Tuesday, January 17, 2012

baithullah

ബൈത്തുള്ള ب يَتُْ اللّه
ഇ പദം കേള്കുമ്പോള്‍ നമ്മുടെ മനസ്സില്‍ ഓടി വരിക മക്കയിലെ കഹബാലയമാണ് ഇബ്രാഹിമും ഇസ്മായിലും പടുത്തുയര്‍ത്തിയത് എന്നാണ് നമ്മുടെ നിലവില്‍ ഉള്ള വിശ്വാസം.ഇത് എത്ര കണ്ടു ശരിയാണ് ,ബൈത്തുള്ള എന്ന് പറഞ്ഞാല്‍ കഹബാലയം തന്നെയാണോ ? അല്ലാഹുവിന്‍ ഒരു വീട് അതില്‍ ഇരുതെണ്ടാതുണ്ടോ ?അങ്ങിനെ ഒരു വീട് പണിത് കൊടുത്താല്‍ നമ്മള്‍ സ്വര്‍ഗത്തില്‍ പോവുമോ ? എന്നിങ്ങനെഉള്ള  ചോദിയങ്ങള്‍ക്ക്  ഉത്തരം കണ്ടെത്തുകയാണ് നാം ഇ ചര്‍ച്ചയിലുടെ ഉദേശിക്കുന്നത്

ബൈത്ത് എന്നാല്‍ വീട് എന്നര്‍ത്ഥം അറബി പഠികുന്ന കുട്ടിക്ക്‌ വരെ അറിയാം .നാം ഇവിടെ സുചിപികുന്നത് മനുഷ്യര്‍ക്ക്‌ സംരക്ഷണംകൊടുക്കുന്ന ഒരു വസ്തുവാണ് വീട് അതുപോലെ മനുഷ്യര്‍ക്ക്‌ തങ്ങളുടെ ദുരിതങ്ങളില്‍ നിന്നും തെറ്റായ വിശ്വാസങ്ങളില്‍ നിന്നും മോചിപിച്ചു സംരക്ഷണം നല്‍കുന്ന ഒരു വീടാണ് ഇസ്ലാം എന്നാ വൃവസ്ഥിതി .അതില്‍ അവന്‍ പ്രവേശിച്ചാല്‍ അക്രമികപെടുന്നതില്‍ നിന്നും ചുഷണം ചെയ്യപെടുന്നതില്‍ നിന്നും അന്ധവിശ്വാസങ്ങളില്‍ നിന്നും മുക്തമായി നിര്‍ഭയമായ ഒരു ജീവിതം അവനു ഇഹലോകത്തും അന്തിമ ജീവിതത്തിലും ലഭിക്കുന്നു .അത് ലഭികന്നം എങ്കില്‍ ദൈവത്തിന്റെ വൃവസ്ഥിതിയിലേക്ക്‌ മനുഷ്യര്‍ എല്ലാം മടങ്ങിപോവണ്ണം അതാണ് അള്ളാഹു പറയുന്നത് وَاذْ جَعَلْناَ الْبيَتَْ مَثاَبةًَ لِلناّسِ وَامَْناً ( ഇ വീടിനെ നാം മനുഷ്യ വംശത്തിന്‍ ഒരു മടക്ക കേന്ദ്രവും നിര്ഭയത്തമാക്കിയ സ്ഥിതിക്കു.........2:125 ) ഇവിടെ മനുഷ്യ വംശത്തിന്‍ മടക്ക സ്ഥലം എന്ന് പറയുന്ന വീട് ഇസ്ലാം എന്ന വൃവസ്ഥിതിയാകുന്ന വീടാണ് കാരണം എല്ലാ മനുഷ്യര്കും പോയിട്ട് മുസ്ലികളില്‍ എല്ലാവര്ക്കും അങ്ങോട്ട്‌ പ്രവേശനംഇല്ല .അവിടെ മനുഷ്യര്‍ക്ക്‌ എന്ത് നിര്ഭയത്തമാനുള്ളത് .ഇസ്ലാമിക ചരിത്രത്തില്‍ തന്നെ അവിടെ ആക്രമണം നടന്ന എത്രയോ സംഭവങ്ങള്‍ ഉണ്ടായിട്ടുണ്ട് .ഇന്നിയും ഉണ്ടാകില്ല എന്ന് എന്ത് ഉറപ്പാനുള്ളത്. അപ്പോള്‍ മനുഷ്യര്‍ക്ക്‌ പ്രവേശിക്കാനും അവര്‍ക്ക്‌ പ്രവേശിച്ചാല്‍ നിര്ഭായത്തവും സുരക്ഷിത്തവുമുള്ള വീട് കൊണ്ട് ഉദേശം ഇസ്ലാം എന്ന വൃവസ്ഥിതിയാന്ന്‍.
