسْتطَاع اليه سَبيلوًمن كفرَ فَانّ الّله غَنيِّ عن الْعَالمين (തിര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപെട്ട ആദ്യത്തെ വീട് സുദൃഢവും അനുഗ്രഹിതവും ലോകര്‍ക്ക്‌ ഒരു മാര്‍ഗ്ഗ നിര്‍ദേശവുമായി വിശദീകൃതങ്ങളായ പല ദൃഷ്ടാന്തകളും അതിലുണ്ട്‌.അതായതു ഇബ്രാഹിമിന്റെ നിലപാട് .ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായി അതിലേക്കുള്ള മാര്‍ഗ്ഗം സാധിച്ച മനുഷ്യരുടെ മേല്‍ ആ വൃവസ്ഥിതിയെ തന്റെ ജീവിത വെല്ലുവിളിയായി ഏറ്റുഎടുക്കണം എന്നത് അല്ലാഹുവിന് നിര്‍ബ്ബന്ധമുണ്ട് ഇനി ആരെങ്കിലും നിഷേധിച്ചാല്‍ ആകട്ടെ തിര്‍ച്ചയായും അള്ളാഹു ലോകരെ തൊട്ടു നിരശ്രയനാകുന്നു .)നോക്കു ഇവിടെ മനുഷ്യര്‍ക്ക്‌ ആദ്യമായി സ്ഥാപിക്കപെട്ട വീട് എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഏതെങ്കിലും പ്രതേക ഗൃപ്പിന്‍ ഉള്ളതല്ല എന്നും അത് ഏതെങ്കിലും പ്രദേശവുമായി ബന്ധപെട്ടതല്ല .ലോകര്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമുള്ളതും(هُدى) ഇസ്ലാം എന്ന ജീവിത വൃവസ്ഥയായ വീട്ടിലാണ് . അത് പോലെ വിശദീകൃതമായ പല ആയത്തുകളും ഉള്ളത് ഈ വീട്ടിലാണ് അല്ലാതെ ഇന്ന് നാം കാണുന്ന ഈ വീട്ടിലല്ല ഇബ്റാഹിംതന്‍റെ ജീവിതത്തില്‍ സ്വീകരിച്ച നിലപാടും നാം പറഞ്ഞ ഇസ്ലാം എന്ന വീട്ടിലനുള്ളത് മനുഷ്യന്റെ ആത്യന്തികമായ നിര്ഭയത്തം എന്ന് പറയുന്നത് പ്രവാച്ചകന്മാരിലുടെ അള്ളാഹു പഠിപിച്ച ഇസ്ലാം എന്ന വീട്ടില്‍ പ്രവേശികുമ്പോയാണ് മറിച്ച് മക്കയിലുള്ള പള്ളിയില്‍ പ്രവേശിച്ചാല്‍ ആത്യന്തികമായ സുരക്ഷിതതം ലഭിക്കില്ല എന്നുറപ്പാണ് അവിടെ പോയവര്‍ പറയുന്നത് തങ്ങളുടെ വസ്തുക്കള്‍ പോലും നഷ്ടപെടില്ല എന്ന സുരക്ഷിതതമോ നിര്ഭായതാമോ ഇല്ല എന്നതാണ് പിന്നീട് അള്ളാഹു പറഞ്ഞത് മനുഷ്യരില്‍ ആര്കെങ്കിലും ആ വീട്ടിലേക്ക്‌ വഴി കണ്ടെത്താന്‍ സാധിച്ചാല്‍ ഇസ്ലാമാകുന്ന ആ വീടിനെ തന്റെ ജീവിതത്തിലെ ഒരു ഹജ്ജാക്കല്‍ അവന്റെ ബാധിയതയാണ് എന്നാണ്. മക്കയില്‍ താമസിക്കുന്ന ജനങ്ങളോട് കഹബയിലെക് വഴി കണ്ടെത്താന്‍ സാധിച്ചാല്‍ എന്ന് പറയേണ്ടതില്ലല്ലോ ? മക്കകാര്‍ക്ക്‌ പോയിട്ട് ഇന്ന് ലോകത്തിന്റെ ഏതു പ്രദേശത്ത്‌ താമസിക്കുന്നവനും അങ്ങോട്ട്‌ വഴി കണ്ടെത്താന്‍ പ്രയാസമില്ല എന്നതാണ് സത്യം .വിമാന ടിക്കറ്റ്‌ നുള്ള പണവും പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അവിടേക്ക് എത്താന്‍ ഒരു പ്രയാസവുമില്ലമുസ്ലിംകള്‍ക്ക് ആര്കെങ്കിലും മുതലും യാത്ര ചെയ്യാനുള്ള ശേഷിയുന്ടെങ്ങില്‍ അഹ് ലുല്‍ ഹദീസുകര്‍ പറയുന്ന ആശയം ശരിയാകും . അപ്പോള്‍ അല്ലാഹുവിന്റെ വീടായ ഇസ്ലാമിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിച്ചവന്‍ എന്നാണ് നമുക മനസിലാവുന്നത് . ആ വഴി കണ്ടെത്തുക എന്നതാണ് മഹാ ഭാഗ്യം . وَل آمّين البيَتَْ الحرام يبَتْغَُون فَضْل مّن رّبهِّم وَرِضْوَاناً (തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യംത്തെയും സഠതൃപതീേയയു ആഗ്രഹിച്ചുകൊണ്ട് സുരക്ഷിതമായ വീടിനെ ഉടെഷിച്ചുവരുന്നവരെയോ അപമാതികരുത് ....5:2) ഇവിടെ അള്ളാഹു വെക്തമാക്കുന്നത് എല്ലാവിധ വൈക്രതങ്ങളില്‍ നിന്നും ശിര്‍ക്കന്‍ ആശയങ്ങളില്‍ നിന്നുമെല്ലാം സുരക്ഷിതിമായ അവന്റെ വീടിനെ അഥവാ വൃവസ്ഥിതിയെ അല്ലഹുവില്‍നിനുള്ള തൃപ്തിയും ഔദാര്യവും ആഗ്രഹിച്ചുകൊണ്ട് തേടിവരുന്നവരെ അപമതിക്കുകയോ അപമാനിച്ച് വിടുകയോ ചെയ്യരുത്‌ എന്നാണ് . جَعَل اللّه الكعبة البيَتْ الحَرَام قِياَمًا لِلناّس 5:97 ഇ ആയതിന്റെ ആശയം വെക്തമാകുന്നതിന്‍ മുന്മ്ബ്‌ തോട്ടുമുന്മ്ബുള്ള ആയതിന്റെ ആശയമൊന്നു സുചിപികാം നിങ്ങള്‍ക്കും യാത്രക്കാര്‍ക്കുമുള്ള ജീവിത വിഭവമായി സമുദ്ര വേട്ടയും അത് ഭക്ഷിക്കലും അനുവദിക്കുകയും നിങ്ങള്‍ തടയപ്പെട്ടിരിക്കുന്നിടതോളം കാലം നിങ്ങള്‍ക്ക്‌ കരവേട്ട വിലക്കുകയും ചെയ്തിരിക്കുന്നു .കടലില്‍ സഞ്ചരിക്കുന്ന സമയത്ത് മറ്റു ഭക്ഷണംകിട്ടാന്‍ പ്രയാസമായത്കൊണ്ട് വേട്ട വിലക്കിയ കാലത്തും കടലില്‍ നിന്നും വേട്ടയാടി ഭക്ഷികാമെന്നും എന്നാല്‍ ഇങ്ങനെ നിരോധനം ഉള്ള സമയത്ത് കരയില്‍ നിന്നും വെട്ടയാടരുത് എന്ന് പറഞ്ഞതിന് ശേഷമാണ് അള്ളാഹു പറയുന്നത് ഇങ്ങനെ നാലതിരുകള്‍ വെച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീടിനെ അഥവാ വൃവസ്ഥിതിയെ അള്ളാഹു ആക്കിയത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും( قِياَمًا للناّس) വേണ്ടിയാണു ഇങ്ങനെ വിലക്കുകള്‍ ഉള്ള സമയത്ത് വെട്ടയാടിയാല്‍ ആ ജീവജാലങ്ങളുടെ വംശനാശം കാരണമാവുകയും അത് മനുഷ്യവംശത്തിന്‍ അപകടകരമായി ത്തിരുകയും ചെയ്യുമെന്ന് അള്ളാഹു അള്ളാഹു വെക്തമാകുന്നത് .