Tuesday, January 17, 2012

നമുക്ക് ഖുറാന്‍ മതി

സലാമുന്‍ അലൈകും
നമ്മുടെ പ്രിയ സഹോദരന്‍  salim Rayyan created a doc. ചെയ്തു നമുക്ക് ചോദ്യം പോലെ  ഇവിടെ പോസ്റ്റ്‌ ചെയ്തത് കണ്ടു   അള്ളാഹു നമുക്കും അദേഹത്തിനും     നല്ല ചിന്ത ശക്തി  പ്രധാനം ചെയ്യട്ടെ !!
അദേഹത്തിന്റെ ചോദ്യം
<<<<<<<<<<<<<  'ഖുര്‍ആന്‍ മാത്രം' എന്നത് ഖുര്‍ആനികമോ?
സമ്പൂര്‍ണ്ണ ഹദീസ് നിഷേധികളുടെ (ഭാഗികമായി ഹദീസിനെ നിഷേധിക്കുന്നവരുടെ അല്ല) അടിസ്ഥാന വാദഗതികളില്‍ ഒന്നിനെ മാത്രം എടുത്ത് (മൂന്ന് ഉപവാദങ്ങള്‍ ആയി ഭാഗിച്ച്) പരിശോധനാ വിധേയമാക്കുക എന്നതാണ് ഇവിടെ ഉദ്ദേശിക്കപ്പെടുന്നത്. ആ വാദഗതി താഴെ കൊടുക്കുന്നു:

"റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖു...ര്‍ആന്‍ പറയുന്നില്ല" എന്നതാണ് ഹദീസ് നിഷേധികള്‍, 'ഖുര്‍ആന്‍ മാത്രം മതി' എന്ന തങ്ങളുടെ വാദം സമര്‍ഥിക്കാന്‍ കൊണ്ടുവരുന്ന ആദ്യത്തെ ന്യായം. എന്നിട്ട് റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്, സന്ദേശം; Message) പിന്‍പറ്റുക എന്ന് അര്‍ഥം കൊടുക്കുന്നു. തുടര്‍ന്ന്, അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്; അഥവാ ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല എന്നവര്‍ വാദിക്കുന്നു. അങ്ങനെ നബിയേയും തദ്വാരാ നബിചര്യയെയും അവര്‍ പടിക്ക് പുറത്താക്കുന്നു. ഇതെല്ലാം അവര്‍ ഖുര്‍ആനില്‍ നിന്ന് നേരിട്ട് മനസ്സിലാക്കിയ അറിവുകളാണ് എന്നാണ് അവരുടെ പക്ഷം. ഇവരുടെ ഈ വാദങ്ങളെ ഖുര്‍ആനികമായും ബൗദ്ധികമായും യുക്തിപരമായും പരിശോധിക്കുക എന്നതാണ് ഈ ഡോകുമെന്റില്‍ ഉദ്ദേശിക്കപ്പെടുന്നത്. സംവാദത്തിന്റെ സൗകര്യത്തിനു വേണ്ടി അവരുടെ ഉപവാദങ്ങള്‍ അക്കമിട്ട് താഴെ കൊടുക്കുന്നു:

റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖുര്‍ആന്‍ പറയുന്നില്ല. റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്; Message) പിന്‍പറ്റുക എന്ന് മാത്രമാണ് അര്‍ഥം. അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല.
ഇതിനുപുറമേ മറ്റ് വാദഗതികളും അവര്‍ ഉന്നയിക്കാറുണ്ട്. അവ ഇതിന്റെ കൂടെ ചര്‍ച്ച ചെയ്‌താല്‍ വിഷയം സങ്കീര്‍ണ്ണമാകുമെന്നതിനാല്‍ അവ മറ്റൊരു ഡോകുമെന്റില്‍ ഇന്ഷാ അല്ലാഹ് ചര്‍ച്ച ചെയ്യാം.
ഇതര വാദഗതികള്‍ക്ക് ഉദാഹരണങ്ങള്‍:
ഖുര്‍ആന്‍ സകലതിനും വിശദീകരണമാണ് എന്നത് ഹദീസിന്റെ അനിവാര്യതയെ നിഷേധിക്കുന്നു. റസൂലിനെ പിന്‍പറ്റുക എന്നത് അദ്ദേഹത്തിന്‍റെ ജീവിതകാലശേഷം അസാധ്യമാണ്. അതിനാല്‍ റസൂലിനെ പിന്‍പറ്റല്‍ അദ്ദേഹത്തിന്‍റെ കാലശേഷം ആവശ്യമില്ല. ദയവായി ആദ്യം പറഞ്ഞ വാദഗതിക്ക് പുറമേ ഇത്തരം ഇതര വാദഗതികള്‍ ഉന്നയിച്ചു ചര്‍ച്ച സങ്കീര്‍ണ്ണമാക്കരുതെന്ന് അപേക്ഷിക്കുന്നു.