وَاذْ يرَْفعُ ابرَْاهيم
القَوَاعد مِن الْبيَتِْ وَاسْمَاعِيلُ (ഇബ്രാഹിം നബി ,ഇസ്മയിലും ആ വീട്ടില്‍ നിന്നുള്ള ഇരുത്തുകള്‍ പോക്കികൊണ്ടിരിക്കെ .....2:127 ) ഇവിടെ പോക്കുക( رفَع )എന്ന് പറഞ്ഞത് തന്നെ സാധാ ഒരു കെട്ടിടം പണിയല്ല ഉദേശം എന്ന് വെക്തമാണ് . അതിന്‍ അള്ളാഹു بنَىَ( ബനാ ) എന്നി പദങ്ങളാണ് ഉപയോഗിച്ചിട്ടുള്ളത് .അഹ് ലുല്‍ ഹദീസുകാരുടെ ഹദീസിലും ഇ പദം തന്നയാണ് ഉപയോഗിച്ചിട്ടുള്ളത് مَن بنىَ بيَتْاً.......... بنىَ له (ആരെങ്കിലും അല്ലാഹുവിന്‍ ഒരു വീട് പണിതാല്‍ .....)ബൈതുമായി ബന്ധപെട്ട് അള്ളാഹു ഖുറാനില്‍ പറഞ്ഞത് وَضَعَ,اتِخَّذَ എന്നി പദങ്ങളാണ് . സാധാരണ ഒരു കെട്ടിടം പണിയുക തറ ,ത്തുന്നു , മേല്കുര എന്നിങ്ങനെയാണ് .ഇവിടെ അള്ളാഹു പറഞ്ഞത് വീട്ടില്‍ നിന്നും തുന്നുകള്‍ ഉയര്‍ത്തി എന്നാണ് അപ്പോള്‍ മനസിലാകുന്നത് ഇസ്ലാമാകുന്ന വീട്ടില്‍നിന്നുള്ള തുന്നുകളാണ് അവര്‍ ഉയര്‍ത്തിയിക്കുന്നത് .ഒന്നുംകുടി വേക്തമാകിയാല്‍ ഇസ്ലാം എന്ന വൃവസ്ഥിതി അള്ളാഹു ഇറക്കി കൊടുത്തിട്ടുണ്ട് .ഇനി അതിലെ ഓരോ നിയമങ്ങള്‍ക്ക്‌മുള്ള തുന്നുകളായി നില കൊള്ളേണ്ട സമുഹത്തെയാണ് പ്രവാചകന്മാര്‍ പടുത്തുയര്തെണ്ടത് .ആ ശ്രമകരമായ ജോലിയാണ് ഇബ്രാഹിം നബിയും മകന്‍ ഇസ്മയിലും നിര്‍വഹിച്ചത് . അല്ലാതെ ഒരു വീട് പണിയുക എന്നാ ഒരു ചെറിയ ജോലി അല്ല .തുടര്‍ന്ന് വരുന്ന ആയതുകളില്‍ അവരുടെ പ്രാര്‍ത്ഥനയും ഇതുമായി ബന്ധപെട്ടതാണ് അതായതു നങ്ങളെ രണ്ടു പേരയും അനുസാരികള്‍ ആകന്നം അത് പോലെ നങ്ങളുടെസന്തതികളില്‍ നിന്നും നിന്റെ കല്പനകള്‍ അനുസരിച്ച് ജീവിക്കുന്ന ഒരു സമുഹത്തെ ഉണ്ടാക്കണം .........ഈ രൂപത്തില്‍ ആശയം വരുമ്പോള്‍ മാത്രമേ നമുക്കും അതില്‍ പങ്കാളിയാവാന്‍ കഴിയു. ഇസ്ലാമിക വൃവസ്ഥിതിയനുസച്ചുള്ള ഒരു സമുഹത്തെ കേട്ടിപടുക്കുക എന്ന പ്രവര്‍ത്തനത്തില്‍ പങ്കാളിയാവാന്‍ കഴിയു മറിച്ചാണ് എങ്കില്‍ എതെരു കാശുള്ളവനും അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി സ്വര്‍ഗത്തില്‍ പോവാം .ലോകത്ത്‌ ഒരു മനുഷ്യനും പദാര്‍ത്ഥപരമായ (മെറ്റിരിയല്‍) ഒരു വീട് പണിത് മഹാനായിട്ടില്ല. ഒരു ആശയവും അതിനനുസരിച്ച് ഒരു സമുഹത്തെയും കേട്ടിപടുകുമ്പോള്‍ ആണ് ഒരാള്‍ മഹാന്‍ ആവുന്നത് അല്ലാതെ ഒരു വീട് പണിത് അവിടേക്ക് കുറെ ആളുകളെ ആരാധനക്ക് ക്ഷന്നിക്കുമ്പോള്‍ അല്ല . ഇബ്റാഹിംനബി നമസ്കരിച്ച സ്ഥലത്ത് നിന്ന് നമസ്കരിക്കാന്‍ അല്ല അദേഹത്തിന്റെ നിലപാട് ( مَقَام) stand നമ്മുടെ ജിവിതത്തില്‍ സ്വീകരിക്കാനാണ് وَاتخِّذُوا مِن مقَام ابرَْاهِيم
مصلّى എന്ന് പറയുന്നതിലുടെ വെക്തമാകുന്നത് . അല്ലാതെ അദേഹംനിന്ന് നമസ്കരിച്ച സ്ഥലമോ ,കാല്പാടോ നമസ്കാര സ്ഥലമാക്കാനല്ല .
انِّ اوّل بيَتٍْ وّضِعَ للناّس
لَلّذِي ببِكَةّ مُباَركاً وّهُدى لّلْعَالَمين فِيه اياَتٌ بيَنّاَتٌ مّقَا م ابرَْاهِيم وَمَن دخله
كاَنَ امِناًولِلّه عَلى الناّس حجّ البيتِْ منِ اسْتطَاع اليه سَبيلوًمن كفرَ فَانّ
الّله غَنيِّ عن الْعَالمين