പ്രജനനം നടക്കുന്ന വേളയില്‍ ഇന്ന് എല്ലാ രാജ്യങ്ങളിലും ഇത്തരം വേട്ട നിരോധിക്കല്‍ പതിവാണ്,ഇത്രയും നല്ല ഒരു നിയമം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ട് അത് കേവലം ഹാജിമാര്‍ക്ക്‌ ഇഹ്റാം കെട്ടുമ്പോള്‍ മാത്രമാക്കി ചുരുകി . എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്ക്കും ബാധകമായ ഒരു നിയമമായിട്ടാണ് പറയുന്നത് امْر اللّه رحمت اللّه وبرَكاَته عَلَيكْمُ اهَْل البيَتْ انِهّ حَميدمّجيد ( അവര്‍ പറഞ്ഞു ,അല്ലാഹുവിന്റെ കല്പനയെപറ്റി നീ അത്ഭുതപെടുകയാണോ ? അല്ലാഹുവിന്റെ കാരുന്ന്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ അതായതു വീട്ടുകാരുടെ മേല്‍ ഉണ്ട് .തിര്‍ച്ചയായും അവന്‍ സ്തുതിര്‍ഹനും ശ്രേഷ്ടനും മാണ് 11:73) ഇവിടെ ഇബ്രാഹിം നബിയുടെ ഭാര്യ യോടുള്ള അഭിസംബോധന ആദ്യം അള്ളാഹു തുടങ്ങിയത് ഇങ്ങനെ ആണ് اتعَْجَبيِن നീ അത്ഭുതപ്പെടുകയാണോ എന്ന് അദേഹത്തിന്റെ ഭാര്യ യോട് മാത്രമായി ചോദിച്ചത് പിന്നീട് അഭിസംബോധനം ഇബ്രാഹിം നബിയോടും ഭാര്യ യോടും മാത്രമാക്കാതെ അവിടെ ഉള്ള ഈ ഇസ്ലാമാകുന്ന വീട്ടിന്റെ അഥവാ വൃവസ്ഥയുടെ ആളുകളിലേക്ക് മാറ്റി അതാണ് عَلَيكْمُْ നിങ്ങള്‍ എന്നാക്കി മാറ്റിയത് .ഭാര്യ യോട് മാത്രമാണ് എങ്കില്‍ عليكِْ എന്നാണ് പറയുക ചിലയാളുകള്‍ പറയുന്നത് പോലെ അള്ളാഹു ബഹുമാനിച്ച് പറഞ്ഞത് ഒന്നുമല്ല കാരണം ലോകര്‍ക്ക്‌ തന്നെ മാത്രകയായി ചുണ്ടിക്കാട്ടിയ മറിയമിനെ അള്ളാഹു അഭിസംബോധനം ചെയ്തപ്പോള്‍ പോലും ഏകവചന രൂപത്തിലാണ് പറഞ്ഞത് .മുസാനബിയുടെ അഹ് ലുകരോട് നിങ്ങള്‍ ഇവിടെ നില്‍ക്കു امكثُوُا എന്ന് പറഞ്ഞത് അദേഹത്തിന്റെ ഭാര്യയോടും വയറ്റില്‍ ഉള്ള കുട്ടിയോടും മാത്രമല്ല .അങ്ങിനെയാണ് ചിലയാളുകള്‍ പറഞ്ഞത് . മറ്റു ചിലര്‍ പറഞ്ഞത് ഭാര്യയെ ബഹുമാനിച്ചു കൊണ്ടാണ് ബഹുവചന രൂപത്തില്‍ പറഞ്ഞത് 11:73 ന് സമാനമായ ഒരു ആയത്താണ് സൂറത്തുല്‍ അഹ്സാബിലെ 33 ാ വചനം ഒന്ന് നോക്കുانِمّا يرُيد اللّه لِيذُْهِب عَنكْم الرّجْس اهَْل الْبيَتْ وَيطَُهّرَكمُ تطَْهِيرًا (നിങ്ങളില്‍ നിന്നും അതായതു ഈ ബൈതിന്റെ ( البيَتْ )ആളുകളില്‍നിന്നു നിക്ര്‍ഷ്ടത നീക്കുവാനും ശുദ്ധീകരണംശുദ്ധീകരിക്കുവാനും മാത്രമേ അള്ളാഹു ഉദേശിക്കുന്നുള്ളൂ )ഈ പറഞ്ഞ ആയത്തില്‍ ഭാര്യ മാരോട് അള്ളാഹു അഭിസംബോധനം നടത്തുന്നത് .പ്രാചീന അഞ്ജനിയ കാലത്തെ പോലെ നിങ്ങള്‍ വെളിച്ചപ്പെടരുത് എന്നും സ്വലാത്ത്‌ നിര്‍വഹികന്നം മെന്നു പറഞ്ഞ ശേഷം അഭിസംബോധനം അവരെയും വിശ്വാസികളെയും ഉള്‍കൊള്ളിച്ചുകൊണ്ടാക്കി മാറ്റി അതാണ് عَنكْمُ എന്നും يطهّركم എന്നുമാക്കി മാറ്റിയത് അല്ലാതെ അള്ളാഹു വെറുതെ പറഞ്ഞതല്ല .അഹ് ലുല്‍ ബൈത്ത് എന്നത് കൊണ്ട് നബിയുടെ ഭാര്യ മാര്‍ മാത്രമാണ് ഉദേശമെങ്കില്‍ عَنكْنُّ എന്നും يطُهّركنُّ എന്നുമാണ് പറയുക . അറബി പഠിക്കുന്നഏതു കുട്ടികള്‍ക്കും അറിയും . അപ്പോള്‍ ഈ ബൈതിന്റെ ആളുകളെ അഥവാ ഇസ്ലാമിക വൃവസ്ഥിതിയുടെ ആളുകളെ പരിശുദ്ധരും, സംസ്കാര സമ്പന്നരുമാക്കിതിര്‍ക്കുന്നതിന്‍ വേണ്ടിയാണു നബിയുടെ ഭാര്യമാരുടെ കൂടെ വിശ്വസികളെയും ഉള്‍പ്പെടുത്തിയത് .അപ്പോള്‍ ഇവിടെയും അ ഹ് ലുല്‍ ബൈത്ത് എന്നതുകൊണ്ട് ഉദേശിക്കുന്നത് ഈ ഇസ്ലാം എന്ന വൃവസ്ഥിതിയുടെ ആളുകള്‍ തന്നെയാണ് .അല്ലാതെ നബിയുടെ ഭരിയമാര്‍ മാത്രമല്ല لتشرِكْ بيِ شَيئا وَطَهّر بيتيِ للطّائفِين ( ആ വീടിന്റെ സ്ഥാനം ഇബ്രാഹിമിനു നാം ഒരുക്കിയ സന്ദര്‍ഭത്തിലും തഥാ.എന്നോട് ഒരു വസ്തുവിനെയും നീ പങ്കു ചെര്‍ക്കരുതെന്നു എന്റെ ഭവനത്തെ ചുറ്റുന്നവവര്കും ...... നീ ശുദീകരിക്കുക എന്നും 22:26 ) ഇവിടെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നും തടയുന്നവരെ പറ്റി പറയുകയും അവന്റെ സുരക്ഷിതമായ ആശയങ്ങള്‍ അനുസരികുന്നതില്‍ നിന്ന് തടയുന്നവരെക്കുറിച്ചും അവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറയുകയും ചെയ്ത ശേഷമാണ് ഈ വചനം അള്ളാഹു പറയുന്നത് . അതായത്‌ ഇബ്രാഹിമിനും ഈ വൃവസ്ഥിതിയെ പ്രച്ചരിപിക്കാനുള്ള സ്ഥലം അള്ളാഹു ഒരുക്കി കൊടുത്ത സന്തര്ഭത്തിലും മുകളില്‍ പറഞ്ഞതുപോലെ നിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ പ്രവത്തിക്കുകയായിരുന്നു അത് കൊണ്ട് ഒരു ശിര്‍ക്കന്‍ വിശ്വാസങ്ങളെയും പ്രമാണങ്ങളെയും എന്റെ ഈ വൃവസ്ഥിതിയുമായി ചേര്‍ക്കാതെ അതിനെ ശുദ്ധമാക്കി വെക്കന്നമെന്നും ഇസ്ലാമാകുന്ന ഈ വീടിനെ ചുറ്റുന്നവര്‍ക്കും അഥവാ അതിനെ ആശ്രയിക്കുന്നവര്‍ക്കും അതില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കും അതിനെ ശുദ്ധമാക്കാന്‍ ആണ് അള്ളാഹു പറയുന്നത് .അല്ലാതെ അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി വര്‍ഷത്തില്‍ ഒരിക്കല്‍ അത് കഴുകി വൃത്തിയാക്കാനും ഇബ്രഹിമിനോട് അള്ളാഹു കല്‍പ്പിച്ചതല്ല .