1. "റസൂലിനെ പിന്‍പറ്റാന്‍ മാത്രമേ ഖുര്‍ആന്‍ പറയുന്നുള്ളൂ; നബിയെ പിന്‍പറ്റാന്‍ ഖുര്‍ആന്‍ പറയുന്നില്ല" എന്നതിന്റെ ഖണ്ഡനം:


A. നബിയെ പിന്‍പറ്റുക എന്നത് ഖുര്‍ആനികമായ ഒന്നല്ല എന്ന് പറയാന്‍ പറ്റില്ല എന്നതിന് തെളിവ്:
ഹാറൂന്‍ ഒരു നബിയാണല്ലോ. ("നമ്മുടെ അനുഗ്രഹത്താല്‍ തന്റെ സഹോദരന്‍ ഹാറൂനിനെ ഒരു നബിയായ നിലയില്‍ നാം അദ്ദേഹത്തിനു പ്രദാനം ചെയ്യുകയും ചെയ്തു" - മര്‍യം 19:53)

അദ്ദേഹം ഒരു റസൂല്‍ ആണെന്ന് ഖുര്‍ആന്‍ പറയുന്നില്ല.
താഹാ 20:90 - "മുന്‍പ് തന്നെ ഹാറൂന്‍ അവരോട് പറഞ്ഞിട്ടുണ്ട്: അന്റെ ജനങ്ങളേ, ഇത് മൂലം നിങ്ങള്‍ പരീക്ഷണം ചെയ്യപ്പെട്ടിരിക്കുക തന്നെയാണ്. നിശ്ചയമായും നിങ്ങളുടെ രക്ഷിതാവ് പരമകാരുണികനത്രേ. അതുകൊണ്ട് നിങ്ങള്‍ എന്നെ പിന്‍പറ്റുവിന്‍ . എന്റെ കല്‍പ്പന അനുസരിക്കുകയുയം ചെയ്യുവിന്."
ഹാറൂന്‍ നബി ജനങ്ങളോട് അദ്ദേഹത്തെ പിന്‍പറ്റാന്‍ ആവശ്യപ്പെട്ടതും അദ്ദേഹത്തിന്‍റെ കല്‍പ്പന അനുസരിക്കാന്‍ പറഞ്ഞതും അല്ലാഹു ഉദ്ധരിച്ച തില്‍ നിന്ന്, പിന്‍പറ്റപ്പെടാനും അനുസരിക്കപ്പെടാനും റസൂല്‍ ആകണമെന്നില്ല; നബിയായാല്‍ മതിയെന്നും വ്യക്തമാണ്.>>>>>>>>>




 (((  പ്രിയ സഹോദരാ താങ്കളുടെ ഖുറാന്‍ വായന   മനസ്സിലാവുന്നില്ല ,  ഞങ്ങളുടെ ചോദ്യം  അള്ളാഹു   നമ്മോട് കല്പിചോ   എന്നതാണ്!!  അവിടെ ഹരൂണ്‍  നബി  ജനതയോട്   പറഞ്ഞതാണ് !! അല്ലാതെ അള്ളാഹു  അവിടെ നമ്മോടോ ,  ജനതയോടോ ,  പറഞ്ഞില്ല   താങ്ങല്‍ തന്നെ പറയുന്നു   അവിടെ റസൂല്‍  മൂസയാണ് ഹരൂണ്‍ അല്ല  എന്നും മൂസ അവിടെ ആ സന്ദര്‍ഭത്തില്‍ ഇല്ല എന്നും   ഹരൂണ്‍ നബിയുടെ കല്പന  മൂസയില്‍ നിന്നോ  റബ്ബില്‍ നിന്നോ  ഉള്ള  കല്പന പ്രകാരം അല്ല  എന്നും   ഖുറാന്‍ വായിക്കുന്ന ഒരു കൊച്ചു കുട്ടിക്കും  അറിയാന്‍ പറ്റുന്നതല്ലേ ? താങ്ങള്‍ കുറെ രാവുകള്‍  ഉറക്കം ഒഴിച്ച്  ഹദീസ്  നിലനിര്‍ത്താന്‍ ഖുറാന്‍ കൊണ്ട് പറ്റും എന്ന് സമ്മര്തിക്കാന്‍ കഷ്ടപെടുമ്പോള്‍  ഖുറാന്‍ പഠിക്കാനുള്ള മനസ്സ് മാറ്റി വെച്ചിരുന്നു എങ്കില്‍   എന്ന് ആഗ്രഹിച്ചു പോകുന്നു )))))   