(തിര്‍ച്ചയായും മനുഷ്യര്‍ക്ക്‌ വേണ്ടി സ്ഥാപിക്കപെട്ട ആദ്യത്തെ വീട് സുദൃഢവും അനുഗ്രഹിതവും ലോകര്‍ക്ക്‌ ഒരു മാര്‍ഗ്ഗ നിര്‍ദേശവുമായി വിശദീകൃതങ്ങളായ പല ദൃഷ്ടാന്തകളും അതിലുണ്ട്‌.അതായതു ഇബ്രാഹിമിന്റെ നിലപാട് .ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ അവന്‍ നിര്‍ഭയനായി അതിലേക്കുള്ള മാര്‍ഗ്ഗം സാധിച്ച മനുഷ്യരുടെ മേല്‍ ആ വൃവസ്ഥിതിയെ തന്റെ ജീവിത വെല്ലുവിളിയായി ഏറ്റുഎടുക്കണം എന്നത് അല്ലാഹുവിന് നിര്‍ബ്ബന്ധമുണ്ട് ഇനി ആരെങ്കിലും നിഷേധിച്ചാല്‍ ആകട്ടെ തിര്‍ച്ചയായും അള്ളാഹു ലോകരെ തൊട്ടു നിരശ്രയനാകുന്നു .)നോക്കു ഇവിടെ മനുഷ്യര്‍ക്ക്‌ ആദ്യമായി സ്ഥാപിക്കപെട്ട വീട് എന്ന് പറയുമ്പോള്‍ തന്നെ അതില്‍ ഏതെങ്കിലും പ്രതേക ഗൃപ്പിന്‍ ഉള്ളതല്ല എന്നും അത് ഏതെങ്കിലും പ്രദേശവുമായി ബന്ധപെട്ടതല്ല .ലോകര്കുള്ള മാര്‍ഗ്ഗനിര്‍ദ്ദേശമുള്ളതും(هُد
ى) ഇസ്ലാം എന്ന ജീവിത വൃവസ്ഥയായ വീട്ടിലാണ് . അത് പോലെ വിശദീകൃതമായ പല ആയത്തുകളും ഉള്ളത് ഈ വീട്ടിലാണ് അല്ലാതെ ഇന്ന് നാം കാണുന്ന ഈ വീട്ടിലല്ല ഇബ്റാഹിംതന്‍റെ ജീവിതത്തില്‍ സ്വീകരിച്ച നിലപാടും നാം പറഞ്ഞ ഇസ്ലാം എന്ന വീട്ടിലനുള്ളത്
പിന്നെ പറഞ്ഞത് ആരെങ്കിലും അതില്‍ പ്രവേശിച്ചാല്‍ നിര്‍ഭയനായി എന്നതാണ് മനുഷ്യന്റെ ആത്യന്തികമായ നിര്ഭയത്തം എന്ന് പറയുന്നത് പ്രവാച്ചകന്മാരിലുടെ അള്ളാഹു പഠിപിച്ച ഇസ്ലാം എന്ന വീട്ടില്‍ പ്രവേശികുമ്പോയാണ് മറിച്ച് മക്കയിലുള്ള പള്ളിയില്‍ പ്രവേശിച്ചാല്‍ ആത്യന്തികമായ സുരക്ഷിതതം ലഭിക്കില്ല എന്നുറപ്പാണ് അവിടെ പോയവര്‍ പറയുന്നത് തങ്ങളുടെ വസ്തുക്കള്‍ പോലും നഷ്ടപെടില്ല എന്ന സുരക്ഷിതതമോ നിര്ഭായതാമോ ഇല്ല എന്നതാണ്
പിന്നീട് അള്ളാഹു പറഞ്ഞത് മനുഷ്യരില്‍ ആര്കെങ്കിലും ആ വീട്ടിലേക്ക്‌ വഴി കണ്ടെത്താന്‍ സാധിച്ചാല്‍ ഇസ്ലാമാകുന്ന ആ വീടിനെ തന്റെ ജീവിതത്തിലെ ഒരു ഹജ്ജാക്കല്‍ അവന്റെ ബാധിയതയാണ് എന്നാണ്. മക്കയില്‍ താമസിക്കുന്ന ജനങ്ങളോട് കഹബയിലെക് വഴി കണ്ടെത്താന്‍ സാധിച്ചാല്‍ എന്ന് പറയേണ്ടതില്ലല്ലോ ? മക്കകാര്‍ക്ക്‌ പോയിട്ട് ഇന്ന് ലോകത്തിന്റെ ഏതു പ്രദേശത്ത്‌ താമസിക്കുന്നവനും അങ്ങോട്ട്‌ വഴി കണ്ടെത്താന്‍ പ്രയാസമില്ല എന്നതാണ് സത്യം .വിമാന ടിക്കറ്റ്‌ നുള്ള പണവും പാസ്പോര്‍ട്ട് ഉണ്ടെങ്കില്‍ അവിടേക്ക് എത്താന്‍ ഒരു പ്രയാസവുമില്ലമുസ്ലിംകള്‍ക്ക് ആര്കെങ്കിലും മുതലും യാത്ര ചെയ്യാനുള്ള ശേഷിയുന്ടെങ്ങില്‍ അഹ് ലുല്‍ ഹദീസുകര്‍ പറയുന്ന ആശയം ശരിയാകും . അപ്പോള്‍ അല്ലാഹുവിന്റെ വീടായ ഇസ്ലാമിലേക്കുള്ള വഴി കണ്ടെത്താന്‍ സാധിച്ചവന്‍ എന്നാണ് നമുക മനസിലാവുന്നത് . ആ വഴി കണ്ടെത്തുക എന്നതാണ് മഹാ ഭാഗ്യം .
وَل آمّين البيَتَْ الحرام يبَتْغَُون فَضْل مّن رّبهِّم
وَرِضْوَاناً
(തങ്ങളുടെ രക്ഷിതാവിങ്കല്‍ നിന്നുള്ള ഔദാര്യംത്തെയും സഠതൃപതീേയയു ആഗ്രഹിച്ചുകൊണ്ട് സുരക്ഷിതമായ വീടിനെ ഉടെഷിച്ചുവരുന്നവരെയോ അപമാതികരുത് ....5:2) ഇവിടെ അള്ളാഹു വെക്തമാക്കുന്നത് എല്ലാവിധ വൈക്രതങ്ങളില്‍ നിന്നും ശിര്‍ക്കന്‍ ആശയങ്ങളില്‍ നിന്നുമെല്ലാം സുരക്ഷിതിമായ അവന്റെ വീടിനെ അഥവാ വൃവസ്ഥിതിയെ അല്ലഹുവില്‍നിനുള്ള തൃപ്തിയും ഔദാര്യവും ആഗ്രഹിച്ചുകൊണ്ട് തേടിവരുന്നവരെ അപമതിക്കുകയോ അപമാനിച്ച് വിടുകയോ ചെയ്യരുത്‌ എന്നാണ് .