അഹ് ലുല്‍ ഹദീസുകാര്‍ പറയുന്നത് ഭുമിയില്‍ വെച്ച് ആദമിന്‍ ഏകാന്തത അനുഭവപ്പെടുകയും അപ്പോള്‍ ബൈത്തുല്‍ മഅ മൂര്‍ സ്വര്‍ഗത്തില്‍ നിന്നും ഇറക്കി കൊടുത്ത് സമാധാനിക്കുകയും ചെയ്ത അതെ സ്ഥലം ഇബ്രഹിമ് നബിക്ക്‌ തണലിട്ടു കാണിച്ചു കൊടുത്ത ആ സ്ഥലത്ത്‌ അല്ലാഹുവിന്‍ ഒരു വീട് പണിയുവാന്‍ കല്‍പ്പിക്കുകയും ചെയ്തു എന്നെക്കെയാണ് കഥകളുണ്ട് . കഥകള്‍ അങ്ങിനെയൊക്കെയാണ്എങ്ങിലും ഇബ്റാഹിംനബി മക്കയില്‍ വന്നതായി തെളിയിക്കാന്‍ പറ്റിയ ഒരു ആയത്തും ഖുരനിലില്ല എന്നതാണ് സത്യം .മുഹമ്മദ്‌ നബിക്ക്‌ മുംബ് ഒരു മുന്നറിയിപ്പ്കാരന് പോലും വന്നിട്ടില്ല എന്നാണ് ഖുര്‍ആന്‍ വെക്തമാക്കുന്നത് .എന്നിട്ടല്ലേ ദുതനോ ,പ്രവാചകനോ വന്നതായി തെളിയുക ? لِتنُذِْر قَوْمًا مّا اتيهُم مّن نذِّيرٍ مّن قَبلِْكَ لعلّهم يتَذَكرُّون (നിന്റെ മുബ് ഒരു താക്കീതു കാരനും തങ്ങളുടെ അടുത്ത എത്തിയിട്ടില്ലാത്ത ജനതക്ക്‌ അവര്‍ ചിന്തിക്കുവാന്‍ തക്കവണ്ണം നീ താക്കീതു ചെയ്യുവാനും 28:46) സുറത്തു സജ്ജദ മുന്നാം വചനത്തില്‍ അള്ളാഹു പറയുന്നു امَْ يقَُولُون افْترَاه بلَْ هوَ الْحَقّ مِن رّبكَّ لِتنُذِْر قَوْمًا مّا اتيَهُم مّن نذِّيرٍ مّن قَبلِْكَ لَعَلّهُم يهَْتدَُون (അത് അവന്‍ ചമച്ചു എന്നാണോ അവര്‍ പറയുന്നത് ?എന്നാല്‍ അവര്‍ക്ക്‌ നിന്റ മുന്മ്ബ്‌ ഒരു മുന്നറിയിപ്പ് കാരനും ചെന്നിട്ടില്ലാത്ത ജനതക്കു അവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കാന്‍ തക്കവണ്ണം നീ മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടി നിന്റെ നാഥനില്‍നിന്നുള്ള സാക്ഷാല്‍ സത്യമാണിത് ) ഇനി സുറത്തു യാസീന്‍ ആറാം വചനം നോക്കുകلِتنُذِْر قَومًا مّا انُذِْر آباَؤهُم فَهُم غَافِلُون പ്രവാചകന്മാര്‍ എല്ലാം മുന്നറിയിപ്പുകാര്‍ ആയിരുന്നു ( نذَِير )എന്ന് പ്രത്തേകം പറയേണ്ടത് ഇല്ലല്ലോ ? അപ്പോള്‍ മക്കയില്‍ ഒരു പ്രവാചകന്‍ വന്നിട്ടുണ്ട് എങ്കില്‍ അള്ളാഹു മുകളില്‍ പറഞ്ഞ ആയത്തുകള്‍ എല്ലാം വെറുതെ പറഞ്ഞതാണോ? അപ്പോള്‍ ഇത്രയും പറഞ്ഞതില്‍ നിന്നും പ്രവാചകനായ ഇബ്റാഹിം നബി ,ഇസ്മയില്‍ ഇവരുടെ പിന്‍ഗാമികളായ യഹ്ഖുബ്‌ നബി ,യുസുഫ് ,ഇസ്ഹാഖ്,മുസ്സാ ,ഈസാനബി ഇവര്‍ ആരും തന്നെ ഇബ്റാഹിം നബിയുടെ വിളി കേട്ട് മക്കയില്‍ വന്നു ഹജ്ജ്‌ ചെയ്തതിന് ഖുര്‍ആനില്‍ തെളിവ് ഇല്ല ഇബ്രാഹിം നബിയുടെ ഹജ്ജിനുള്ള അറിയിപ്പ്‌ കേട്ട് വളരെ പ്രയാസപ്പെട്ട് എത്തുന്ന ജനങ്ങള്‍ അവരുടെ മുമ്പത്തെ വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലുംമുള്ള അയുക്കുകള്‍ നീക്കം ചെയ്യുകയും ദൈവീക വചനങ്ങള്‍ മനസിലാകിയതനുസരിച്ച് അവരുടുത്ത അവരുടെ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ഏറ്റവും നല്ലതും ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍നിന്നെല്ലാം മോചിതമായതും ,ലോകാരഭം മുതലുള്ളതുമായ ഈ വീടിനെ അഥവാ ഇസ്ലാം എന്ന വൃവസ്ഥിതിയെ ആശ്രയിക്കുകയും ചെയ്യട്ടെ എന്നാണ് അള്ളാഹു പറയുന്നത് . ثمُّ لْيقَْضُواتفَثهَُم وَلْيوُفُو ا نذُورهُم وَلْيطّوّفُوا باِلبيَتِْ العتيِق ഇവിടെ അതിഖ്‌ ആയ വീട് എന്ന് പറഞ്ഞതില്‍ നിന്നും ആ പദത്തിന്റെ പുരാതനം എന്ന അര്‍ഥം മേടുക്കുകയാണ്‌െങ്ങില്‍ ലോകാരംഭം മുതലുള്ളത് എന്ന അര്‍ത്ഥത്തിലും ,മോചിതം എന്നര്‍ത്തമാനെങ്ങില്‍ എല്ലാവിധ ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍ നിന്നുമെല്ലാം മുക്തമായത് എന്ന അര്‍ത്ഥത്തിലും ,ഏറ്റവും നല്ല അര്‍ത്ഥമാനെങ്ങില്‍ മറ്റുള്ള ആശയങ്ങളില്‍ വെച്ച് ഏറ്റവും നല്ലത് ,എന്ന അര്‍ത്ഥവുമാണ് ഉദേശം നമ്മുടെ പ്രശ്നങ്ങള്‍ക് പരിഹാരം തേടികൊണ്ട് നമുക്ക് ചെല്ലാനുള്ള ഈ ബൈത്തുല്‍ അതിഖിലേക്കു തന്നെയാണെന്ന് അള്ളാഹു പറയുന്നു ثمُّ مَحِلّهَا الى البيت العتيق . ഇബ്രാഹിം നബി തന്റെ സന്തതികളെ വിളരഹിതമായ സ്ഥലത്ത് വിഗ്രഹാരാധനയില്‍നിന്നും മുക്തമായ ഒരു ഭവനത്തിങ്കല്‍ താമസിപ്പിച്ചു . അള്ളാഹു പറയുന്നു رَبنّاَ انيّ اسْكنَتُْ مِن ذُرّيتّيِ بوَِاد غَيرْ ذِي زَرْع عِندْ بيتْكَِ المُحَرّم (നങ്ങളുടെ നാഥാ എന്റെ സന്തതികളില്‍നിന്നും വിളരഹിത താഴ്‌വരയില്‍ നിന്റെ സുരക്ഷിതമായ ഭാവനത്തിങ്കല്‍ ഞാന്‍ പര്‍പ്പിചിട്ടുണ്ട് 14:37 ) ഈ ആയത്തിനു തൊട്ട് മുമ്പുള്ള വചനങ്ങളില്‍ ഇബ്രാഹിം നബി പറയുന്നത് എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്കുള്ള വന്നക്കത്തില്‍ നിന്നും ഒഴിവാക്കണമെന്നു ,കാരന്നം അവ പെരുത്ത് മനുഷ്യരെ പിഴപ്പിചിട്ടുണ്ടെന്ന് മാണ് പറയുന്നത് .പ്രര്‍ത്തിച്ചതുകൊണ്ട് മാത്രം കാര്യം നടക്കില്ല എന്ന് മനസിലാക്കിയ ഇബ്രാഹിം നബി വിഗ്രഹാരാധനയില്‍ നിന്നും മുക്തമായ സുരക്ഷിതമായ വൃവസ്ഥിതിയുടെ കാഴ്ച്ചപ്പാടോടുകുടിയാണ് മക്കളെ വിളരഹിത തായ് വരയില്‍ താമസിപ്പിച്ചത്‌ .عِندْ بيتك എന്ന് പറഞത് കൊണ്ട് അടുത്ത് എന്ന അര്‍ത്ഥമല്ല മറിച്ച് ആ കാഴ്ചപ്പാടില്‍ അല്ലങ്കില്‍ ഈ വൃവസ്ഥിതി കൊണ്ട് എന്ന് അര്‍ഥം . പള്ളിയുടെ അടുത്ത് താമസിച്ചത് കൊണ്ട് മക്കള്‍ നന്നാവനമെന്നില്ലല്ലോ ? മറിച്ച് ഈ ആശയത്തിന്റെ കഴ്ച്ചപ്പടോടുക്കുടി ജീവിക്കുംബോഴെ അവര്‍ സംസ്കാര സമ്പന്നരായി വളരുകയുള്ളൂ .തെളിവായി ഖുര്‍ആനില്‍ عِندَْ എന്ന് വന്ന ആയത്തുകള്‍ ഒന്ന് പരിശോധിക്കുക . സുറത്തു അന്‍ഫാല്‍ അഞ്ചാം വചനം നോക്കുക كمَا اخْرجَك ربكَّ مِن بيتْكَِ بالحَقّ وَانّ فَريقًا مّنَ المؤمِنين لكاَرهُون ( വിശ്വസികളില്‍നിന്നുംഅ