<<<<<<<<<<<<B. മുഹമ്മദിനെ (സല്ലല്ലാഹു അലൈഹി വ സല്ലം) നബിയെന്ന നിലയ്ക്ക് പിന്‍പറ്റരുത്‌ എന്ന് പ്രത്യക്ഷമായോ പരോക്ഷമായോ അല്ലാഹു പറഞ്ഞിട്ടില്ല. ഖുര്‍ആന്‍ അതിന്റെ മൗലികമായ തത്വങ്ങളും പ്രധാന്യമേറിയ വിഷയങ്ങളും ഏതു സാധാരണക്കാരനും മനസ്സിലാകുന്നത്ര ലളിതമായിട്ടാണ് വിശദീകരിച്ചിരിക്കുന്നത്; അതിബുദ്ധിമാന്മാര്‍ക്കു മാത്രം മനസ്സിലാകുന്ന രീതിയിലല്ല. പിന്‍പറ്റുക എന്ന പദം മുഹമ്മദ്‌ നബിയിലേക്ക് ചേര്‍ത്ത് പറയപ്പെട്ടിട്ടില്ല (ഹാറൂന്‍ നബിയുടെ പേരിനോട് ചേര്‍ത്ത് പറയപ്പെട്ടിട്ടും ഉണ്ട്) എന്നത് കൊണ്ട് നബിയെന്ന നിലയില്‍ അദ്ദേഹം അനുസരിക്കപ്പെടേണ്ടതില്ല എന്നത് അത്യന്തം സങ്കീര്‍ണ്ണവും വക്രവുമായ ദുര്‍വ്യാഖ്യാനം തന്നെയാണ്. അതിനാല്‍ അത് 'ഖുര്‍ആനെ എളുപ്പമാക്കി' എന്ന അല്ലാഹുവിന്റെ അവകാശ വാദത്തെ നിഷേധിക്കലാകുന്നു.>>>>>>>>>>>>>>>>>>>>>


 (((((   മുകളില്‍ പറഞ്ഞ  നിര്‍വചനം കൊണ്ട് തന്നെ  ഹരൂണ്‍  നബിയെ അനുസരിക്കാന്‍ പറഞ്ഞത്   അല്ലാഹുവോ   മൂസാ   രസൂലോ  അല്ല എന്ന് ഖുറാന്‍  നോക്കുന്ന ആര്‍ക്കും മനസ്സിലാവുന്നതാണ് 
താങ്കളുടെ ഭാഷ്യ  മനുസരിച്ച്   ഫിരൌന്‍  പറയുന്നു ഞാന്‍ ആണ് നിങ്ങളുടെ റബ് എന്ന്   അത് ഖുറാനില്‍ ഉണ്ടെന്നു കരുതി   അത് അള്ളാഹു പറഞ്ഞതല്ല  ഫിരൌന്‍ പറഞ്ഞതാണ് എന്ന് ഖുറാന്‍ വായികുന്നവര്‍ക്ക് മനസ്സിലാകാന്‍ മാത്രം ലളിതം തന്നെയാണ്   ഖുറാന്‍ , പക്ഷെ അത് വായിച്ചാല്‍  തിരിയില്ല എന്ന് പറഞ്ഞു  അടുത്ത കാലം വരെ പുഴുത്തി  വെച്ചവര്‍   പുരോഹിതര്‍ തന്നെ അല്ലെ  അവര്‍ തന്നെ അല്ലെ  ഹദീസിന്റെ  വക്താക്കളും  എന്ന് താങ്ങള്‍  ഓര്‍ക്കും എന്ന് കരുതട്ടെ  ))))