മറ്റൊരു അയത്തില്‍ അള്ളാഹു പറയുന്നത് കാണുക
جَعَل اللّه الكعبة البيَتْ
الحَرَام قِياَمًا لِلناّس 5:97
ഇ ആയതിന്റെ ആശയം വെക്തമാകുന്നതിന്‍ മുന്മ്ബ്‌ തോട്ടുമുന്മ്ബുള്ള ആയതിന്റെ ആശയമൊന്നു സുചിപികാം നിങ്ങള്‍ക്കും യാത്രക്കാര്‍ക്കുമുള്ള ജീവിത വിഭവമായി സമുദ്ര വേട്ടയും അത് ഭക്ഷിക്കലും അനുവദിക്കുകയും നിങ്ങള്‍ തടയപ്പെട്ടിരിക്കുന്നിടതോളം കാലം നിങ്ങള്‍ക്ക്‌ കരവേട്ട വിലക്കുകയും ചെയ്തിരിക്കുന്നു .കടലില്‍ സഞ്ചരിക്കുന്ന സമയത്ത് മറ്റു ഭക്ഷണംകിട്ടാന്‍ പ്രയാസമായത്കൊണ്ട് വേട്ട വിലക്കിയ കാലത്തും കടലില്‍ നിന്നും വേട്ടയാടി ഭക്ഷികാമെന്നും എന്നാല്‍ ഇങ്ങനെ നിരോധനം ഉള്ള സമയത്ത് കരയില്‍ നിന്നും വെട്ടയാടരുത് എന്ന് പറഞ്ഞതിന് ശേഷമാണ് അള്ളാഹു പറയുന്നത് ഇങ്ങനെ നാലതിരുകള്‍ വെച്ച് നിങ്ങള്‍ക്ക് സുരക്ഷിതമായ ഒരു വീടിനെ അഥവാ വൃവസ്ഥിതിയെ അള്ളാഹു ആക്കിയത് മനുഷ്യവംശത്തിന്റെ നിലനില്‍പ്പിനും( قِياَمًا للناّس) വേണ്ടിയാണു ഇങ്ങനെ വിലക്കുകള്‍ ഉള്ള സമയത്ത് വെട്ടയാടിയാല്‍ ആ ജീവജാലങ്ങളുടെ വംശനാശം കാരണമാവുകയും അത് മനുഷ്യവംശത്തിന്‍ അപകടകരമായി ത്തിരുകയും ചെയ്യുമെന്ന് അള്ളാഹു അള്ളാഹു വെക്തമാകുന്നത് .പ്രജനനം നടക്കുന്ന വേളയില്‍ ഇന്ന് എല്ലാ രാജ്യങ്ങളിലും ഇത്തരം വേട്ട നിരോധിക്കല്‍ പതിവാണ്,ഇത്രയും നല്ല ഒരു നിയമം വിശുദ്ധ ഖുര്‍ആന്‍ പറഞ്ഞിട്ട് അത് കേവലം ഹാജിമാര്‍ക്ക്‌ ഇഹ്റാം കെട്ടുമ്പോള്‍ മാത്രമാക്കി ചുരുകി . എന്നാല്‍ ഖുര്‍ആന്‍ എല്ലാവര്ക്കും ബാധകമായ ഒരു നിയമമായിട്ടാണ് പറയുന്നത്
امْر اللّه رحمت اللّه وبرَكاَته عَلَيكْمُ اهَْل البيَتْ انِهّ حَميدمّجيد
( അവര്‍ പറഞ്ഞു ,അല്ലാഹുവിന്റെ കല്പനയെപറ്റി നീ അത്ഭുതപെടുകയാണോ ? അല്ലാഹുവിന്റെ കാരുന്ന്യവും അവന്റെ അനുഗ്രഹങ്ങളും നിങ്ങളുടെ മേല്‍ അതായതു വീട്ടുകാരുടെ മേല്‍ ഉണ്ട് .തിര്‍ച്ചയായും അവന്‍ സ്തുതിര്‍ഹനും ശ്രേഷ്ടനും മാണ് 11:73)
ഇവിടെ ഇബ്രാഹിം നബിയുടെ ഭാര്യ യോടുള്ള അഭിസംബോധന ആദ്യം അള്ളാഹു തുടങ്ങിയത് ഇങ്ങനെ ആണ് اتعَْجَبيِن നീ അത്ഭുതപ്പെടുകയാണോ എന്ന് അദേഹത്തിന്റെ ഭാര്യ യോട് മാത്രമായി ചോദിച്ചത് പിന്നീട് അഭിസംബോധനം ഇബ്രാഹിം നബിയോടും ഭാര്യ യോടും മാത്രമാക്കാതെ അവിടെ ഉള്ള ഈ ഇസ്ലാമാകുന്ന വീട്ടിന്റെ അഥവാ വൃവസ്ഥയുടെ ആളുകളിലേക്ക് മാറ്റി അതാണ് عَلَيكْمُْ നിങ്ങള്‍ എന്നാക്കി മാറ്റിയത് .ഭാര്യ യോട് മാത്രമാണ് എങ്കില്‍ عليكِْ എന്നാണ് പറയുക ചിലയാളുകള്‍ പറയുന്നത് പോലെ അള്ളാഹു ബഹുമാനിച്ച് പറഞ്ഞത് ഒന്നുമല്ല കാരണം ലോകര്‍ക്ക്‌ തന്നെ മാത്രകയായി ചുണ്ടിക്കാട്ടിയ മറിയമിനെ അള്ളാഹു അഭിസംബോധനം ചെയ്തപ്പോള്‍ പോലും ഏകവചന രൂപത്തിലാണ് പറഞ്ഞത് .മുസാനബിയുടെ അഹ് ലുകരോട് നിങ്ങള്‍ ഇവിടെ നില്‍ക്കു امكثُوُا എന്ന് പറഞ്ഞത് അദേഹത്തിന്റെ ഭാര്യയോടും വയറ്റില്‍ ഉള്ള കുട്ടിയോടും മാത്രമല്ല .അങ്ങിനെയാണ് ചിലയാളുകള്‍ പറഞ്ഞത് . മറ്റു ചിലര്‍ പറഞ്ഞത് ഭാര്യയെ ബഹുമാനിച്ചു കൊണ്ടാണ് ബഹുവചന രൂപത്തില്‍ പറഞ്ഞത്
‎11:73 ന് സമാനമായ ഒരു ആയത്താണ് സൂറത്തുല്‍ അഹ്സാബിലെ 33 ാ വചനം ഒന്ന് നോക്കുانِمّا يرُيد اللّه لِيذُْهِب
عَنكْم الرّجْس اهَْل الْبيَتْ وَيطَُهّرَكمُ تطَْهِيرًا