ബൈത്തുള്ള ب يَتُْ اللّه
ഇ പദം കേള്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി വരിക മക്കയിലെ കഹബാലയമാണ് ഇബ്രാഹിമും ഇസ്മായിലും പടുത്തുയര്‍ത്തിയത് എന്നാണ് നമ്മുടെ നിലവില്‍ ഉള്ള വിശ്വാസം.ഇത് എത്ര കണ്ടു ശരിയാണ് ,ബൈത്തുള്ള എന്ന് പറഞ്ഞാല്‍ കഹബാലയം തന്നെയാണോ ? അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി അതില്‍ ഇരുതെണ്ടാതുണ്ടോ ?അങ്ങിനെ ഒരു വീട് പണിത് കൊടുത്താല്‍ നമ്മള്‍ സ്വര്‍ഗത്തില്‍ പോവുമോ ? എന്നിങ്ങനെഉള്ള ചോദിയങ്ങള്‍ക്ക് ഉത്തരം കണ്ടെത്തുകയാണ് നാം ഇ ചര്‍ച്ചയിലുടെ ഉദേശിക്കുന്നത്

ബൈത്ത് എന്നാല്‍ വീട് എന്നര്‍ത്ഥം അറബി പഠികുന്ന കുട്ടിക്ക്‌ വരെ അറിയാം .നാം ഇവിടെ സുചിപികുന്നത് മനുഷ്യര്‍ക്ക്‌ സംരക്ഷണംകൊടുക്കുന്ന ഒരു വസ്തുവാണ് വീട് അതുപോലെ മനുഷ്യര്‍ക്ക്‌ തങ്ങളുടെ ദുരിതങ്ങളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളില്‍ നിന്നും മോചിപിച്ചു സംരക്ഷണം നല്‍കുന്ന ഒരു വീടാണ് ഇസ്ലാം എന്നാ വൃവസ്ഥിതി .അതില്‍ അവന്‍ പ്രവേശിച്ചാല്‍ അക്രമികപെടുന്നതില്‍ നിന്നും ചുഷണം ചെയ്യപെടുന്നതില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായി നിര്‍ഭയമായ ഒരു ജീവിതം അവനു ഇഹലോകത്തും അന്തിമ ജീവിതത്തിലും ലഭിക്കുന്നു .അത് ലഭികന്നം എങ്കില്‍ ദൈവത്തിന്റെ വൃവസ്ഥിതിയിലേക്ക്‌ മനുഷ്യര്‍ എല്ലാം മടങ്ങിപോവണ്ണം അതാണ് അള്ളാഹു പറയുന്നത് وَاذْ جَعَلْناَ الْبيَتَْ مَثاَبةًَ لِلناّسِ وَامَْناً ( ഇ വീടിനെ നാം മനുഷ്യ വംശത്തിന്‍ ഒരു മടക്ക കേന്ദ്രവും നിര്ഭയത്തമാക്കിയ സ്ഥിതിക്കു.........2:125 ) ഇവിടെ മനുഷ്യ വംശത്തിന്‍ മടക്ക സ്ഥലം എന്ന് പറയുന്ന വീട് ഇസ്ലാം എന്ന വൃവസ്ഥിതിയാകുന്ന വീടാണ് കാരണം എല്ലാ മനുഷ്യര്കും പോയിട്ട് മുസ്ലികളില്‍ എല്ലാവര്ക്കും അങ്ങോട്ട്‌ പ്രവേശനംഇല്ല .അവിടെ മനുഷ്യര്‍ക്ക്‌ എന്ത് നിര്ഭയത്തമാനുള്ളത് .ഇസ്ലാമിക ചരിത്രത്തില്‍ തന്നെ അവിടെ ആക്രമണം നടന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഇന്നിയും ഉണ്ടാകില്ല എന്ന് എന്ത് ഉറപ്പാനുള്ളത്. അപ്പോള്‍ മനുഷ്യര്‍ക്ക്‌ പ്രവേശിക്കാനും അവര്‍ക്ക്‌ പ്രവേശിച്ചാല്‍ നിര്ഭായത്തവും സുരക്ഷിത്തവുമുള്ള വീട് കൊണ്ട് ഉദേശം ഇസ്ലാം എന്ന വൃവസ്ഥിതിയാന്ന്‍.


وَاذْ يرَْفعُ ابرَْاهيم
القَوَاعد مِن الْبيَتِْ وَاسْمَاعِيلُ (ഇബ്രാഹിം നബി ,ഇസ്മയിലും ആ വീട്ടില്‍ നിന്നുള്ള ഇരുത്തുകള്‍ പോക്കികൊണ്ടിരിക്കെ .....2:127 ) ഇവിടെ പോക്കുക( رفَع )എന്ന് പറഞ്ഞത് തന്നെ സാധാ ഒരു കെട്ടിടം പണിയല്ല ഉദേശം എന്ന് വെക്തമാണ് . അതിന്‍ അള്ളാഹു بنَىَ( ബനാ ) എന്നി പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് .അഹ് ലുല്‍ ഹദീസുകാരുടെ ഹദീസിലും ഇ പദം തന്നയാണ് ഉപയോഗിച്ചിട്ടുള്ളത് مَن بنىَ بيَتْاً.......... بنىَ له (ആരെങ്കിലും അല്ലാഹുവിന്‍ ഒരു വീട് പണിതാല്‍ .....)ബൈതുമായി ബന്ധപെട്ട് അള്ളാഹു ഖുറാനില്‍ പറഞ്ഞത് وَضَعَ,اتِخَّذَ എന്നി പദങ്ങളാണ് . സാധാരണ ഒരു കെട്ടിടം പണിയുക തറ ,ത്തുന്നു , മേല്കുര എന്നിങ്ങനെയാണ് .ഇവിടെ അള്ളാഹു പറഞ്ഞത് വീട്ടില്‍ നിന്നും തുന്നുകള്‍ ഉയര്‍ത്തി എന്നാണ് അപ്പോള്‍ മനസിലാകുന്നത് ഇസ്ലാമാകുന്ന വീട്ടില്‍നിന്നുള്ള തുന്നുകളാണ് അവര്‍ ഉയര്‍ത്തിയിക്കുന്നത് .ഒന്നുംകുടി വേക്തമാകിയാല്‍ ഇസ്ലാം എന്ന വൃവസ്ഥിതി അള്ളാഹു ഇറക്കി കൊടുത്തിട്ടുണ്ട് .ഇനി അതിലെ ഓരോ നിയമങ്ങള്‍ക്ക്‌മുള്ള തുന്നുകളായി നില കൊള്ളേണ്ട സമുഹത്തെയാണ് പ്രവാചകന്മാര്‍ പടുത്തുയര്തെണ്ടത് .ആ ശ്രമകരമായ ജോലിയാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മയിലും നിര്‍വഹിച്ചത് . അല്ലാതെ ഒരു വീട് പണിയുക എന്നാ ഒരു ചെറിയ ജോലി അല്ല .തുടര്‍ന്ന് വരുന്ന ആയതുകളില്‍ അവരുടെ പ്രാര്‍ത്ഥനയും ഇതുമായി ബന്ധപെട്ടതാണ് അതായതു നങ്ങളെ രണ്ടു പേരയും അനുസാരികള്‍ ആകന്നം അത് പോലെ നങ്ങളുടെസന്തതികളില്‍ നിന്നും നിന്റെ കല്പനകള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു സമുഹത്തെ ഉണ്ടാക്കണം .........