<<<<<<<<<<<<<<<<<<<<"എന്നാല്‍ ഇത് നാം നിന്റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് ഭയഭക്തന്മാര്‍ക്ക് നീ സന്തോഷവാര്‍ത്ത അറിയിക്കുവാനും കുതര്‍ക്കികളായ ജനങ്ങളെ ഇതുമൂലം നീ താക്കീത് ചെയ്യുവാനും വേണ്ടിത്തന്നെയാണ്." (മര്‍യം 19:97)
"എന്നാല്‍ നാം ഇതിനെ നിന്റെ ഭാഷയില്‍ എളുപ്പമാക്കിത്തന്നിരിക്കുന്നത് അവര്‍ ആലോചിച്ച് മനസ്സിലാക്കാന്‍ വേണ്ടി മാത്രമാണ്." (ദുഖാന്‍ 44:58)
"തീര്‍ച്ചയായും ദിക്ര്‍ ചെയ്യുവാനായി ഈ ഖുര്‍ആനിനെ നാം എളുപ്പമാക്കിയിരിക്കുന്നു. എന്നാല്‍ ദിക്ര്‍ ചെയ്യുന്നവരായി ആരെങ്കിലുമുണ്ടോ?" (ദിക്ര്‍ = ഓര്‍മ്മിക്കുക, സ്മരിക്കുക, ചിന്തിക്കുക, ഉള്‍ക്കൊള്ളുക) (ഖമര്‍ 54:17, 22, 32, 40)

2. "റസൂലിനെ പിന്‍പറ്റുക എന്ന് പറഞ്ഞാല്‍ രിസാലയെ (رسالة; ദൂത്; Message) പിന്‍പറ്റുക എന്ന് മാത്രമാണ് അര്‍ഥം" എന്നതിന്റെ ഖണ്ഡനം:
A. "ഞങ്ങളുടെ നാഥാ, നീ അവതരിപ്പിച്ചു തന്നതില്‍ ഞങ്ങള്‍ വിശ്വസിക്കുകയും, ദൂതനെ ഞങ്ങള്‍ പിന്‍പറ്റുകയും ചെയ്തിരിക്കുന്നു. ആകയാല്‍ സാക്ഷ്യം വഹിച്ചവരോടൊപ്പം ഞങ്ങളെ നീ രേഖപ്പെട്ടുത്തേണമേ." (ആലു ഇമ്രാന്‍ 3: 53) ഇവിടെ ദൂതില്‍ വിശ്വസിക്കുകയും ദൂതനെ പിന്‍പറ്റുകയും എന്ന് പ്രത്യേകം അല്ലാഹു പറഞ്ഞത് ശ്രദ്ധിക്കുക.

B. "തങ്ങളുടെ പക്കലുള്ള തൌറാത്തിലും ഇന്‍ജീലിലും രേഖപ്പെടുത്തപ്പെട്ടതായി അവര്‍ക്ക്‌ കണ്ടെത്താന്‍ കഴിയുന്ന ആ അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്‌. അവരോട്‌ അദ്ദേഹം സദാചാരം കല്‍പിക്കുകയും, ദുരാചാരത്തില്‍ നിന്ന്‌ അവരെ വിലക്കുകയും ചെയ്യുന്നു. നല്ല വസ്തുക്കള്‍ അവര്‍ക്ക്‌ അനുവദനീയമാക്കുകയും, ചീത്ത വസ്തുക്കള്‍ അവരുടെ മേല്‍ നിഷിദ്ധമാക്കുകയും ചെയ്യുന്നു. അവരുടെ ഭാരങ്ങളും അവരുടെ മേലുണ്ടായിരുന്ന വിലങ്ങുകളും അദ്ദേഹം ഇറക്കിവെക്കുകയും ചെയ്യുന്നു. അപ്പോള്‍ അദ്ദേഹത്തില്‍ വിശ്വസിക്കുകയും അദ്ദേഹത്തെ പിന്തുണക്കുകയും സഹായിക്കുകയും അദ്ദേഹത്തോടൊപ്പം അവതരിപ്പിക്കപ്പെട്ടിട്ടുള്ള ആ പ്രകാശത്തെ പിന്‍പറ്റുകയും ചെയ്തവരാരോ, അവര്‍ തന്നെയാണ്‌ വിജയികള്‍." (അഅ"റാഫ്‌ 157)
അവരുടെ വാദപ്രകാരം ഇവിടെ 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ദൈവദൂതനെ പിന്‍പറ്റുന്നവര്‍ക്ക്‌' എന്നതിന് 'അക്ഷരജ്ഞാനമില്ലാത്ത പ്രവാചകനായ ഖുര്‍ആനിനെ പിന്‍പറ്റുന്നവര്‍ക്ക്‌' എന്ന് അര്‍ഥം പറയേണ്ടി വരും!
ചുരുക്കത്തില്‍, ഖുര്‍ആനിനെയും റസൂലിനെയും പിന്‍പറ്റാന്‍ പ്രത്യേകം അല്ലാഹു പറഞ്ഞിട്ടുണ്ട്. അവ പരസ്പര പൂരകങ്ങളാണ് എന്നതാണ് ശരി. അത് രണ്ടും ഒന്നാണെന്നും, അതിനാല്‍ അതില്‍ ഒന്ന് (ഖുര്‍ആന്‍ ) മാത്രമേ പിന്‍പറ്റേണ്ടതുള്ളൂ എന്നും വാദിക്കുന്നത് മേല്‍പ്പറഞ്ഞ ആയത്തുകള്‍ പ്രകാരം അടിസ്ഥാനമില്ലാത്തതാണ്.>>>>>>>>>>>>>>>>