(നിങ്ങളില്‍ നിന്നും അതായതു ഈ ബൈതിന്റെ ( البيَتْ )ആളുകളില്‍നിന്നു നിക്ര്‍ഷ്ടത നീക്കുവാനും ശുദ്ധീകരണംശുദ്ധീകരിക്കുവാനും മാത്രമേ അള്ളാഹു ഉദേശിക്കുന്നുള്ളൂ )ഈ പറഞ്ഞ ആയത്തില്‍ ഭാര്യ മാരോട് അള്ളാഹു അഭിസംബോധനം നടത്തുന്നത് .പ്രാചീന അഞ്ജനിയ കാലത്തെ പോലെ നിങ്ങള്‍ വെളിച്ചപ്പെടരുത് എന്നും സ്വലാത്ത്‌ നിര്‍വഹികന്നം മെന്നു പറഞ്ഞ ശേഷം അഭിസംബോധനം അവരെയും വിശ്വാസികളെയും ഉള്‍കൊള്ളിച്ചുകൊണ്ടാക്കി മാറ്റി അതാണ് عَنكْمُ എന്നും يطهّركم എന്നുമാക്കി മാറ്റിയത് അല്ലാതെ അള്ളാഹു വെറുതെ പറഞ്ഞതല്ല .അഹ് ലുല്‍ ബൈത്ത് എന്നത് കൊണ്ട് നബിയുടെ ഭാര്യ മാര്‍ മാത്രമാണ് ഉദേശമെങ്കില്‍ عَنكْنُّ എന്നും يطُهّركنُّ എന്നുമാണ് പറയുക . അറബി പഠിക്കുന്നഏതു കുട്ടികള്‍ക്കും അറിയും . അപ്പോള്‍ ഈ ബൈതിന്റെ ആളുകളെ അഥവാ ഇസ്ലാമിക വൃവസ്ഥിതിയുടെ ആളുകളെ പരിശുദ്ധരും, സംസ്കാര സമ്പന്നരുമാക്കിതിര്‍ക്കുന്നതിന
്‍ വേണ്ടിയാണു നബിയുടെ ഭാര്യമാരുടെ കൂടെ വിശ്വസികളെയും ഉള്‍പ്പെടുത്തിയത് .അപ്പോള്‍ ഇവിടെയും അ ഹ് ലുല്‍ ബൈത്ത് എന്നതുകൊണ്ട് ഉദേശിക്കുന്നത് ഈ ഇസ്ലാം എന്ന വൃവസ്ഥിതിയുടെ ആളുകള്‍ തന്നെയാണ് .അല്ലാതെ നബിയുടെ ഭരിയമാര്‍ മാത്രമല്ല
لتشرِكْ بيِ شَيئا وَطَهّر بيتيِ للطّائفِين
( ആ വീടിന്റെ സ്ഥാനം ഇബ്രാഹിമിനു നാം ഒരുക്കിയ സന്ദര്‍ഭത്തിലും തഥാ.എന്നോട് ഒരു വസ്തുവിനെയും നീ പങ്കു ചെര്‍ക്കരുതെന്നു എന്റെ ഭവനത്തെ ചുറ്റുന്നവവര്കും ...... നീ ശുദീകരിക്കുക എന്നും 22:26 ) ഇവിടെ അല്ലാഹുവിന്റെ മാര്‍ഗ്ഗത്തില്‍നിന്നും തടയുന്നവരെ പറ്റി പറയുകയും അവന്റെ സുരക്ഷിതമായ ആശയങ്ങള്‍ അനുസരികുന്നതില്‍ നിന്ന് തടയുന്നവരെക്കുറിച്ചും അവര്‍ക്കുള്ള ശിക്ഷയെ കുറിച്ച് പറയുകയും ചെയ്ത ശേഷമാണ് ഈ വചനം അള്ളാഹു പറയുന്നത് . അതായത്‌ ഇബ്രാഹിമിനും ഈ വൃവസ്ഥിതിയെ പ്രച്ചരിപിക്കാനുള്ള സ്ഥലം അള്ളാഹു ഒരുക്കി കൊടുത്ത സന്തര്ഭത്തിലും മുകളില്‍ പറഞ്ഞതുപോലെ നിഷേധിച്ചുകൊണ്ടിരിക്കുന്നവര്‍ പ്രവത്തിക്കുകയായിരുന്നു അത് കൊണ്ട് ഒരു ശിര്‍ക്കന്‍ വിശ്വാസങ്ങളെയും പ്രമാണങ്ങളെയും എന്റെ ഈ വൃവസ്ഥിതിയുമായി ചേര്‍ക്കാതെ അതിനെ ശുദ്ധമാക്കി വെക്കന്നമെന്നും ഇസ്ലാമാകുന്ന ഈ വീടിനെ ചുറ്റുന്നവര്‍ക്കും അഥവാ അതിനെ ആശ്രയിക്കുന്നവര്‍ക്കും അതില്‍ പറഞ്ഞ കാര്യങ്ങള്‍ അനുസരിക്കുകയും നിര്‍വഹിക്കുകയും ചെയ്യുന്നവര്‍ക്കും അതിനെ ശുദ്ധമാക്കാന്‍ ആണ് അള്ളാഹു പറയുന്നത് .അല്ലാതെ അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി വര്‍ഷത്തില്‍ ഒരിക്കല്‍ അത് കഴുകി വൃത്തിയാക്കാനും ഇബ്രഹിമിനോട് അള്ളാഹു കല്‍പ്പിച്ചതല്ല .അഹ് ലുല്‍ ഹദീസുകാര്‍ പറയുന്നത് ഭുമിയില്‍ വെച്ച് ആദമിന്‍ ഏകാന്തത അനുഭവപ്പെടുകയും അപ്പോള്‍ ബൈത്തുല്‍ മഅ മൂര്‍ സ്വര്‍ഗത്തില്‍ നിന്നും ഇറക്കി കൊടുത്ത് സമാധാനിക്കുകയും ചെയ്ത അതെ സ്ഥലം ഇബ്രഹിമ് നബിക്ക്‌ തണലിട്ടു കാണിച്ചു കൊടുത്ത ആ സ്ഥലത്ത്‌ അല്ലാഹുവിന്‍ ഒരു വീട് പണിയുവാന്‍ കല്‍പ്പിക്കുകയും ചെയ്തു എന്നെക്കെയാണ് കഥകളുണ്ട് . കഥകള്‍ അങ്ങിനെയൊക്കെയാണ്എങ്ങിലും ഇബ്റാഹിംനബി മക്കയില്‍ വന്നതായി തെളിയിക്കാന്‍ പറ്റിയ ഒരു ആയത്തും ഖുരനിലില്ല എന്നതാണ് സത്യം .മുഹമ്മദ്‌ നബിക്ക്‌ മുംബ് ഒരു മുന്നറിയിപ്പ്കാരന് പോലും വന്നിട്ടില്ല എന്നാണ് ഖുര്‍ആന്‍ വെക്തമാക്കുന്നത് .എന്നിട്ടല്ലേ ദുതനോ ,പ്രവാചകനോ വന്നതായി തെളിയുക ?