ഈ രൂപത്തില്‍ ആശയം വരുമ്പോള്‍ മാത്രമേ നമുക്കും അതില്‍ പങ്കാളിയാവാന്‍ കഴിയു. ഇസ്ലാമിക വൃവസ്ഥിതിയനുസച്ചുള്ള ഒരു സമുഹത്തെ കേട്ടിപടുക്കുക എന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ കഴിയു മറിച്ചാണ് എങ്കില്‍ എതെരു കാശുള്ളവനും അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി സ്വര്‍ഗത്തില്‍ പോവാം .ലോകത്ത്‌ ഒരു മനുഷ്യനും പദാര്‍ത്ഥപരമായ (മെറ്റിരിയല്‍) ഒരു വീട് പണിത് മഹാനായിട്ടില്ല. ഒരു ആശയവും അതിനനുസരിച്ച് ഒരു സമുഹത്തെയും കേട്ടിപടുകുമ്പോള്‍ ആണ് ഒരാള്‍ മഹാന്‍ ആവുന്നത് അല്ലാതെ ഒരു വീട് പണിത് അവിടേക്ക് കുറെ ആളുകളെ ആരാധനക്ക് ക്ഷന്നിക്കുമ്പോള്‍ അല്ല . ഇബ്റാഹിംനബി നമസ്കരിച്ച സ്ഥലത്ത് നിന്ന് നമസ്കരിക്കാന്‍ അല്ല അദേഹത്തിന്റെ നിലപാട് ( مَقَام) stand നമ്മുടെ ജിവിതത്തില്‍ സ്വീകരിക്കാനാണ് وَاتخِّذُوا مِن مقَام ابرَْاهِيم
مصلّى എന്ന് പറയുന്നതിലുടെ വെക്തമാകുന്നത് . അല്ലാതെ അദേഹംനിന്ന് നമസ്കരിച്ച സ്ഥലമോ ,കാല്പാടോ നമസ്കാര സ്ഥലമാക്കാനല്ല

انِّ اوّل بيَتٍْ وّضِعَ للناّس
لَلّذِي ببِكَةّ مُباَركاً وّهُدى لّلْعَالَمين فِيه اياَتٌ بيَنّاَتٌ مّقَا م ابرَْاهِيم وَمَن دخله
كاَنَ امِناًولِلّه عَلى الناّس حجّ البيتِْ منِ اسْتطَاع اليه سَبيلوًمن كفرَ فَانّ
الّله غَنيِّ عن الْعَالمين
(
തിര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപെട്ട ആദ്യത്തെ വീട് സുദൃഢവും അനുഗ്രഹിതവും ലോകര്‍ക്ക്‌ ഒരു മാര്‍ഗ്ഗ നിര്‍ദേശവുമായി വിശദീകൃതങ്ങളായ പല ദൃഷ്ടാന്തകളും അതിലുണ്ട്‌.അതായതു ഇബ്രാഹിമിന്റെ നിലപാട് .ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായി അതിലേക്കുള്ള മാര്‍ഗ്ഗം സാധിച്ച മനുഷ്യരുടെ മേല്‍ ആ വൃവസ്ഥിതിയെ തന്റെ ജീവിത വെല്ലുവിളിയായി ഏറ്റുഎടുക്കണം എന്നത് അല്ലാഹുവിന് നിര്‍ബ്ബന്ധമുണ്ട് ഇനി ആരെങ്കിലും നിഷേധിച്ചാല്‍ ആകട്ടെ തിര്‍ച്ചയായും അള്ളാഹു ലോകരെ തൊട്ടു നിരശ്രയനാകുന്നു .)നോക്കു ഇവിടെ മനുഷ്യര്‍ക്ക്‌ ആദ്യമായി സ്ഥാപിക്കപെട്ട വീട് എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഏതെങ്കിലും പ്രതേക ഗൃപ്പിന്‍ ഉള്ളതല്ല എന്നും അത് ഏതെങ്കിലും പ്രദേശവുമായി ബന്ധപെട്ടതല്ല .ലോകര്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമുള്ളതും(هُدى) ഇസ്ലാം എന്ന ജീവിത വൃവസ്ഥയായ വീട്ടിലാണ് . അത് പോലെ വിശദീകൃതമായ പല ആയത്തുകളും ഉള്ളത് ഈ വീട്ടിലാണ് അല്ലാതെ ഇന്ന് നാം കാണുന്ന ഈ വീട്ടിലല്ല ഇബ്റാഹിംതന്‍റെ ജീവിതത്തില്‍ സ്വീകരിച്ച നിലപാടും നാം പറഞ്ഞ ഇസ്ലാം എന്ന വീട്ടിലനുള്ളത്

മനുഷ്യന്റെ ആത്യന്തികമായ നിര്ഭയത്തം എന്ന് പറയുന്നത് പ്രവാച്ചകന്മാരിലുടെ അള്ളാഹു പഠിപിച്ച ഇസ്ലാം എന്ന വീട്ടില്‍ പ്രവേശികുമ്പോയാണ് മറിച്ച് മക്കയിലുള്ള പള്ളിയില്‍ പ്രവേശിച്ചാല്‍ ആത്യന്തികമായ സുരക്ഷിതതം ലഭിക്കില്ല എന്നുറപ്പാണ് അവിടെ പോയവര്‍ പറയുന്നത് തങ്ങളുടെ വസ്തുക്കള്‍ പോലും നഷ്ടപെടില്ല എന്ന സുരക്ഷിതതമോ നിര്ഭായതാമോ ഇല്ല എന്നതാണ്
പിന്നീട് അള്ളാഹു പറഞ്ഞത് മനുഷ്യരില്‍ ആര്കെങ്കിലും ആ വീട്ടിലേക്ക്‌ വഴി കണ്ടെത്താന്‍ സാധിച്ചാല്‍ ഇസ്ലാമാകുന്ന ആ വീടിനെ തന്റെ ജീവിതത്തിലെ ഒരു ഹജ്ജാക്കല്‍ അവന്റെ ബാധിയതയാണ് എന്നാണ്. മക്കയില്‍ താമസിക്കുന്ന ജനങ്ങളോട് കഹബയിലെക് വഴി കണ്ടെത്താന്‍ സാധിച്ചാല്‍ എന്ന് പറയേണ്ടതില്ലല്ലോ ? മക്കകാര്‍ക്ക്‌ പോയിട്ട് ഇന്ന് ലോകത്തിന്റെ ഏതു പ്രദേശത്ത്‌ താമസിക്കുന്നവനും അങ്ങോട്ട്‌ വഴി കണ്ടെത്താന്‍ പ്രയാസമില്ല എന്നതാണ് സത്യം .വിമാന ടിക്കറ്റ്‌ നുള്ള പണവും പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അവിടേക്ക് എത്താന്‍ ഒരു പ്രയാസവുമില്ലമുസ്ലിംകള്‍ക്ക് ആര്കെങ്കിലും മുതലും യാത്ര ചെയ്യാനുള്ള ശേഷിയുന്ടെങ്ങില്‍ അഹ് ലുല്‍ ഹദീസുകര്‍ പറയുന്ന ആശയം ശരിയാകും . അപ്പോള്‍ അല്ലാഹുവിന്റെ വീടായ ഇസ്ലാമിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിച്ചവന്‍ എന്നാണ് നമുക മനസിലാവുന്നത് . ആ വഴി കണ്ടെത്തുക എന്നതാണ് മഹാ ഭാഗ്യം .
وَل آمّين البيَتَْ الحرام يبَتْغَُون فَضْل مّن رّبهِّم
وَرِضْوَاناً
(തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യംത്തെയും സഠതൃപതീേയയു ആഗ്രഹിച്ചുകൊണ്ട് സുരക്ഷിതമായ വീടിനെ ഉടെഷിച്ചുവരുന്നവരെയോ അപമാതികരുത് ....5:2) ഇവിടെ അള്ളാഹു വെക്തമാക്കുന്നത് എല്ലാവിധ വൈക്രതങ്ങളില്‍ നിന്നും ശിര്‍ക്കന്‍ ആശയങ്ങളില്‍ നിന്നുമെല്ലാം സുരക്ഷിതിമായ അവന്റെ വീടിനെ അഥവാ വൃവസ്ഥിതിയെ അല്ലഹുവില്‍നിനുള്ള തൃപ്തിയും ഔദാര്യവും ആഗ്രഹിച്ചുകൊണ്ട് തേടിവരുന്നവരെ അപമതിക്കുകയോ അപമാനിച്ച് വിടുകയോ ചെയ്യരുത്‌ എന്നാണ് .