((( ദൂതനെ   പിന്‍പറ്റുക   എന്നാല്‍  ദൂത്  ഉള്ളവനെ  ദൂത് ഉള്ള കാലത്തോളം  എന്നത് കൊണ്ട്  ദൂത്  കയ്യിലുള്ളവന്   അക്ഷരം അറിയാമോ   അക്ഷരം അറിയില്ലയോ എന്നത് തര്‍ക്ക  വിഷയം അല്ല  താങ്ങള്‍ ഉന്നയിക്കുന്ന   വെറും  സംശയം ഇല്ലാത്തതിനെ  സംശയം  ആക്കി  സംശയത്തെ   മറച്ചു പിടിക്കുന്ന തന്ത്രം   അത് താങ്കളുടെ ഹികമത്  ഇത് താങ്ങള്‍ ജീവിതത്തില്‍ നിന്ന് നേടിയതാവം

വേദ ഗ്രന്ഥം   കൊണ്ട് വരുന്നവര്‍ക്ക്  അതില്‍ നിന്ന്  ഹികമ്തും തന്ദ്രവും തത്വ ജ്ഞാനവും   എല്ലാം അതില്‍ നിന്ന് കിട്ടും  താങ്ങള്‍ വേദം പടികൂ  ചിലപ്പോള്‍ താങ്ങള്‍ക്കും അതെല്ലാം അതില്‍ ഉണ്ടെന്നു സ്വയം മനസ്സിലാകും  അല്ലാതെ അത് വേറെ  പാത്രത്തില്‍ ഇറക്കി കൊടുക്കുന്നതല്ല  എന്ന് ഖുറാന്‍ കൊണ്ട് തന്നെ  മനസ്സിലാകും  ഇതൊക്കെ  വളരെ പണ്ട് തന്നെ ചര്‍ച്ച ചെയ്താ വിഷയം ആണ് .))))



<<<<<<<<<<3. "അല്ലാഹു റസൂലിന് നല്‍കിയ ദൂത് ഖുര്‍ആന്‍ മാത്രമാണ്. ഖുര്‍ആനിന് പുറമേ മറ്റൊന്നും ദൂതിന്റെ ഭാഗമായി നല്കപ്പെട്ടിട്ടില്ല." എന്നതിന്റെ ഖണ്ഡനം:

A. "അക്ഷരജ്ഞാനമില്ലാത്തവര്‍ക്കിടയില്‍, തന്‍റെ ദൃഷ്ടാന്തങ്ങള്‍ അവര്‍ക്ക്‌ വായിച്ചുകേള്‍പിക്കുകയും അവരെ സംസ്കരിക്കുകയും അവര്‍ക്ക്‌ വേദഗ്രന്ഥവും തത്വജ്ഞാനവും പഠിപ്പിക്കുകയും ചെയ്യാന്‍ അവരില്‍ നിന്നുതന്നെയുള്ള ഒരു ദൂതനെ നിയോഗിച്ചവനാകുന്നു അവന്‍ . തീര്‍ച്ചയായും അവര്‍ മുമ്പ്‌ വ്യക്തമായ വഴികേടിലായിരുന്നു." (ജുമുഅ 62: 2)
വേദഗ്രന്ഥ ത്തിന് പുറമേയുള്ളതാണ് 'ഹിക്മ' എന്ന് ഇവിടെ അല്ലാഹു കൃത്യമായി പറഞ്ഞിരിക്കുന്നു. അവരെ വായിച്ചു കേള്‍പ്പിച്ചിട്ട് 'അവര്‍ ആലോചിച്ചു മനസ്സിലാക്കി വേണ്ടതുപോലെ പ്രവര്‍ത്തിച്ചുകൊള്ളും' എന്ന് കരുതി റസൂല്‍ വിടുകയല്ല ചെയ്യുന്നത്. മറിച്ചു അവരെ സംസ്കരിക്കുക എന്ന കര്‍മ്മം അദ്ദേഹം ചെയ്തു. ആ സംസ്കരണം, മാതൃകാകര്‍മ്മങ്ങളിലൂടെയും, ഉപദേശനിര്‍ദ്ദേശങ്ങളിലൂടെയും തെറ്റ്തിരുത്തലിലൂടെയും ആകേണ്ടതുണ്ട്; അല്ലാതെ വെറും ഖുര്‍ആന്‍ പാരായണത്തിലൂടെ മാത്രമല്ല.

B. "നിന്‍റെ മേല്‍ അല്ലാഹുവിന്‍റെ അനുഗ്രഹവും കാരുണ്യവുമില്ലായിരുന്നുവെങ്കില്‍ അവരില്‍ ഒരു വിഭാഗം നിന്നെ പിഴപ്പിച്ച്‌ കളയുവാന്‍ തുനിഞ്ഞിരിക്കുകയായിരുന്നു. അവര്‍ അവരെ തന്നെയാണ്‌ പിഴപ്പിക്കുന്നത്‌. നിനക്ക്‌ അവര്‍ ഒരു ഉപദ്രവവും വരുത്തുന്നതല്ല. അല്ലാഹു നിനക്ക്‌ വേദവും ജ്ഞാനവും അവതരിപ്പിച്ച്‌ തരികയും, നിനക്ക്‌ അറിവില്ലാതിരുന്നത്‌ പഠിപ്പിക്കുകയും ചെയ്തിരിക്കുന്നു. നിന്‍റെ മേലുള്ള അല്ലാഹുവിന്‍റെ അനുഗ്രഹം മഹത്തായതാകുന്നു." (അന്നിസാഅ" 4:113)
അപ്പോള്‍ അല്ലാഹു അവന്റെ റസൂലിന് വേദത്തിന് പുറമേ ജ്ഞാനവും അവതരിപ്പിച്ചു കൊടുത്തിട്ടുണ്ട്. അത് മനുഷ്യര്‍ക്ക്‌ ആവശ്യമില്ലാത്തതായിരുന്നെങ്കില്‍ പ്രാധാന്യപൂര്‍വ്വം ആവര്‍ത്തിച്ച് ഇക്കാര്യം അല്ലാഹു ഉണര്‍ത്തുമായിരുന്നോ?

C. "നാം വേദവും വിജ്ഞാനവും പ്രവാചകത്വവും നല്‍കിയിട്ടുള്ളവരത്രെ അവര്‍. ഇനി ഇക്കൂട്ടര്‍ അവയൊക്കെ നിഷേധിക്കുകയാണെങ്കില്‍ അവയില്‍ അവിശ്വസിക്കുന്നവരല്ലാത്ത ഒരു ജനവിഭാഗത്തെ നാമത്‌ ഭരമേല്‍പിച്ചിട്ടുണ്ട്‌" (ആന്‍ആം 6:89)
'അവയൊക്കെ' എന്നാണ് അല്ലാഹു കൃത്യമായി പറഞ്ഞത്. 'അവയില്‍ ഒന്ന് മാത്രം മതി; ബാക്കിയൊക്കെ ഞങ്ങള്‍ നിഷേധിക്കുന്നു' എന്ന് പറയുന്നതിന്റെ ഗൌരവം ഓര്‍ക്കുക.