لِتنُذِْر قَوْمًا مّا اتيهُم مّن نذِّيرٍ مّن قَبلِْكَ لعلّهم
يتَذَكرُّون (നിന്റെ മുബ് ഒരു താക്കീതു കാരനും തങ്ങളുടെ അടുത്ത എത്തിയിട്ടില്ലാത്ത ജനതക്ക്‌ അവര്‍ ചിന്തിക്കുവാന്‍ തക്കവണ്ണം നീ താക്കീതു ചെയ്യുവാനും 28:46)
സുറത്തു സജ്ജദ മുന്നാം വചനത്തില്‍ അള്ളാഹു പറയുന്നു امَْ يقَُولُون افْترَاه بلَْ هوَ
الْحَقّ مِن رّبكَّ لِتنُذِْر قَوْمًا مّا اتيَهُم مّن نذِّيرٍ مّن قَبلِْكَ لَعَلّهُم يهَْتدَُون
(അത് അവന്‍ ചമച്ചു എന്നാണോ അവര്‍ പറയുന്നത് ?എന്നാല്‍ അവര്‍ക്ക്‌ നിന്റ മുന്മ്ബ്‌ ഒരു മുന്നറിയിപ്പ് കാരനും ചെന്നിട്ടില്ലാത്ത ജനതക്കു അവര്‍ സന്മാര്‍ഗ്ഗം പ്രാപിക്കാന്‍ തക്കവണ്ണം നീ മുന്നറിയിപ്പ് നല്‍കുവാന്‍ വേണ്ടി നിന്റെ നാഥനില്‍നിന്നുള്ള സാക്ഷാല്‍ സത്യമാണിത് ) ഇനി സുറത്തു യാസീന്‍ ആറാം വചനം നോക്കുകلِتنُذِْر قَومًا مّا انُذِْر آباَؤهُم فَهُم غَافِلُون
പ്രവാചകന്മാര്‍ എല്ലാം മുന്നറിയിപ്പുകാര്‍ ആയിരുന്നു ( نذَِير )എന്ന് പ്രത്തേകം പറയേണ്ടത് ഇല്ലല്ലോ ? അപ്പോള്‍ മക്കയില്‍ ഒരു പ്രവാചകന്‍ വന്നിട്ടുണ്ട് എങ്കില്‍ അള്ളാഹു മുകളില്‍ പറഞ്ഞ ആയത്തുകള്‍ എല്ലാം വെറുതെ പറഞ്ഞതാണോ? അപ്പോള്‍ ഇത്രയും പറഞ്ഞതില്‍ നിന്നും പ്രവാചകനായ ഇബ്റാഹിം നബി ,ഇസ്മയില്‍ ഇവരുടെ പിന്‍ഗാമികളായ യഹ്ഖുബ്‌ നബി ,യുസുഫ് ,ഇസ്ഹാഖ്,മുസ്സാ ,ഈസാനബി ഇവര്‍ ആരും തന്നെ ഇബ്റാഹിം നബിയുടെ വിളി കേട്ട് മക്കയില്‍ വന്നു ഹജ്ജ്‌ ചെയ്തതിന് ഖുര്‍ആനില്‍ തെളിവ് ഇല്ല
ഇബ്രാഹിം നബിയുടെ ഹജ്ജിനുള്ള അറിയിപ്പ്‌ കേട്ട് വളരെ പ്രയാസപ്പെട്ട് എത്തുന്ന ജനങ്ങള്‍ അവരുടെ മുമ്പത്തെ വിശ്വാസങ്ങളിലും പ്രവര്‍ത്തനങ്ങളിലുംമുള്ള അയുക്കുകള്‍ നീക്കം ചെയ്യുകയും ദൈവീക വചനങ്ങള്‍ മനസിലാകിയതനുസരിച്ച് അവരുടുത്ത അവരുടെ നേര്‍ച്ചകള്‍ പൂര്‍ത്തിയാക്കുകയും ഏറ്റവും നല്ലതും ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍നിന്നെല്ലാം മോചിതമായതും ,ലോകാരഭം മുതലുള്ളതുമായ ഈ വീടിനെ അഥവാ ഇസ്ലാം എന്ന വൃവസ്ഥിതിയെ ആശ്രയിക്കുകയും ചെയ്യട്ടെ എന്നാണ് അള്ളാഹു പറയുന്നത് .
ثمُّ لْيقَْضُواتفَثهَُم وَلْيوُفُو ا نذُورهُم وَلْيطّوّفُوا باِلبيَتِْ العتيِق ഇവിടെ അതിഖ്‌ ആയ വീട് എന്ന് പറഞ്ഞതില്‍ നിന്നും ആ പദത്തിന്റെ പുരാതനം എന്ന അര്‍ഥം മേടുക്കുകയാണ്‌െങ്ങില്‍ ലോകാരംഭം മുതലുള്ളത് എന്ന അര്‍ത്ഥത്തിലും ,മോചിതം എന്നര്‍ത്തമാനെങ്ങില്‍ എല്ലാവിധ ശിര്‍ക്കന്‍ വിശ്വാസങ്ങളില്‍ നിന്നുമെല്ലാം മുക്തമായത് എന്ന അര്‍ത്ഥത്തിലും ,ഏറ്റവും നല്ല അര്‍ത്ഥമാനെങ്ങില്‍ മറ്റുള്ള ആശയങ്ങളില്‍ വെച്ച് ഏറ്റവും നല്ലത് ,എന്ന അര്‍ത്ഥവുമാണ് ഉദേശം
നമ്മുടെ പ്രശ്നങ്ങള്‍ക് പരിഹാരം തേടികൊണ്ട് നമുക്ക് ചെല്ലാനുള്ള ഈ ബൈത്തുല്‍ അതിഖിലേക്കു തന്നെയാണെന്ന് അള്ളാഹു പറയുന്നു ثمُّ مَحِلّهَا الى
البيت العتيق .