جَعَل اللّه الكعبة البيَتْ
الحَرَام قِياَمًا لِلناّس 5:97
ഇ ആയതിന്റെ ആശയം വെക്തമാകുന്നതിന്‍ മുന്മ്ബ്‌ തോട്ടുമുന്മ്ബുള്ള ആയതിന്റെ ആശയമൊന്നു സുചിപികാം നിങ്ങള്‍ക്കും യാത്രക്കാര്‍ക്കുമുള്ള ജീവിത വിഭവമായി സമുദ്ര വേട്ടയും അത് ഭക്ഷിക്കലും അനുവദിക്കുകയും നിങ്ങള്‍ തടയപ്പെട്ടിരിക്കുന്നിടതോളം കാലം നിങ്ങള്‍ക്ക്‌ കരവേട്ട വിലക്കുകയും ചെയ്തിരിക്കുന്നു .കടലില്‍ സഞ്ചരിക്കുന്ന സമയത്ത് മറ്റു ഭക്ഷണംകിട്ടാന്‍ പ്രയാസമായത്കൊണ്ട് വേട്ട വിലക്കിയ കാലത്തും കടലില്‍ നിന്നും വേട്ടയാടി ഭക്ഷികാമെന്നും എന്നാല്‍ ഇങ്ങനെ നിരോധനം ഉള്ള സമയത്ത് കരയില്‍ നിന്നും വെട്ടയാടരുത് എന്ന് പറഞ്ഞതിന് ശേഷമാണ് അള്ളാഹു പറയുന്നത് ഇങ്ങനെ നാലതിരുകള്‍ വെച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീടിനെ അഥവാ വൃവസ്ഥിതിയെ അള്ളാഹു ആക്കിയത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും( قِياَمًا للناّس) വേണ്ടിയാണു ഇങ്ങനെ വിലക്കുകള്‍ ഉള്ള സമയത്ത് വെട്ടയാടിയാല്‍ ആ ജീവജാലങ്ങളുടെ വംശനാശം കാരണമാവുകയും അത് മനുഷ്യവംശത്തിന്‍ അപകടകരമായി ത്തിരുകയും ചെയ്യുമെന്ന് അള്ളാഹു അള്ളാഹു വെക്തമാകുന്നത് .പ്രജനനം നടക്കുന്ന വേളയില്‍ ഇന്ന് എല്ലാ രാജ്യങ്ങളിലും ഇത്തരം വേട്ട നിരോധിക്കല്‍ പതിവാണ്,ഇത്രയും നല്ല ഒരു നിയമം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ട് അത് കേവലം ഹാജിമാര്‍ക്ക്‌ ഇഹ്റാം കെട്ടുമ്പോള്‍ മാത്രമാക്കി ചുരുകി . എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്ക്കും ബാധകമായ ഒരു നിയമമായിട്ടാണ് പറയുന്നത്

امْر اللّه رحمت اللّه وبرَكاَته عَلَيكْمُ اهَْل البيَتْ انِهّ حَميدمّجيد
(
അവര്‍ പറഞ്ഞു ,അല്ലാഹുവിന്റെ കല്പനയെപറ്റി നീ അത്ഭുതപെടുകയാണോ ? അല്ലാഹുവിന്റെ കാരുന്ന്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ അതായതു വീട്ടുകാരുടെ മേല്‍ ഉണ്ട് .തിര്‍ച്ചയായും അവന്‍ സ്തുതിര്‍ഹനും ശ്രേഷ്ടനും മാണ് 11:73)
ഇവിടെ ഇബ്രാഹിം നബിയുടെ ഭാര്യ യോടുള്ള അഭിസംബോധന ആദ്യം അള്ളാഹു തുടങ്ങിയത് ഇങ്ങനെ ആണ് اتعَْجَبيِن നീ അത്ഭുതപ്പെടുകയാണോ എന്ന് അദേഹത്തിന്റെ ഭാര്യ യോട് മാത്രമായി ചോദിച്ചത് പിന്നീട് അഭിസംബോധനം ഇബ്രാഹിം നബിയോടും ഭാര്യ യോടും മാത്രമാക്കാതെ അവിടെ ഉള്ള ഈ ഇസ്ലാമാകുന്ന വീട്ടിന്റെ അഥവാ വൃവസ്ഥയുടെ ആളുകളിലേക്ക് മാറ്റി അതാണ് عَلَيكْمُْ നിങ്ങള്‍ എന്നാക്കി മാറ്റിയത് .ഭാര്യ യോട് മാത്രമാണ് എങ്കില്‍ عليكِْ എന്നാണ് പറയുക ചിലയാളുകള്‍ പറയുന്നത് പോലെ അള്ളാഹു ബഹുമാനിച്ച് പറഞ്ഞത് ഒന്നുമല്ല കാരണം ലോകര്‍ക്ക്‌ തന്നെ മാത്രകയായി ചുണ്ടിക്കാട്ടിയ മറിയമിനെ അള്ളാഹു അഭിസംബോധനം ചെയ്തപ്പോള്‍ പോലും ഏകവചന രൂപത്തിലാണ് പറഞ്ഞത് .മുസാനബിയുടെ അഹ് ലുകരോട് നിങ്ങള്‍ ഇവിടെ നില്‍ക്കു امكثُوُا എന്ന് പറഞ്ഞത് അദേഹത്തിന്റെ ഭാര്യയോടും വയറ്റില്‍ ഉള്ള കുട്ടിയോടും മാത്രമല്ല .അങ്ങിനെയാണ് ചിലയാളുകള്‍ പറഞ്ഞത് . മറ്റു ചിലര്‍ പറഞ്ഞത് ഭാര്യയെ ബഹുമാനിച്ചു കൊണ്ടാണ് ബഹുവചന രൂപത്തില്‍ പറഞ്ഞത്

11:73
ന് സമാനമായ ഒരു ആയത്താണ് സൂറത്തുല്‍ അഹ്സാബിലെ 33 ാ വചനം ഒന്ന് നോക്കുانِمّا يرُيد اللّه لِيذُْهِب
عَنكْم الرّجْس اهَْل الْبيَتْ وَيطَُهّرَكمُ تطَْهِيرًا
(നിങ്ങളില്‍ നിന്നും അതായതു ഈ ബൈതിന്റെ ( البيَتْ )ആളുകളില്‍നിന്നു നിക്ര്‍ഷ്ടത നീക്കുവാനും ശുദ്ധീകരണംശുദ്ധീകരിക്കുവാനും മാത്രമേ അള്ളാഹു ഉദേശിക്കുന്നുള്ളൂ )ഈ പറഞ്ഞ ആയത്തില്‍ ഭാര്യ മാരോട് അള്ളാഹു അഭിസംബോധനം നടത്തുന്നത് .പ്രാചീന അഞ്ജനിയ കാലത്തെ പോലെ നിങ്ങള്‍ വെളിച്ചപ്പെടരുത് എന്നും സ്വലാത്ത്‌ നിര്‍വഹികന്നം മെന്നു പറഞ്ഞ ശേഷം അഭിസംബോധനം അവരെയും വിശ്വാസികളെയും ഉള്‍കൊള്ളിച്ചുകൊണ്ടാക്കി മാറ്റി അതാണ് عَنكْمُ എന്നും يطهّركم എന്നുമാക്കി മാറ്റിയത് അല്ലാതെ അള്ളാഹു വെറുതെ പറഞ്ഞതല്ല .അഹ് ലുല്‍ ബൈത്ത് എന്നത് കൊണ്ട് നബിയുടെ ഭാര്യ മാര്‍ മാത്രമാണ് ഉദേശമെങ്കില്‍ عَنكْنُّ എന്നും يطُهّركنُّ എന്നുമാണ് പറയുക . അറബി പഠിക്കുന്നഏതു കുട്ടികള്‍ക്കും അറിയും . അപ്പോള്‍ ഈ ബൈതിന്റെ ആളുകളെ അഥവാ ഇസ്ലാമിക വൃവസ്ഥിതിയുടെ ആളുകളെ പരിശുദ്ധരും, സംസ്കാര സമ്പന്നരുമാക്കിതിര്‍ക്കുന്നതിന്‍ വേണ്ടിയാണു നബിയുടെ ഭാര്യമാരുടെ കൂടെ വിശ്വസികളെയും ഉള്‍പ്പെടുത്തിയത് .അപ്പോള്‍ ഇവിടെയും അ ഹ് ലുല്‍ ബൈത്ത് എന്നതുകൊണ്ട് ഉദേശിക്കുന്നത് ഈ ഇസ്ലാം എന്ന വൃവസ്ഥിതിയുടെ ആളുകള്‍ തന്നെയാണ് .അല്ലാതെ നബിയുടെ ഭരിയമാര്‍ മാത്രമല്ല