സമ്പൂര്‍ണ്ണ ഹദീസ് നിഷേധികളുടെ മൂന്ന് അടിസ്ഥാന വാദങ്ങളുടെ പൊള്ളത്തരം ഖുര്‍ആന്‍ കൊണ്ട് തന്നെ തെളിയുന്നു. അതിനാല്‍ 'ഖുര്‍ആന്‍ മാത്രം മതി'  എന്ന ആശയം പൂര്‍ണ്ണമായും അടിസ്ഥാനരഹിതമാണ്. അത് ഖുര്‍ആനികമല്ല.

(ഇതിനെ എതിര്‍ക്കാന്‍ ഉദ്ദേശിക്കുന്നവര്‍ എന്റെ വാക്കുകള്‍ക്കോ വാചകങ്ങള്‍ക്കോ അല്ല മറുപടി പറയേണ്ടത്. മറിച്ച് എന്റെ ഓരോ വാദത്തിനെയും അക്കമിട്ട് മറുവാദം ഉന്നയിക്കുകയാണ് വേണ്ടത്. തെളിവുകള്‍ സമര്‍പ്പിച്ച്‌ യുക്തിസഹമായി ആ തെളിവുകള്‍ എന്റെ വാദത്തിന് എങ്ങനെ ഖണ്ഡനം ആകുന്നു എന്ന് വിശദീകരിക്കണം. അല്ലാതെ എങ്ങും തൊടാതെ ചില പരാമര്‍ശങ്ങള്‍ നടത്തുക മാത്രം ചെയ്യുന്നത്കൊണ്ട് ആര്‍ക്കും പ്രയോജനമുണ്ടാകില്ല. ചില ഖുര്‍ആന്‍ ആയത്തുകള്‍ ഉദ്ധരിച്ചു മറ്റൊന്നും പറയാതെ മതിയാക്കുന്നവര്‍ ഒരു ലൈക് മാത്രം എന്നില്‍ നിന്നും പ്രതീക്ഷിച്ചാല്‍ മതിയാകും.)>>>>>>>>>>>>>>>

((((( ചുരുക്കി  പറഞ്ഞാല്‍  ഹരൂണ്‍  നബി  ചെയ്തത്   എന്ന ന്യായം  പറഞ്ഞു താങ്ങള്‍  ഒരു ഖുരാനിക  സത്യത്തെ  തുരങ്കം    വെക്കാന്‍ ശ്രമികുകയോ ?
ഹരൂണ്‍  ചെയ്തതോ  ശരി മൂസ ചെയ്തതോ  ശരി   എന്ന് പറയാതെ   ഖുറാന്‍
അവിടെ  അവരുടെ  സംസാരത്തെ    അങ്ങനെ തന്നെ  വരച്ചു കാണിച്ചതും ഓര്‍ക്കുക  )))

(( വളരെ വിഷമത്തോടെ പറയട്ടെ   തങ്ങള്‍  ഉന്നയിച്ച വാദം വെറും ഒരു സോപ്പ്  കുമിളയാണ്   അതില്‍  ചുറ്റും ഉള്ള  പ്രക്രതി കാണുന്നു   താങ്ങള്‍ ധരിക്കുന്നു അതൊക്കെ  യാഥാര്‍ത്ഥ്യം ആണ് എന്ന്  സത്യത്തില്‍  അത് അതില്‍ പതിച്ച വെറും പ്രതി ബിംബം   ആണ്   താങ്ങള്‍ ഖുറാന്‍ എന്ന സത്യത്തിലേക്ക്  ഒരു താങ്ങും ആവശ്യ മില്ലാത്ത  ഗ്രന്തതിലേക്ക്   അള്ളാഹു വിന്റെ കലാമിലേക്ക്  അനശ്വര മായ  ഗ്രന്തതിലേക്ക് വരൂ   ചിന്തയുടെ , ഭക്തിയുടെ   ഉന്നതമായ   അഖ്‌സയിലേക്ക്   നടന്നടുകൂ   എന്ന് ഒര്മിപിച്ചു കൊണ്ട്   സലാമുന്‍ അലൈകും  )))

1 comment:

  1. ഖുർആൻ മാത്രം മതിയെങ്കിൽ ഖുർആനിൽ മാത്രം നോക്കി താങ്കൾക്ക് ഒന്നു വുളൂ ചെയ്ത് കാണിച്ച് തരാമോ?

    ReplyDelete