ഇബ്രാഹിം നബി തന്റെ സന്തതികളെ വിളരഹിതമായ സ്ഥലത്ത് വിഗ്രഹാരാധനയില്‍നിന്നും മുക്തമായ ഒരു ഭവനത്തിങ്കല്‍ താമസിപ്പിച്ചു . അള്ളാഹു പറയുന്നു رَبنّاَ انيّ اسْكنَتُْ مِن ذُرّيتّيِ بوَِاد غَيرْ ذِي زَرْع
عِندْ بيتْكَِ المُحَرّم (നങ്ങളുടെ നാഥാ എന്റെ സന്തതികളില്‍നിന്നും വിളരഹിത താഴ്‌വരയില്‍ നിന്റെ സുരക്ഷിതമായ ഭാവനത്തിങ്കല്‍ ഞാന്‍ പര്‍പ്പിചിട്ടുണ്ട് 14:37 ) ഈ ആയത്തിനു തൊട്ട് മുമ്പുള്ള വചനങ്ങളില്‍ ഇബ്രാഹിം നബി പറയുന്നത് എന്നെയും എന്റെ സന്തതികളെയും വിഗ്രഹങ്ങള്‍ക്കുള്ള വന്നക്കത്തില്‍ നിന്നും ഒഴിവാക്കണമെന്നു ,കാരന്നം അവ പെരുത്ത് മനുഷ്യരെ പിഴപ്പിചിട്ടുണ്ടെന്ന് മാണ് പറയുന്നത് .പ്രര്‍ത്തിച്ചതുകൊണ്ട് മാത്രം കാര്യം നടക്കില്ല എന്ന് മനസിലാക്കിയ ഇബ്രാഹിം നബി വിഗ്രഹാരാധനയില്‍ നിന്നും മുക്തമായ സുരക്ഷിതമായ വൃവസ്ഥിതിയുടെ കാഴ്ച്ചപ്പാടോടുകുടിയാണ് മക്കളെ വിളരഹിത തായ് വരയില്‍ താമസിപ്പിച്ചത്‌ .عِندْ بيتك എന്ന് പറഞത് കൊണ്ട് അടുത്ത് എന്ന അര്‍ത്ഥമല്ല മറിച്ച് ആ കാഴ്ചപ്പാടില്‍ അല്ലങ്കില്‍ ഈ വൃവസ്ഥിതി കൊണ്ട് എന്ന് അര്‍ഥം . പള്ളിയുടെ അടുത്ത് താമസിച്ചത് കൊണ്ട് മക്കള്‍ നന്നാവനമെന്നില്ലല്ലോ ? മറിച്ച് ഈ ആശയത്തിന്റെ കഴ്ച്ചപ്പടോടുക്കുടി ജീവിക്കുംബോഴെ അവര്‍ സംസ്കാര സമ്പന്നരായി വളരുകയുള്ളൂ .തെളിവായി ഖുര്‍ആനില്‍ عِندَْ എന്ന് വന്ന ആയത്തുകള്‍ ഒന്ന് പരിശോധിക്കുക .
സുറത്തു അന്‍ഫാല്‍ അഞ്ചാം വചനം നോക്കുക
كمَا اخْرجَك ربكَّ مِن بيتْكَِ بالحَقّ وَانّ فَريقًا مّنَ المؤمِنين لكاَرهُون
( വിശ്വസികളില്‍നിന്നും ഒരു വിഭാഗം വേരുക്കുന്നവരായിരിക്കെ സത്യത്തോടുകുടിയുള്ള നിന്റെ വൃവസ്ഥിതിയാല്‍ നിന്റെ നാഥന്‍ നിന്നെ പുറപ്പെടുവിച്ചതുപോലെ ) ഇവിടെ നബിയെ അള്ളാഹു രംഗത്തിറക്കിയിരിക്കുന്നത് സത്യത്തോടുകുടിയുള്ള ഇസ്ലാം എന്ന വൃവസ്ഥിതിയാലാണ് .ഈ സത്യം അവര്‍ക്കു മനസിലായിട്ടും മരന്നത്തിലേക്കു നയിക്കുന്നവനുടാകുന്ന ഭയംപോലെ ഭയന്ന് അവര്‍ നബിയോട് തര്‍ക്കിക്കുകയായിരുന്നു എന്നാണ് ശേഷം അള്ളാഹു പറയുന്നത് . അല്ലാതെ നബിക്ക്‌ സത്യത്താലുള്ള വീടും അസത്യത്താലുള്ള വീടും എന്നിങ്ങനെ രണ്ടെണ്ണമില്ല .നബിയുടെ വീടായാലും മറ്റുള്ളവരുടെ വീടായാലും ബുയുത് بيُوُت എന്നാണ് ഖുര്‍ആന്‍ പ്രയോഗിച്ചിട്ടുള്ളത് ,33:53, 24:27,29,61 എന്നിങ്ങനെ ബുയുത് വന്ന എല്ലാ ആയത്തുകളും ഒന്ന് പരിശോധിക്കുക.താമസിക്കാനുള്ള വീട് എന്ന അര്‍ത്ഥത്തില്‍ بيُوُت എന്ന പദമാണ്‌ അള്ളാഹു ഉപയോഗിച്ചിട്ടുള്ളത് .