لتشرِكْ بيِ شَيئا وَطَهّر بيتيِ للطّائفِين
(
ആ വീടിന്റെ സ്ഥാനം ഇബ്രാഹിമിനു നാം ഒരുക്കിയ സന്ദര്‍ഭത്തിലും തഥാ.എന്നോട് ഒരു വസ്തുവിനെയും നീ പങ്കു ചെര്‍ക്കരുതെന്നു എന്റെ ഭവനത്തെ ചുറ്റുന്നവവര്കും ...... നീ ശുദീകരിക്കുക എന്നും 22:26 ) ഇവിടെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നും തടയുന്നവരെ പറ്റി പറയുകയും അവന്റെ സുരക്ഷിതമായ ആശയങ്ങള്‍ അനുസരികുന്നതില്‍ നിന്ന് തടയുന്നവരെക്കുറിച്ചും അവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറയുകയും ചെയ്ത ശേഷമാണ് ഈ വചനം അള്ളാഹു പറയുന്നത് . അതായത്‌ ഇബ്രാഹിമിനും ഈ വൃവസ്ഥിതിയെ പ്രച്ചരിപിക്കാനുള്ള സ്ഥലം അള്ളാഹു ഒരുക്കി കൊടുത്ത സന്തര്ഭത്തിലും മുകളില്‍ പറഞ്ഞതുപോലെ നിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ പ്രവത്തിക്കുകയായിരുന്നു അത് കൊണ്ട് ഒരു ശിര്‍ക്കന്‍ വിശ്വാസങ്ങളെയും പ്രമാണങ്ങളെയും എന്റെ ഈ വൃവസ്ഥിതിയുമായി ചേര്‍ക്കാതെ അതിനെ ശുദ്ധമാക്കി വെക്കന്നമെന്നും ഇസ്ലാമാകുന്ന ഈ വീടിനെ ചുറ്റുന്നവര്‍ക്കും അഥവാ അതിനെ ആശ്രയിക്കുന്നവര്‍ക്കും അതില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കും അതിനെ ശുദ്ധമാക്കാന്‍ ആണ് അള്ളാഹു പറയുന്നത് .അല്ലാതെ അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി വര്‍ഷത്തില്‍ ഒരിക്കല്‍ അത് കഴുകി വൃത്തിയാക്കാനും ഇബ്രഹിമിനോട് അള്ളാഹു കല്‍പ്പിച്ചതല്ല .അഹ് ലുല്‍ ഹദീസുകാര്‍ പറയുന്നത് ഭുമിയില്‍ വെച്ച് ആദമിന്‍ ഏകാന്തത അനുഭവപ്പെടുകയും അപ്പോള്‍ ബൈത്തുല്‍ മഅ മൂര്‍ സ്വര്‍ഗത്തില്‍ നിന്നും ഇറക്കി കൊടുത്ത് സമാധാനിക്കുകയും ചെയ്ത അതെ സ്ഥലം ഇബ്രഹിമ് നബിക്ക്‌ തണലിട്ടു കാണിച്ചു കൊടുത്ത ആ സ്ഥലത്ത്‌ അല്ലാഹുവിന്‍ ഒരു വീട് പണിയുവാന്‍ കല്‍പ്പിക്കുകയും ചെയ്തു എന്നെക്കെയാണ് കഥകളുണ്ട് . കഥകള്‍ അങ്ങിനെയൊക്കെയാണ്എങ്ങിലും ഇബ്റാഹിംനബി മക്കയില്‍ വന്നതായി തെളിയിക്കാന്‍ പറ്റിയ ഒരു ആയത്തും ഖുരനിലില്ല എന്നതാണ് സത്യം .മുഹമ്മദ്‌ നബിക്ക്‌ മുംബ് ഒരു മുന്നറിയിപ്പ്കാരന് പോലും വന്നിട്ടില്ല എന്നാണ് ഖുര്‍ആന്‍ വെക്തമാക്കുന്നത് .എന്നിട്ടല്ലേ ദുതനോ ,പ്രവാചകനോ വന്നതായി തെളിയുക ?
لِتنُذِْر قَوْمًا مّا اتيهُم مّن نذِّيرٍ مّن قَبلِْكَ لعلّهم
يتَذَكرُّون (നിന്റെ മുബ് ഒരു താക്കീതു കാരനും തങ്ങളുടെ അടുത്ത എത്തിയിട്ടില്ലാത്ത ജനതക്ക്‌ അവര്‍ ചിന്തിക്കുവാന്‍ തക്കവണ്ണം നീ താക്കീതു ചെയ്യുവാനും 28:46)
സുറത്തു സജ്ജദ മുന്നാം വചനത്തില്‍ അള്ളാഹു പറയുന്നു امَْ يقَُولُون افْترَاه بلَْ هوَ
الْحَقّ مِن رّبكَّ لِتنُذِْر قَوْمًا مّا اتيَهُم مّن نذِّيرٍ مّن قَبلِْكَ لَعَلّهُم يهَْتدَُون
(
അത് അവന്‍ ചമച്ചു എന്നാണോ അവര്‍ പറയുന്നത് ?എന്നാല്‍ അവര്‍ക്ക്‌ നിന്റ മുന്മ്ബ്‌ ഒരു മുന്നറിയിപ്പ് കാരനും ചെന്നിട്ടില്ലാത്ത ജനതക്കു അവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കാന്‍ തക്കവണ്ണം നീ മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടി നിന്റെ നാഥനില്‍നിന്നുള്ള സാക്ഷാല്‍ സത്യമാണിത് ) ഇനി സുറത്തു യാസീന്‍ ആറാം വചനം നോക്കുകلِتنُذِْر قَومًا مّا انُذِْر آباَؤهُم فَهُم غَافِلُون
പ്രവാചകന്മാര്‍ എല്ലാം മുന്നറിയിപ്പുകാര്‍ ആയിരുന്നു ( نذَِير )എന്ന് പ്രത്തേകം പറയേണ്ടത് ഇല്ലല്ലോ ? അപ്പോള്‍ മക്കയില്‍ ഒരു പ്രവാചകന്‍ വന്നിട്ടുണ്ട് എങ്കില്‍ അള്ളാഹു മുകളില്‍ പറഞ്ഞ ആയത്തുകള്‍ എല്ലാം വെറുതെ പറഞ്ഞതാണോ? അപ്പോള്‍ ഇത്രയും പറഞ്ഞതില്‍ നിന്നും പ്രവാചകനായ ഇബ്റാഹിം നബി ,ഇസ്മയില്‍ ഇവരുടെ പിന്‍ഗാമികളായ യഹ്ഖുബ്‌ നബി ,യുസുഫ് ,ഇസ്ഹാഖ്,മുസ്സാ ,ഈസാനബി ഇവര്‍ ആരും തന്നെ ഇബ്റാഹിം നബിയുടെ വിളി കേട്ട് മക്കയില്‍ വന്നു ഹജ്ജ്‌ ചെയ്തതിന് ഖുര്‍ആനില്‍ തെളിവ് ഇല്ല

ഇബ്രാഹിം നബിയുടെ ഹജ്ജിനുള്ള അറിയിപ്പ്‌ കേട്ട് വളരെ പ്രയാസപ്പെട്ട് എത്തുന്ന ജനങ്ങള്‍ അവരുടെ മുമ്പത്തെ വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലുംമുള്ള അയുക്കുകള്‍ നീക്കം ചെയ്യുകയും ദൈവീക വചനങ്ങള്‍ മനസിലാകിയതനുസരിച്ച് അവരുടുത്ത അവരുടെ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ഏറ്റവും നല്ലതും ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍നിന്നെല്ലാം മോചിതമായതും ,ലോകാരഭം മുതലുള്ളതുമായ ഈ വീടിനെ അഥവാ ഇസ്ലാം എന്ന വൃവസ്ഥിതിയെ ആശ്രയിക്കുകയും ചെയ്യട്ടെ എന്നാണ് അള്ളാഹു പറയുന്നത് .