മിഅ്റാജ് ന്റെ വേളയില്‍ സ്വര്‍ഗത്തില്‍ കണ്ട മലക്കുളങ്ങിനെ കയറിപ്പോകുന്നതുമായ ബൈത്തുല്‍ മഅ്മൂര് എന്നാണ് പല വ്യാഖ്യാനങ്ങളില്‍ ഒന്ന് 52:4(وّالْبيَت الْمَعْمور ) എന്നാല്‍ عَمَرَ എന്ന ക്രിയക്ക് ഖുറാനില്‍ വന്ന അര്‍ഥം ആയുസ്സ്‌ അഥവാ ജീവിതം നല്‍കുക എന്നതാണ് .അതില്‍ നിന്നാണ് عُمْر എന്ന പദം ഉണ്ടായിട്ടുള്ളത് .15:72,16:70,21:44,30:9,എന്നിങ
്ങനെ عَمرയും അതില്‍ നിന്നും വന്ന പദങ്ങളും എല്ലാം പരിശോധിക്കുക .അപ്പോള്‍ സദാ ആയുസ്സ്‌ നല്‍കപെട്ട വ്യവസ്ഥിതിയാണ് ഇസ്ലാം എന്ന അര്‍ത്ഥത്തിലാണ് ഇവിടെ ഉപയോഗിച്ചിട്ടുള്ളത് .അള്ളാഹു ഇറക്കിയ ഇസ്ലാം എന്ന വീട് സദാസജീവമായ ഒന്നാണ് എന്ന അര്‍ത്ഥമാണ് മനസിലാകുന്നത് .ഇവിടെയും ആശയപരമായ ഒരു വീട് എന്ന അര്‍ത്ഥത്തിലാണ് .അല്ലാതെ പദാര്‍ത്ഥപരമായ ഒരു വീട് ആകാന്‍ സാധ്യതയില്ല . അപ്പോള്‍ ബൈത്തുല്‍ മഅ്മൂര് എന്നാല്‍ സദാ സജീവമായ (alive) ഒരു ആശയം എന്ന സാരം .
അള്ളാഹു പറയുന്നു . رَبّ اغْفِرْلي وَلِوَالديّ وَلِمَنْ دخَل بيتْيَِ مُؤْمِناً ( എന്റെ നാഥാ എനിക്കും എന്റെ മാതാപിതാക്കള്‍ക്കും വിശ്വാസിക്കുന്നവനായി എന്റെ വീട്ടില്‍ പ്രവേശിച്ചവര്‍ക്കും .....നീ പൊറുത്ത് തരുകയും ....71:28 ) ഇവിടെ നൂഹ് നബിയുടെ വീട് എന്നത് കൊണ്ടുള്ള ഉദേശവും ഇസ്ലാം എന്ന വ്യവസ്ഥിതി തന്നെയാണ് .അല്ലാതെ ഇസ്ലാമിക വ്യവസ്ഥിയെ അംഗീകരിച്ച് നൂഹ് നബിയുടെ വീട്ടില്‍ പ്രവേശിക്കാതെ ഒരാള്‍ ജീവിച്ചാല്‍ തന്നെ അള്ളാഹു പൊറുത്തു കൊടുക്കുമല്ലോ ?ഇവിടെ നൂഹ് നബി പറയുന്നത് ഏതെരു മനുഷ്യനും അവന്‍ നിഷേധിയായിരുന്നുവെങ്കിലും അവന്‍ വിശ്വാസിയായികൊണ്ട് എന്റെ വീട്ടില്‍ അഥവാ ഇസ്ലാമില്‍ പ്രവേശിച്ചാല്‍ അവന്‍ പൊറുത്തു കൊടുക്കുമെന്ന് സാരം
എല്ലാ പ്രവാചകന്മാരും പ്രബോധനം ചെയ്തിരുന്നത് ഇസ്ലാം തന്നെയല്ലേ ?
അള്ളാഹു പറയുന്നു فَلْيعَْبدُوا ربّ هذا البيَت (ഈ വീടിന്റെ നാഥനാണ് അവര്‍ വനങ്ങേണ്ടത് 106:3) ഇവിടെ هذَا البيت എന്നത് കൊണ്ട് ഇസ്ലാം എന്ന വീടകാനേ ന്യായമുള്ളു ഖുറാനില്‍ നിന്ന് കൊണ്ട് തന്നെ ഇത് പറയുമ്പോള്‍ ഖുര്‍ആനല്ലാതെ വേറെ ഒന്ന് ആകാന്‍ വഴിയില്ല
هذَا بياَن,هذَا كتِابٌ,هذأ القُرْآن എന്നു ചൂണ്ടി പറയുന്നതുപ്പോലെ തന്നെയാണ് മുകളില്‍ ഉള്ള ആയത്തിലും അള്ളാഹു പറയുന്നത്
അപ്പോള്‍ അല്ലാഹുവിന്‍ ഒരു വീട് ഉണ്ടാക്കി അവനെ അതില്‍ അവനെ ഇരുത്തേണ്ട ആവശ്യം യഥാര്‍തഥത്തില്‍ ഇല്ല .കാരണം സര്‍വശക്തനും അവന്റെ അധികാരം ആകാശഭുമികളിലെല്ലാം വ്യാപിച്ചു കിടക്കുകയാണ് . പ്രാദേശികത്യമോ ,ഭാഷാ സങ്കോചിതത്തമോ അവനില്ല .അവന്‍ നമ്മുടെ ജീവനാടിയേക്കാള്‍ അടുത്തവനാണ്. കല്ലുകള്‍ കൊണ്ടോ ,ഇഷ്ടികകള്‍ കൊണ്ടോ നിര്‍മ്മിച്ച ഒരു കെട്ടിടത്തെ പ്രദക്ഷിണം ചെയ്തിട്ടോ ,പ്രത്യക സ്ഥലത്തു കൂടി നടന്നിട്ടോ .ഇഷ്ടികകള്‍ കൊണ്ട് നിര്‍മ്മിച്ച സ്തംബത്തിലെക് മനിക്കല്ലുകള്‍ എടുത്തു എറിഞ്ഞിട്ടോ നേടേണ്ടതല്ല അല്ലാഹുവിന്റെ തൃപ്തി . ഇത്തരം വിശ്വാസങ്ങളും ഹൈന്ദവ വിശ്വാസങ്ങളും തമ്മിലെന്താണ് വേത്യാസം...

No comments:

Post a Comment