ثمُّ لْيقَْضُواتفَثهَُم وَلْيوُفُو ا نذُورهُم وَلْيطّوّفُوا باِلبيَتِْ العتيِق ഇവിടെ അതിഖ്‌ ആയ വീട് എന്ന് പറഞ്ഞതില്‍ നിന്നും ആ പദത്തിന്റെ പുരാതനം എന്ന അര്‍ഥം മേടുക്കുകയാണ്‌െങ്ങില്‍ ലോകാരംഭം മുതലുള്ളത് എന്ന അര്‍ത്ഥത്തിലും ,മോചിതം എന്നര്‍ത്തമാനെങ്ങില്‍ എല്ലാവിധ ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍ നിന്നുമെല്ലാം മുക്തമായത് എന്ന അര്‍ത്ഥത്തിലും ,ഏറ്റവും നല്ല അര്‍ത്ഥമാനെങ്ങില്‍ മറ്റുള്ള ആശയങ്ങളില്‍ വെച്ച് ഏറ്റവും നല്ലത് ,എന്ന അര്‍ത്ഥവുമാണ് ഉദേശം
നമ്മുടെ പ്രശ്നങ്ങള്‍ക് പരിഹാരം തേടികൊണ്ട് നമുക്ക് ചെല്ലാനുള്ള ഈ ബൈത്തുല്‍ അതിഖിലേക്കു തന്നെയാണെന്ന് അള്ളാഹു പറയുന്നു ثمُّ مَحِلّهَا الى
البيت العتيق .

ഇബ്രാഹിം നബി തന്റെ സന്തതികളെ വിളരഹിതമായ സ്ഥലത്ത് വിഗ്രഹാരാധനയില്‍നിന്നും മുക്തമായ ഒരു ഭവനത്തിങ്കല്‍ താമസിപ്പിച്ചു . അള്ളാഹു പറയുന്നു رَبنّاَ انيّ اسْكنَتُْ مِن ذُرّيتّيِ بوَِاد غَيرْ ذِي زَرْع
عِندْ بيتْكَِ المُحَرّم (നങ്ങളുടെ നാഥാ എന്റെ സന്തതികളില്‍നിന്നും വിളരഹിത താഴ്‌വരയില്‍ നിന്റെ സുരക്ഷിതമായ ഭാവനത്തിങ്കല്‍ ഞാന്‍ പര്‍പ്പിചിട്ടുണ്ട് 14:37 ) ഈ ആയത്തിനു തൊട്ട് മുമ്പുള്ള വചനങ്ങളില്‍ ഇബ്രാഹിം നബി പറയുന്നത് എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്കുള്ള വന്നക്കത്തില്‍ നിന്നും ഒഴിവാക്കണമെന്നു ,കാരന്നം അവ പെരുത്ത് മനുഷ്യരെ പിഴപ്പിചിട്ടുണ്ടെന്ന് മാണ് പറയുന്നത് .പ്രര്‍ത്തിച്ചതുകൊണ്ട് മാത്രം കാര്യം നടക്കില്ല എന്ന് മനസിലാക്കിയ ഇബ്രാഹിം നബി വിഗ്രഹാരാധനയില്‍ നിന്നും മുക്തമായ സുരക്ഷിതമായ വൃവസ്ഥിതിയുടെ കാഴ്ച്ചപ്പാടോടുകുടിയാണ് മക്കളെ വിളരഹിത തായ് വരയില്‍ താമസിപ്പിച്ചത്‌ .عِندْ بيتك എന്ന് പറഞത് കൊണ്ട് അടുത്ത് എന്ന അര്‍ത്ഥമല്ല മറിച്ച് ആ കാഴ്ചപ്പാടില്‍ അല്ലങ്കില്‍ ഈ വൃവസ്ഥിതി കൊണ്ട് എന്ന് അര്‍ഥം . പള്ളിയുടെ അടുത്ത് താമസിച്ചത് കൊണ്ട് മക്കള്‍ നന്നാവനമെന്നില്ലല്ലോ ? മറിച്ച് ഈ ആശയത്തിന്റെ കഴ്ച്ചപ്പടോടുക്കുടി ജീവിക്കുംബോഴെ അവര്‍ സംസ്കാര സമ്പന്നരായി വളരുകയുള്ളൂ .തെളിവായി ഖുര്‍ആനില്‍ عِندَْ എന്ന് വന്ന ആയത്തുകള്‍ ഒന്ന് പരിശോധിക്കുക .

സുറത്തു അന്‍ഫാല്‍ അഞ്ചാം വചനം നോക്കുക
كمَا اخْرجَك ربكَّ مِن بيتْكَِ بالحَقّ وَانّ فَريقًا مّنَ المؤمِنين لكاَرهُون
( വിശ്വസികളില്‍നിന്നും ഒരു വിഭാഗം വേരുക്കുന്നവരായിരിക്കെ സത്യത്തോടുകുടിയുള്ള നിന്റെ വൃവസ്ഥിതിയാല്‍ നിന്റെ നാഥന്‍ നിന്നെ പുറപ്പെടുവിച്ചതുപോലെ ) ഇവിടെ നബിയെ അള്ളാഹു രംഗത്തിറക്കിയിരിക്കുന്നത് സത്യത്തോടുകുടിയുള്ള ഇസ്ലാം എന്ന വൃവസ്ഥിതിയാലാണ് .ഈ സത്യം അവര്‍ക്കു മനസിലായിട്ടും മരന്നത്തിലേക്കു നയിക്കുന്നവനുടാകുന്ന ഭയംപോലെ ഭയന്ന് അവര്‍ നബിയോട് തര്‍ക്കിക്കുകയായിരുന്നു എന്നാണ് ശേഷം അള്ളാഹു പറയുന്നത് . അല്ലാതെ നബിക്ക്‌ സത്യത്താലുള്ള വീടും അസത്യത്താലുള്ള വീടും എന്നിങ്ങനെ രണ്ടെണ്ണമില്ല .നബിയുടെ വീടായാലും മറ്റുള്ളവരുടെ വീടായാലും ബുയുത് بيُوُت എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത് ,33:53, 24:27,29,61 എന്നിങ്ങനെ ബുയുത് വന്ന എല്ലാ ആയത്തുകളും ഒന്ന് പരിശോധിക്കുക.താമസിക്കാനുള്ള വീട് എന്ന അര്‍ത്ഥത്തില്‍ بيُوُت എന്ന പദമാണ്‌ അള്ളാഹു ഉപയോഗിച്ചിട്ടുള്ളത് .

സുറത്തു അന്‍ഫാല്‍ അഞ്ചാം വചനം നോക്കുക
كمَا اخْرجَك ربكَّ مِن بيتْكَِ بالحَقّ وَانّ فَريقًا مّنَ المؤمِنين لكاَرهُون
( വിശ്വസികളില്‍നിന്നും ഒരു വിഭാഗം വേരുക്കുന്നവരായിരിക്കെ സത്യത്തോടുകുടിയുള്ള നിന്റെ വൃവസ്ഥിതിയാല്‍ നിന്റെ നാഥന്‍ നിന്നെ പുറപ്പെടുവിച്ചതുപോലെ ) ഇവിടെ നബിയെ അള്ളാഹു രംഗത്തിറക്കിയിരിക്കുന്നത് സത്യത്തോടുകുടിയുള്ള ഇസ്ലാം എന്ന വൃവസ്ഥിതിയാലാണ് .ഈ സത്യം അവര്‍ക്കു മനസിലായിട്ടും മരന്നത്തിലേക്കു നയിക്കുന്നവനുടാകുന്ന ഭയംപോലെ ഭയന്ന് അവര്‍ നബിയോട് തര്‍ക്കിക്കുകയായിരുന്നു എന്നാണ് ശേഷം അള്ളാഹു പറയുന്നത് . അല്ലാതെ നബിക്ക്‌ സത്യത്താലുള്ള വീടും അസത്യത്താലുള്ള വീടും എന്നിങ്ങനെ രണ്ടെണ്ണമില്ല .നബിയുടെ വീടായാലും മറ്റുള്ളവരുടെ വീടായാലും ബുയുത് بيُوُت എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത് ,33:53, 24:27,29,61 എന്നിങ്ങനെ ബുയുത് വന്ന എല്ലാ ആയത്തുകളും ഒന്ന് പരിശോധിക്കുക.താമസിക്കാനുള്ള വീട് എന്ന അര്‍ത്ഥത്തില്‍ بيُوُت എന്ന പദമാണ്‌ അള്ളാഹു ഉപയോഗിച്ചിട്ടുള്ളത് .